ബാഡ്മിൻറൺ വേൾഡ് ടൂർ ഫൈനൽസ്: സിന്ധുവും സമീറും സെമിയിൽ
text_fieldsഗ്വാങ്ചോ: വേൾഡ് ടൂർ ബാഡ്മിൻറൺ ഫൈനൽസിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധുവും സമീർ വർമയും അനായാസ ജയത്തോടെ സെ മിയിലെത്തി. വനിത സിംഗ്ൾസിലെ മൂന്നാം മത്സരത്തിൽ ലോക 12ാം നമ്പർ താരം അമേരിക്കയുടെ ബിവൻ സഹാങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധു തോൽപിച്ചു. സ്കോർ: 21-9, 21-15.
നേരേത്ത, ആദ്യ രണ്ടു മത്സരത്തിൽ ജപ്പാൻ താരം അകാനെ യമാഗുച്ചിയെയും പിന്നാലെ ലോക ഒന്നാം നമ്പർ താരം തായ് സൂ യിങ്ങിനെയും സിന്ധു തോൽപിച്ചിരുന്നു. മൂന്നു മത്സരത്തിൽ മൂന്നും ജയിച്ച് ക്ലീൻ ചീറ്റുമായാണ് സിന്ധുവിെൻറ കുതിപ്പ്. തായ്ലൻഡിെൻറ റാചനോക് ഇൻറനോണിനോടാന് സെമിയിൽ ഇന്ത്യൻ താരത്തിന് ഏറ്റുമുേട്ടണ്ടത്.
സിന്ധുവിനു പിന്നാലെ പുരുഷ സിംഗ്ൾസിൽ സമീർ വർമയും നോക്കൗട്ടിൽ പ്രവേശിച്ചു. തായ്ലൻഡിെൻറ കാൻറഫോൺ വാങ്ചരോണിനെ 21-9, 21-18 സ്കോറുകൾക്ക് തോൽപിച്ചാണ് ഫൈനൽസിലെ കന്നിയങ്കക്കാരനായ സമീർ വർമയുടെ ചരിത്ര കുതിപ്പ്. ആദ്യ മത്സരത്തിൽ കെേൻറാ മൊമാട്ടയോട് തോറ്റിരുന്ന സമീർ വർമ, പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ജയിച്ചു കയറുകയായിരുന്നു. സെമിയിൽ ചൈനയുടെ ഷി യുകിയുമായി സമീർ വർമ കൊമ്പുകോർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.