Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightലോക ബോക്സിങ്...

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ അമിത് പൻഗാൽ ഇടിക്കൂട്ടിലേക്ക്

text_fields
bookmark_border
ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ അമിത് പൻഗാൽ ഇടിക്കൂട്ടിലേക്ക്
cancel

എകത്രിൻബർഗ്: ഇടിക്കൂട്ടിൽ പൊന്നിടികൾ പെയ്യിക്കാൻ ഇന്ത്യയുടെ അമിത് പൻഗാൽ ഇന് നിറങ്ങുന്നു. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിെൻറ പുരുഷ ഫൈനലിൽ ഇടംനേടുന്ന ആദ്യ ഇന്ത് യക്കാരനായി മാറിയ അമിതിന് ഇന്ന് വെള്ളി പൊന്നാക്കാനുള്ള പോരാട്ടം. നിലവിലെ ഏഷ്യൻ ചാ മ്പ്യനായ അമിത് പൻഗാൽ സെമി ഫൈനലിൽ കസാഖ്സ്താെൻറ സാകൻ ബിബോസിനോവിനെ 3-2ന് വീഴ് ത്തിയാണ് കലാശപ്പോരാട്ടത്തിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഇന്ന്, ഒളിമ്പിക്സ് ചാമ ്പ്യനായ ഉസ്ബകിസ്താെൻറ ഷഖോബിദിൻ സൊയ്റോവാണ് അമിതിെൻറ എതിരാളി. സെമിയിൽ ഫ്രാൻസിെൻറ ബിലാൽ ബെനമയെ വീഴ്ത്തിയാണ് സൊയ്റോവിെൻറ ജൈത്രയാത്ര. അദ്ദേഹത്തിനും ഇത് ലോകചാമ്പ്യൻഷിപ്പിലെ ആദ്യ മെഡൽ ലക്ഷ്യമിട്ടുള്ള മത്സരമാണ്.

ഇടിക്കൂട്ടിലെ ഇന്ത്യൻ സൂപ്പർതാരം വിജേന്ദർ സിങ്ങിനുപോലും സ്വന്തമാക്കാനാവാത്ത റെക്കോഡിലാണ് അമിതിപ്പോൾ. 2009 ലോകചാമ്പ്യൻഷിപ്പിലെ വെങ്കലമായിരുന്നു വിജേന്ദറിെൻറ മികച്ച പ്രകടനം. വികാസ് ക്രിഷൻ (2011), ശിവ ഥാപ്പ (2015), ഗൗരവ് ബിദുരി (2017) എന്നിവർക്കെല്ലാം വെങ്കലമേ അണിയാനായുള്ളൂ. വനിതകളിൽ മേരികോം ആറു തവണ ലോകചാമ്പ്യനായിരുന്നു.

അസാമാന്യ വേഗവും പിഴക്കാത്ത പ്രതിരോധവുമാണ് അമിതിെൻറ കരുത്ത്. ക്വാർട്ടറിൽ യൂറോപ്യൻ ചാമ്പ്യൻ അർമീനിയയുടെ അർതർ ഹൊവാനിസ്യാനെ തോൽപിച്ചെത്തിയ സാകനെയാണ് സെമിയിൽ അമിത് നിഷ്പ്രഭമാക്കിയത്. അഞ്ചടി എട്ടിഞ്ചാണ് ഉയരമെങ്കിലും തെന്നക്കാൾ വലിയ എതിരാളികൾക്കു മേലും അമിത്തിെൻറ പഞ്ചിന് പ്രഹരമേറും.

സെമിയിൽ സകാൻ ബിബോസിനോവ് ഉയരക്കൂടുതലിെൻറ ആനുകൂല്യം മുതലാക്കാനാവാതെയാണ് കീഴടങ്ങിയത്. 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയായിരുന്നു ഹരിയാനയിലെ റോഹ്തകിൽ നിന്നുള്ള യുവതാരം ഇടിക്കൂട്ടിൽ ഉദിക്കുന്നത്. അടുത്ത വർഷം, ജകാർത്ത ഏഷ്യൻ ഗെയിംസിൽ 49 കിലോ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യയുടെ മുൻനിര ബോക്സറായി. ഒളിമ്പിക്സിൽ 49 കിലോ ഒഴിവാക്കിയതോടെ 52ലേക്ക് (ൈഫ്ലവെയ്റ്റ്) ചുവടുമാറ്റിയ താരം ഇൗവർഷാദ്യം ബാേങ്കാക്കിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് അവിടെയും തിളങ്ങി. അതിെൻറ തുടർച്ചയാണ് ഇപ്പോൾ ലോകചാമ്പ്യൻഷിപ് റിങ്ങിൽ തേടുന്നത്.


മനിഷിന് വെങ്കലം
63 കിലോ വിഭാഗം ലൈറ്റ് വെയ്റ്റിൽ ഇന്ത്യയുടെ മനിഷ് കൗശികിന് വെങ്കലം. സെമിയിൽ ക്യൂബയുടെ ആൻഡി ക്രുസിനോട് 5-0ത്തിന് തോറ്റതോടെയാണ് മനിഷിെൻറ മെഡൽ വെങ്കലമായി ചുരുങ്ങിയത്. ഇതാദ്യമായാണ് ഒരു ലോകചാമ്പ്യൻഷിപ്പിൽ രണ്ട് ഇന്ത്യക്കാർ മെഡൽ നേടുന്നത്. അമിത് പൻഗാൽ ഫൈനലിലെത്തി വെള്ളി ഉറപ്പിച്ചുകഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit PanghalWorld Boxing Championships
News Summary - World Boxing Championships: Amit Panghal creates history
Next Story