Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightലണ്ടനിൽ ഇന്ന് ...

ലണ്ടനിൽ ഇന്ന് കൊടിയിറക്കം

text_fields
bookmark_border
london-Meet
cancel

ലണ്ടൻ: ഇതിഹാസങ്ങളുടെ ചരിത്രവിടവാങ്ങലിന് വേദിയായ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് കൊടിയിറക്കം. അവസാന ദിനത്തിെല 11 ഫൈനലുകളോടെ ലണ്ടനിലെ ഒളിമ്പിക്സ് സ്റ്റേഡിയം പത്തുദിനത്തിലെ പോരാട്ടത്തോട് യാത്രപറയും. പട്ടികയിൽ മുന്നിലുള്ള അമേരിക്കക്ക് രണ്ടും മൂന്നും സ്ഥാനത്തുള്ളവരുമായി ഇരട്ടിയിലേറെ മെഡലിെൻറ ലീഡുണ്ട്. എട്ടു സ്വർണവും എട്ടു വെള്ളിയും ഏഴു വെങ്കലവുമായി അമേരിക്ക 23 മെഡൽ പോക്കറ്റിലാക്കി ചാമ്പ്യൻപട്ടം ഉറപ്പാക്കിയപ്പോൾ, രണ്ടാം സ്ഥാനത്തുള്ള കെനിയക്ക് മൂന്നു സ്വർണവുമായി എട്ടു മെഡൽ മാത്രമാണുള്ളത്. കഴിഞ്ഞ തവണ ബെയ്ജിങ്ങിൽ കൈവിട്ട ചാമ്പ്യൻപട്ടം ഉറപ്പിച്ചാണ് അമേരിക്കയുടെ കുതിപ്പ്. 

സ്വർണം നിലനിർത്തി ഷിപ്പേഴ്സ്
200 മീറ്ററിലെ ലോക ചാമ്പ്യൻഷിപ് സ്വർണം നിലനിർത്തി ഡച്ച് സ്പ്രിൻറർ ഡഫിൻ ഷിപ്പേഴ്സിെൻറ ഉജ്ജ്വല ഫിനിഷ്. 2015 ബെയ്ജിങ്ങിൽ നേടിയ സ്വർണം റിയോ ഒളിമ്പിക്സിൽ വെള്ളിയായി മാറിയപ്പോൾ നിരാശപ്പെട്ട ഡച്ച്താരം ലണ്ടനിലെ സ്വർണവുമായി അരലാപ്പ് ഒാട്ടത്തിലെ അജയ്യ സാന്നിധ്യമായി മാറി. 22.05 സെക്കൻഡിൽ ഡഫിൻ ഷിേപ്പഴ്സ് സ്വർണത്തിലേക്ക് ഫിനിഷ് ചെയ്തപ്പോൾ, െഎവറികോസ്റ്റിെൻറ മരിയ ജോസി തലു (20.08 സെ) വെള്ളിയും ബഹാമസിെൻറ ഷോൺ മില്ലർ (22.15 സെ) വെങ്കലവും നേടി. കാലിലെ പരിക്കു മറന്ന് ഒാടിയ ബ്രിട്ടെൻറ ദിന ആഷർ സ്മിത്ത് നാലാമതായി. 100 മീറ്ററിൽ വെങ്കലത്തിലേക്ക് പിന്തള്ളപ്പെട്ട ഷിപ്പേഴ്സിെൻറ കണക്കുതീർക്കൽകൂടിയായിരുന്നു 200ലെ സ്വർണം. 

ഗോൾഡൻ റീസ് 
ശനിയാഴ്ചയും രണ്ടു സ്വർണംകൂടി അമേരിക്ക സ്വന്തമാക്കിയപ്പോൾ തിളങ്ങിയത് ലോങ്ജംപിൽ തുടർച്ചയായി നാലാം തവണയും ജേതാവായ ബ്രിട്ട്നി റീസ്. 2009 ബെയ്ജിങ്ങിൽ തുടങ്ങിയ സുവർണക്കുതിപ്പ് 2011, 2013, 2015 ലോക മീറ്റുകൾക്കൊടുവിൽ ലണ്ടനിലും ആവർത്തിച്ചു. 2012 ഒളിമ്പിക്സിൽ സ്വർണവും റിയോ ഒളിമ്പിക്സിൽ വെള്ളിയും നേടിയ റീസിനെ വെല്ലാൻ വനിത ലോങ്ജംപ് പിറ്റിൽ ആളില്ലെന്ന് ലണ്ടൻ കൂടി ഒാർമിപ്പിച്ചു. തെൻറ മൂന്നാം ശ്രമത്തിൽ 7.02 മീറ്റർ ദൂരം പറന്നാണ് ബ്രിട്ട്നി സ്വർണത്തിലേക്ക് ഫിനിഷ് ചെയ്തത്. സ്വതന്ത്ര താരം ഡാരി ക്ലിഷിന െവള്ളിയും അമേരിക്കയുടെ ടിയാന ബർതോലെറ്റ വെങ്കലവും നേടി. 

3000മീ സ്റ്റീപ്പ്ൾചേസിൽ എമ്മ കൊബൂണും (9മി 02.58 സെ) അമേരിക്കക്കായി സ്വർണവും, ഹാമർത്രോയിൽ പോളണ്ടിെൻറ പവേൽ ഫാഡെക് (79.81മീ) സ്വർണം നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:londonmalayalam newssports newsworld athletic meet
News Summary - World Athletic Meet - Sports News
Next Story