Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightവനിത ബോക്സിങ്ങിൽ...

വനിത ബോക്സിങ്ങിൽ ഇന്ത്യക്ക് സ്വർണവേട്ട

text_fields
bookmark_border
boxing-winner
cancel
camera_alt??????????, ???????????????? ????, ??????????? ???????, ????????

ഇസ്തംബൂൾ/ഗ്ലീവൈസ്: ഇന്ത്യൻ വനിത ബോക് സർമാർക്ക് വിദേശത്ത് മെഡൽ തിളക്കം. ഇതിഹാസ താരം എം.സി. മേരികോം പോളണ്ടിലെ ഗ്ലീവൈസിൽ നടന്ന 13ാമത് സിലെസിയൻ ഒാപൺ ബോക്സിങ് ടൂർണമെൻറിൽ സ്വർണം േനടിയപ്പോൾ തുർക്കിയിലെ ഇസ്തംബൂളിൽ നടന്ന അഹ്മദ് കോമർട്ട് ബോക്സിങ് ടൂർണമെൻറിൽ സിമ്രാൻജിത് കൗർ, മോണിക, ഭാഗ്യവതി കചാരി എന്നിവർ സ്വർണം കരസ്ഥമാക്കി. ഇസ്തംബൂളിൽ പിങ്കി ജാൻഗ്ര വെള്ളിയും സോണിയ ലാതർ വെങ്കലവും സ്വന്തമാക്കിയപ്പോൾ പോളണ്ടിൽ മനീഷ വെള്ളിയണിഞ്ഞു. ഭാഗ്യവതി കചാരി ടൂർണമെൻറിലെ മികച്ച ബോക്സർക്കുള്ള പുരസ്കാരവും സ്വന്തമാക്കിയത് ഇന്ത്യക്ക് ഇരട്ടിമധുരമായി.

മേരികോമിെൻറ ഇൗ വർഷത്തെ മൂന്നാം അന്താരാഷ്ട്ര സ്വർണനേട്ടമാണിത്. ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും ഡൽഹിയിൽ അരങ്ങേറിയ പ്രഥമ ഇന്ത്യൻ ഒാപണിലും 35കാരി സ്വർണം നേടിയിരുന്നു. 48 കിലോ വിഭാഗത്തിലാണ് മേരികോം സ്വർണമണിഞ്ഞത്. ഫൈനലിൽ കസാഖ്സ്താെൻറ അയ്ഗരിം കസാനയേവയെ 5-0ത്തിന് തകർത്തായിരുന്നു മേരികോമിെൻറ വിജയം. തന്നെക്കാൾ ഉയരം കൂടിയ എതിരാളിക്കെതിരെ തന്ത്രപരമായ ബോക്സിങ് പുറത്തെടുത്താണ് മേരികോം വിജയം പിടിച്ചെടുത്തത്.

കസാനയേവക്ക് ആക്രമിക്കാൻ അവസരം നൽകാതെ മികച്ച റിഫ്ലക്സുകൾ കൈമുതലാക്കി പ്രത്യാക്രമണത്തിലൂടെയാണ് മേരികോം മുന്നേറിയത്. അവസാന മൂന്നു മിനിറ്റിൽ തുടരെ പഞ്ചുകളുതിർത്ത മേരികോം എതിരാളിയെ കുഴക്കി. മേരികോമിെൻറ വലൈങ്കയൻ ഇടികൾ തടുക്കാനാവാതെ വിയർത്ത കസാനയേവക്ക് തെൻറ പ്രധാന ആയുധമായ ഇടൈങ്കയൻ പഞ്ചുകൾ വേണ്ടത്ര ഉപയോഗിക്കാനുമായില്ല. മേരികോമിേൻറത് മികച്ച പ്രകടനമായിരുന്നുവെന്നും തന്ത്രങ്ങൾ അതേപടി റിങ്ങിൽ നടപ്പാക്കാൻ സാധിച്ചുവെന്നും കോച്ച് റാഫേല്ലെ ബെർഗാമാസ്കോ പറഞ്ഞു.

54 കിലോ വിഭാഗത്തിൽ മത്സരിച്ച മനീഷ യുക്രെയ്നിെൻറ ഇവാന്ന ക്രുപേനിയയോട് 2-3നാണ് ഫൈനലിൽ കീഴടങ്ങിയത്. മനീഷയുടേത് മികച്ച പ്രകടനമായിരുന്നുവെന്നും വിജയം അർഹിച്ചിരുന്നുവെന്നും കോച്ച് പറഞ്ഞു. കഴിഞ്ഞദിവസം സെമിയിൽ തോറ്റ എൽ. സരിത ദേവി (60 കി.), റിതു ഗ്രേവാൾ (51 കി.), ലവ്ലിന ബോർഗോഹെയ്ൻ (69 കി.), പൂജ റാണി (81 കി.) എന്നിവർ വെങ്കലം കരസ്ഥമാക്കിയിരുന്നു.

തുർക്കിയിൽ സിമ്രാൻജിത് 64 കിലോ വിഭാഗത്തിലും മോണിക 48 കിലോ വിഭാഗത്തിലും ഭാഗ്യവതി 81 കിലോ വിഭാഗത്തിലുമാണ് സ്വർണം നേടിയത്. ഫൈനലിൽ മൂവരും ആതിഥേയരായ തുർക്കിയുടെ താരങ്ങളെയാണ് പരാജയപ്പെടുത്തിയത്. സിമ്രാൻജിത് സേമ ചലിസ്കാനെയും മോണിക അയ്സെ ചാഗിററിെനയും ഭാഗ്യവതി സൽമ കരാകോയൂനിനെയുമാണ് തോൽപിച്ചത്. 51 കിലോ വിഭാഗത്തിൽ മത്സരിച്ച പിങ്കി ജാൻഗ്ര തുർക്കിയുടെ ബുസെനാസ് ചകിറോഗ്ലുവിനേടാണ് ഫൈനലിൽ തോറ്റത്. 57 കിലോ വിഭാഗത്തിൽ സെമിയിൽ തോറ്റ സോണിയ ലാതറിന് വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsWomen Boxingindian boxing Team
News Summary - Women Boxing: Indian Team Win -Sports News
Next Story