വെടിയുണ്ടകളുടെ സ്മാഷുകൾക്കിടയിൽനിന്ന്
text_fieldsകൊച്ചി: കലുഷിതമായ ജീവിത സാഹചര്യങ്ങളെ ‘സ്മാഷ്’ചെയ്ത് വോളിബാളിൽ ഉയരങ്ങൾ താണ്ടുന് ന രണ്ടു താരങ്ങളുണ്ട്. യു മുംബയുടെ ക്യാപ്റ്റൻ ദീപേഷ് സിൻഹയും സെറ്റർ സഖ്ലൈൻ താരിഖും. മ ാവോവാദികൾ വിളയാടുന്ന ഛത്തിസ്ഗഢിലെ ദന്തേവാഡയിൽ നിന്നാണ് ദീപേഷിെൻറ വരവ്. അതിർത് തിക്കപ്പുറത്തുനിന്ന് ഷെല്ലുകൾ പ്രവഹിക്കുന്ന കശ്മീരിലെ പൂഞ്ച് ജില്ലക്കാരനാണ് സഖ് ലൈൻ. രണ്ടുപേരും ഇന്ത്യൻ താരങ്ങൾ.
മാവോവാദികൾ നിത്യവും നടത്തുന്ന ആക്രമണവും പൊലീ സിെൻറയും അർധസൈനികരുടെയും തിരിച്ചടിയും കണ്ടായിരുന്നു ദീപേഷിെൻറ കുട്ടിക്കാലം. മാതാപിതാക്കൾ പൊലീസുകാരായതിനാൽ മാവോവാദികളുടെ നോട്ടപ്പുള്ളികളായിരുന്നു ഇവരുടെ കുടുംബം. ദേശീയ ബാസ്കറ്റ്ബാൾ താരമായിരുന്ന മാതാവിെൻറ പാത പിന്തുടർന്നാണ് ദീപേഷ് വോളിബാളിലേക്ക് തിരിഞ്ഞത്. പ്രായത്തിൽ കവിഞ്ഞ ഉയരമുണ്ടായിരുന്ന ദീപേഷ്, പിന്നീട് ഭിലായിയിലെ അക്കാദമിയിലേക്ക് മാറി.
രൂപേൻ പാൽ സിങ് എന്ന പരിശീലകനാണ് ദീപേഷിെൻറ മികവ് ആദ്യമായി തിരിച്ചറിഞ്ഞത്. 2010ൽ ദേശീയ യൂത്ത് ചാമ്പ്യൻഷിപ്പാണ് ഈ ബ്ലോക്കറുടെ ജീവിതത്തിൽ വഴിത്തിരിവായത്. പ്രശസ്ത പരിശീലകനും മുൻ ഇന്ത്യൻ താരവുമായ ജി.ഇ. ശ്രീധർ ദീപേഷിനെ ശ്രദ്ധിച്ചു, കോയമ്പത്തൂരിലെ സ്വന്തം അക്കാദമിയിലേക്ക് വിളിച്ചു. തെൻറ കരിയർ മാറ്റിമറിച്ചത് അവിടത്തെ പരിശീലനവും അനുഭവവുമാണെന്ന് ദീപേഷ് പറയുന്നു. 2010 മുതൽ 13 വരെയായിരുന്നു കോയമ്പത്തൂരിലെ ‘ഉപരിപഠനം’. തുടർന്ന് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമംഗമായ ദീപേഷ് ഇനിയും ഉയരങ്ങൾ താണ്ടാനുള്ള ശ്രമത്തിലാണ്.
ജമ്മു-കശ്മീർ സംസ്ഥാന ടീമിൽ കളിച്ച പിതാവ് മുഹമ്മദ് താരിഖിെൻറ പ്രചോദനത്തിലാണ് 21കാരനായ സഖ്ലൈൻ താരിഖ് പന്തുതട്ടി തുടങ്ങിയത്. നാട്ടിലെ സാഹചര്യങ്ങൾ കാരണം ലുധിയാനക്കടുത്തുള്ള അക്കാദമിയിലായിരുന്നു പരിശീലനം. പിന്നീട് പഞ്ചാബ് ടീമിലെ സ്ഥിരം സാന്നിധ്യമായി. ഏഷ്യൻ യൂത്ത് വോളിയിൽ രാജ്യത്തിെൻറ ജഴ്സിയണിഞ്ഞ ഈ സെറ്റർ ബ്രിക്സ് ഗെയിംസിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. വോളിബാളില്ലെങ്കിൽ കശ്മീരിൽ തെൻറ ജീവിതം മറ്റൊരു തലത്തിലാകുമായിരുന്നെന്ന് സഖ്ലൈൻ പറയുന്നു. ഇന്ത്യൻ സീനിയർ ടീമിൽ സ്ഥിരം സാന്നിധ്യമാകുകയാണ് സഖ്ലൈെൻറ ലക്ഷ്യം.
കാലിക്കറ്റ് പൊളിച്ചു
വില്യം ജി. മോർഗൻ എന്ന അമേരിക്കക്കാരൻ വോളിബാൾ കണ്ടുപിടിച്ച ദിനമാണ് ഫെബ്രുവരി ഒമ്പത്. ലോക വോളിബാൾ ദിനത്തിലെ പോരാട്ടത്തിൽ മുഴുവൻ മാർക്കും കാലിക്കറ്റ് ഹീറോസിനുതന്നെ. മോർഗെൻറ പിന്മുറക്കാരായ ഡേവിഡ് ലീയും പോൾ ലോട്ട്മാനും അണിനിരന്നത് യാദൃച്ഛികവും ഒപ്പം ഇന്ത്യൻ വോളിബാളിന് അഭിമാനവുമായി. വാശിയേറിയ മത്സരം പ്രതീക്ഷിച്ചെങ്കിലും ഏകപക്ഷീയമായിപ്പോയി. ഗാലറികളിലെ ആർപ്പും ആരവവും കളിക്കാർക്ക് നൽകുന്ന ഊർജം ചെറുതല്ല. എന്നാൽ, കൊച്ചി താരങ്ങളിലേക്ക് ആ ഊർജമെത്തിയില്ല. കാലിക്കറ്റ് കളിയുടെ സർവ മേഖലകളിലും കൊച്ചിയെ കീഴടക്കുകയായിരുന്നു. തോറ്റെങ്കിലും സെമി ഫൈനൽ കൊച്ചിക്ക് അകലെയല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.