ട്രാക്കിലെ ദ്യുതി ‘ചന്തം’
text_fieldsജൂലൈ 10ന് ഇറ്റലിയിലെ നേപ്ൾസിൽ നടന്ന ലോക യൂനിവേഴ്സിറ്റി ഗെയിംസിെലെ 100 മീറ്റർ ഒാ ട്ടത്തിൽ ദ്യുതി ചന്ദ് സ്വന്തമാക്കിയ സ്വർണത്തിന് ആത്മാഭിമാനത്തിെൻറ വിലയുണ്ടായി രുന്നു. തെൻറ ഗ്രാമത്തിലെ ഒരു പെൺകുട്ടിയുമായി സ്വവർഗാനുരാഗത്തിലാണെന്ന് വെളിപ് പെടുത്തിയതിലൂടെ കുടുംബത്തിൽനിന്നടക്കം നിരവധി എതിർപ്പുകൾ നേരിട്ട ദ്യുതി അവയെല്ലാം കാറ്റിൽ പറത്തിയാണ് ലോക മീറ്റിൽ സ്വർണമണിഞ്ഞത്. സ്വവർഗാനുരാഗികളെ പുറന്തള്ളുന്നവരുടെ മുഖത്തേറ്റ അടിയാണ് തെൻറ മെഡൽനേട്ടമെന്നാണ് ദ്യുതിയുടെ അഭിപ്രായം. വിമർശനങ്ങളാണ് തെൻറ കാലുകൾക്ക് ശക്തിപകർന്നതെന്നാണ് ദ്യുതി പറയുന്നത്. ഒരു അന്താരാഷ്ട്ര മത്സരത്തിലും ലോക യൂനിവേഴ്സിറ്റി ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ ദ്യുതി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽനിന്ന്.
വിവാദങ്ങളും വിജയവും?
മത്സരത്തിനുമുമ്പ് എെൻറ വ്യക്തിജിവിതത്തെ മുൻനിർത്തി ഒേട്ടെറ കോലാഹലങ്ങളാണ് അരങ്ങേറിയത്. കരിയർ നോക്കാതെ ഇന്ത്യയുടെ ഒരു സുപ്രധാന അത്ലറ്റ് പ്രണയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു എന്ന നിലയിലായിരുന്നു കാര്യങ്ങൾ. ഒേട്ടറെ മാനസിക വ്യഥകളിലൂടെയും വിഷമകരമായ അവസ്ഥകളിലൂടെയുമാണ് അക്കാലയളവിൽ കടന്നുപോയത്. കുടുംബത്തിെൻറ പിന്തുണയില്ലാത്തത് പലരെയും എന്നിൽനിന്നകറ്റി. രാജ്യത്തിനായി വലിയ നേട്ടങ്ങൾ കൊയ്യണമെന്ന് അതിയായ ആഗ്രഹം മനസ്സിൽ സൂക്ഷിച്ചിരുന്നതിനാൽ പരിശീലനത്തിൽ മാത്രമായിരുന്നു ശ്രദ്ധ. എല്ലാ പ്രശ്നങ്ങളും ദുരിതങ്ങളും തരണംചെയ്ത് വിജയിയാകുേമ്പാൾ അതിയായ സന്തോഷം തോന്നുന്നു.
വിജയം കുടുംബത്തിന് ആഘോഷമായോ?
വീട്ടിൽ ആരും വാട്സ്ആപ് ഉപയോഗിക്കാത്തതിനാൽ അവരുടെ സന്ദേശങ്ങൾ ലഭിക്കാൻ പ്രയാസമാണ്. എന്നാൽ, വീട്ടുകാർ ഒന്നടങ്കം വിജയമാഘോഷിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തതായി ഫേസ്ബുക്കിലൂടെ അറിഞ്ഞു. നാട്ടിലെത്തിയാൽ തീർച്ചയായും ഞാൻ അവരെ ചെന്നുകാണും.
ഏഷ്യൻ ഗെയിംസിനെക്കാൾ മികച്ചു നേപ്ൾസിൽ. അതിെൻറ രഹസ്യം?
അന്താരാഷ്ട്ര മത്സരപരിചയം നല്ല അനുഭവസമ്പത്താണ് സമ്മാനിച്ചത്. എെൻറ പരിശീലകരും ഊർജം എങ്ങനെ സംഭരിക്കണമെന്നതു സംബന്ധിച്ച് ക്രിയാത്മകമായ മാർഗനിർദേശങ്ങൾ നൽകിയിരുന്നു. ഹീറ്റ്സിൽ 85 ശതമാനവും സെമിയിൽ 95 ശതമാനവും ഫൈനലിൽ 100 ശതമാനവും ഉൗർജം വിനിയോഗിക്കുകയെന്ന തന്ത്രം വിജയിച്ചപ്പോൾ ഞാൻ ജേതാവായി.
എതിരാളികളാരും ചില്ലറക്കാരായിരുന്നില്ല...
മത്സരം ആരംഭിക്കുന്നതിനുമുമ്പ് എനിക്ക് അൽപം പേടി തോന്നിയിരുന്നു. എന്നേക്കാൾ മികച്ച സമയവും അനുഭവങ്ങളുമുള്ള അത്ലറ്റുകളോടാണ് മാറ്റുരക്കാനുള്ളതെന്നതുതന്നെ കാര്യം. മെഡൽ ലഭിച്ചില്ലെങ്കിലും എെൻറ മികച്ച സമയം കുറിക്കണമെന്നതായിരുന്നു കോച്ച് എൻ. രമേഷ് സാറിെൻറ ഉപദേശം. സെമി ഫൈനലിൽ മികച്ച സമയം കുറിക്കാനായതോടെ ഒന്ന്, രണ്ട് സ്ഥാനക്കാരും ഞാനുമായി അധികം വ്യത്യാസമില്ലെന്ന് മനസ്സിലായി. അത് എനിക്ക് ആത്മവിശ്വാസമേകി.
ടോക്യോ ഒളിമ്പിക്സ് തയാറെടുപ്പ്...
റിയോ ഒളിമ്പിക്സിൽ മെഡലൊന്നും ലഭിച്ചില്ലെങ്കിലും അതിൽനിന്ന് ഒരുപാട് പഠിക്കാൻ പറ്റി. 2020 ടോക്യോ ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിൽ മുഴുകാനുള്ള ശ്രമങ്ങളിലാണ്. യോഗ്യതക്കു വേണ്ട 11.15 സെക്കൻഡ് എത്തിപ്പിടിക്കാൻ സാധിച്ചിട്ടില്ലെങ്കിലും ആറേഴു മാസം മുന്നിലുണ്ട്. കഴിഞ്ഞ പ്രാവശ്യം എനിക്കു വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല. ഇക്കുറി കെ.െഎ.െഎ.ടി സർവകലാശാലയിൽനിന്നും ഒഡിഷ സർക്കാറിൽനിന്നും വേണ്ടുവോളം പിന്തുണയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.