Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightചുരം കയറി, റെക്കോഡ്...

ചുരം കയറി, റെക്കോഡ് സ്വര്‍ണം

text_fields
bookmark_border
ചുരം കയറി, റെക്കോഡ് സ്വര്‍ണം
cancel
camera_alt??.??. ?????? 3000 ?????? ??????, ?????? ??? ??.??.?????.???.??? ??????

കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 4x100 മീറ്റര ്‍ റിലേ സ്വര്‍ണം വയനാട്ടിലേക്ക് ചുരം കയറി. ആവേശപ്പോരിനൊടുവിലാണ് ആദിവാസിമക്കള്‍ അടങ്ങിയ വയനാട് റെക്കോഡോടെ സ്വര്‍ണമണിഞ്ഞ് ചരിത്രം കുറിച്ചത്. എ.വി. വിമല്‍, കെ. അരുണ ്‍, ജെ. സോണി തോമസ്, പി.എസ്. രമേഷ് എന്നിവരടങ്ങിയ ടീം 47.44 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 18 വര്‍ഷക്കാലം തിരുവനന്തപുരം ജില്ലയുടെ പേരിലുണ്ടായിരുന്ന 47.60 സെക്കന്‍ഡ് സമയമാണ് വയന ാടിെൻറ വീരന്മാര്‍ മാറ്റിയെഴുതിയത്. തൃശൂരിെൻറ കനത്ത വെല്ലുവിളി അതിജീവിച്ചാണ് വ യനാട് സ്വര്‍ണത്തിലേക്ക് ബാറ്റണ്‍ കൈമാറിയത്. 48.53 സെക്കന്‍ഡിലാണ് തൃശൂര്‍ രണ്ടാമതായത്.

വയനാടിനായി ആദ്യലാപ്പില്‍ ഓടിയ വിമല്‍ നേടിയെടുത്ത ലീഡ് അവസാന ലാപ്പുകാരനായ രമേഷ് വരെ നിലനിര്‍ത്തി. ഒളിമ്പ്യന്‍ ഒ.പി. ജയ്ഷയുടെ ആദ്യകാല പരിശീലകനായിരുന്ന പി.ജി. ഗിരീഷ് കുമാര്‍ സ്വന്തം ചെലവില്‍ പഠിപ്പിക്കുന്ന ആദിവാസി വിദ്യാര്‍ഥികളായ വിമലും രമേഷുമാണ് ടീമിെൻറ കരുത്ത്. കാട്ടിക്കുളം ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ് ഇരുവരും. കാട്ടിക്കുളത്ത് സ്കൂളിനടുത്ത് മുറിയെടുത്ത് താമസിപ്പിച്ചാണ് ഗിരീഷ് കുമാര്‍ വിമലിനെയും രമേഷിനെയും പഠിപ്പിക്കുന്നത്. കാട്ടിക്കുളം സ്കൂളിലെ പത്ത് പേരാണ് സംസ്ഥാന മേളക്ക് എത്തിയത്. 80 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ വെള്ളി നേടിയതിന് പിന്നാലെയാണ് വിമല്‍ റിലേക്ക് ഇറങ്ങിയത്. ലോങ്ജംപില്‍ വെള്ളിയും 400 മീറ്ററില്‍ വെങ്കലവുമുണ്ടായിരുന്നു. ബത്തേരി നായ്ക്കട്ടി പിലാക്കാവ് കോളനിവാസിയായ രമേഷിന് ഇത്തവണ 80 മീറ്റര്‍ ഹര്‍ഡ്ല്‍സിലും നൂറു മീറ്ററിലും വെങ്കലമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം ഓടിയ അരുണ്‍ മീനങ്ങാടി ജി.വി.എച്ച്.എസ്.എസിലും സോണി കല്‍പറ്റ എസ്.കെ.എം.ജെ.എച്ച്.എസിലുമാണ് പഠിക്കുന്നത്.

മീറ്റ് റെക്കോഡോടെ ജാവലിനെറിഞ്ഞ് തലീത്ത കുമ്മി
കണ്ണൂർ: സീനിയർ ഗേൾസ് ജാവലിൻത്രോയിൽ കോഴിക്കോട് പുല്ലൂരാമ്പാറ സെൻറ് ജോസഫ്സ് എച്ച്.എസ്.എസിലെ തലീത്ത കുമ്മി സുനിൽ മീറ്റ് റെക്കോഡോടെ ഒന്നാമതെത്തി. കഴിഞ്ഞവർഷം നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ വി.ഡി. അഞ്ജലി 33.07 മീറ്റർ ദൂരെമറിഞ്ഞ് സ്ഥാപിച്ച റെക്കോഡാണ് 34.94 മീറ്റർ ദൂരമെറിഞ്ഞ് തലീത്ത തകർത്തത്. ദേശീയ ജൂനിയർ മീറ്റിൽ മൂന്നാം സ്ഥാനം നേടിയിരുന്നു.

ചൊവ്വാഴ്ച നടക്കുന്ന ജൂനിയർ വിഭാഗം ഹാമർത്രോ മത്സരത്തിൽ തകർക്കെപ്പട്ടിട്ടില്ലെങ്കിൽ ഇരുവിഭാഗങ്ങളിലും തലീത്തയുടെ പേരിലാകും റെക്കോഡ്. ജൂനിയർ വിഭാഗത്തിൽ 37.91 ദൂരമെറിഞ്ഞാണ് കഴിഞ്ഞവർഷം തലീത്ത റെക്കോഡ് സ്ഥാപിച്ചത്. ടോമി ചെറിയാനാണ് പരിശീലകൻ. വെട്ടിക്കുഴിയിൽ വീട്ടിൽ സുനിൽ-ഡയാന ദമ്പകളുടെ മകളാണ്. ജോസൻ അൽമോദാദാണ് സഹോദരൻ.

നടന്നുനേടി ആദിത്യയും പ്രവീണും
കണ്ണൂർ: നല്ലനടപ്പിൽ സ്വർണത്തിൽ മുത്തമിട്ട് ആദിത്യയും പ്രവീണും. ജൂനിയർ പെൺകുട്ടികളുടെ മൂന്നു കിലോമീറ്റർ നടത്തത്തിൽ ആതിഥേയരായ കണ്ണൂർ ജില്ലയിലെ എളയാവൂർ സി.എച്ച്.എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി വി.പി. ആദിത്യ 15.37.45 സെക്കൻഡിൽ ഒന്നാമതെത്തി. കണ്ണൂർ ജില്ലയുടെ അക്കൗണ്ടിലെത്തിയ നാലാമത്തെ സ്വർണമായിരുന്നു ഇത്. 15:37.84 മിനിറ്റ് ഫിനിഷ് ചെയ്ത് പാലക്കാട് കല്ലടി സ്‌കൂളിലെ എം.എസ്. ശീതൾ വെള്ളിയും കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസിലെ മിയ റോസ് 16:00.05 മിനിറ്റിൽ വെങ്കലവും നേടി.

ജൂനിയർ ആൺകുട്ടികളുടെ അഞ്ചു കി. മീ നടത്തത്തിൽ മാത്തൂര്‍ സി.എഫ്.ഡി.എച്ച്.എസിലെ പ്രവീണ്‍ 23:50.33 മിനിറ്റിലാണ് സ്വർണമണിഞ്ഞത്. കണ്ണൂര്‍ എളയാവൂർ സി.എച്ച്.എം.എച്ച്.എസ്.എസിലെ എം. മുത്തുരാജ് 24:20.93 മിനിറ്റില്‍ വെള്ളിയും കോഴിക്കോട് കുളത്തുവയല്‍ സെൻറ് ജോര്‍ജ് എച്ച്.എസ്.എസിലെ അനിരുദ്ധ് കെ. ബൈജു 24.52.46 മിനിറ്റില്‍ വെങ്കലവും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannursports meetmalayalam newssports news
News Summary - Sports Meet Kannur Gold-Sports News
Next Story