ഉത്തേജകം: സഞ്ജീവനി യാദവിന് രണ്ടുവർഷം വിലക്ക്
text_fieldsന്യൂഡൽഹി: ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യയുടെ ദീർഘദൂര ഒാട്ടക്കാരി സ ഞ്ജീവനി യാദവിന് രണ്ടു വർഷം വിലക്ക്. കഴിഞ്ഞ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 10,000മീറ്ററിൽ വെങ്കലം നേടിയ താരത്തിന് ഇതോടെ മെഡൽ നഷ്ടമാവും. 2018 നവംബറിൽ ശേഖരിച്ച സാമ്പിളിലാണ് നിരോധിത മരുന്നിെൻറ സാന്നിധ്യം കണ്ടെത്തിയത്.
നാഡ പരിശോധനയിൽ നെഗറ്റിവ് ആയിരുന്നെങ്കിലും ലോക ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) ലബോറട്ടറിയിലെ പരിശോധനയിൽ പോസിറ്റിവായി. എന്നാൽ, നാഡ വിലക്കില്ലാത്തതിനാൽ ഇൗവർഷം നടന്ന ഫെഡറേഷൻ കപ്പിലും ഏപ്രിലിലെ ദോഹ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മത്സരിച്ചിരുന്നു.
വാഡ റിപ്പോർട്ട് പ്രകാരം രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷനാണ് രണ്ടുവർഷം വിലക്ക് പ്രഖ്യാപിച്ചത്. 2018 ജൂൺ 29 മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. അതുപ്രകാരം വിലക്കുകാലത്ത് നേടിയ മെഡലുകളെല്ലാം തിരിച്ചെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
