Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_right50 ലക്ഷം നഷ്ടപരിഹാരം...

50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചിത്ര ഹൈകോടതിയിൽ

text_fields
bookmark_border
50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചിത്ര ഹൈകോടതിയിൽ
cancel
കൊച്ചി: ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് മീറ്റിൽ മത്സരിക്കാന്‍ അവസരം നിഷേധിച്ചതിന് നഷ്ടപരിഹാരമായി 50 ലക്ഷം ആവശ്യപ്പെട്ട് അത്ലറ്റ് പി.യു. ചിത്ര ഹൈകോടതിയിൽ. മത്സരിപ്പിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിട്ടും അത്‌ലറ്റിക് ഫെഡറേഷന്‍ അനുവദിച്ചില്ലെന്നും ഇതുമൂലമുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം നൽകാൻ ഫെഡറേഷൻ ബാധ്യസ്ഥമാണെന്നും ചൂണ്ടിക്കാട്ടിയാണ് േനരേത്ത നൽകിയ ഹരജിയിൽ ചിത്ര ഭേദഗതി വരുത്തിയത്. ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രകടനം പരിതാപകരമായിരുന്നെന്ന് ഹരജിയില്‍ പറയുന്നു. 

1500 മീറ്റര്‍ ഓട്ടത്തില്‍ യോഗ്യരായ മറ്റാരും ഇല്ലാതിരുന്നിട്ടും തനിക്ക് അവസരം നിഷേധിച്ചത് അത്‌ലറ്റിക് ഫെഡറേഷെൻറ സ്വേച്ഛാപരമായ നടപടിയാണ്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 15 ലക്ഷം രൂപയും കേരള സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയും നല്‍കാറുണ്ട്. അത്‌ലറ്റിക് ഫെഡറേഷെൻറയും സെലക്ഷന്‍ കമ്മിറ്റിയുടെയും നടപടി മൂലം 15 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. അവസരം നിഷേധിക്കപ്പെട്ടതിന് എത്ര നഷ്ടപരിഹാരം നല്‍കിയാലും മതിയാവില്ലെന്ന് ഡിവിഷന്‍ െബഞ്ച് നിരീക്ഷിച്ചിരുന്നു. എങ്കിലും കേന്ദ്ര- -സംസ്ഥാന സര്‍ക്കാറുകളുടെ തുകയടക്കം അമ്പത് ലക്ഷം രൂപ അത്‌ലറ്റിക് ഫെഡറേഷന്‍ നഷ്ടപരിഹാരം നല്‍കണം.
കായിക താരങ്ങളെ െതരഞ്ഞെടുക്കുന്ന പ്രക്രിയ ഫെഡറേഷന്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ രഹസ്യമായാണ് നടത്തിയത്. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ളവരെ തെരഞ്ഞെടുക്കുന്ന പ്രക്രിയക്കും പരിശീലകരെ തെരഞ്ഞെടുക്കുന്നതിനും മാനദണ്ഡങ്ങള്‍ കൊണ്ടു വരണമെന്നും ഹരജിയിൽ ആവശ്യമുണ്ട്. ചില യോഗ്യരായ കായിക താരങ്ങള്‍ക്ക് വിദേശത്തും സ്വദേശത്തുമുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നില്ല ^ഹരജിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticspu chithrakerala highcourtmalayalam newssports news
News Summary - pu chithra seek kerala highcourt want 50 lakhs- Sports news
Next Story