Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅഞ്ച് സെറ്റും സൂപ്പര്‍...

അഞ്ച് സെറ്റും സൂപ്പര്‍ പോയൻറും: പ്രോ വോളി കസറും

text_fields
bookmark_border
pro-volley
cancel

കോഴിക്കോട്: ഫെബ്രുവരി രണ്ട് മുതല്‍ 22 വരെ കൊച്ചിയിലും ചെന്നൈയിലും അരങ്ങേറുന്ന പ്രഥമ പ്രോ വോളി ലീഗില്‍ കാണികള്‍ക്ക് ആവേശമേകുന്ന പുതിയ കളിനിയമങ്ങളും. അഞ്ചു സെറ്റ് നിര്‍ബന്ധമായും കളിക്കണമെന്നതും ‘സൂപ്പര്‍ പോയൻറ്’ എന്ന സമ്പ്രദായവും വോളിപ്രേമികള്‍ക്കും കളിക്കാര്‍ക്കും നവ്യാനുഭവമാകും. ആറു ടീമുകള്‍ കൊമ്പുകോര്‍ക്കുന്ന റൗണ്ട ്റോബിന്‍ ലീഗിലെ മത്സരത്തില്‍ അഞ്ച് സെറ്റില്‍ 15 പോയൻറ് വീതമുണ്ടാകും.

ഒരു സെറ്റ് ജയിച്ചാല്‍ ഒരു പോയൻറ് എന്ന രീതിയില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് കൂടുതല്‍ പോയൻറ് നേടുന്ന നാല് ടീമുകള്‍ സെമിഫൈനല്‍ േപ്ലഓഫിന് അര്‍ഹത നേടും. സെമിഫൈനലിലും ഫൈനലിലും അഞ്ച് സെറ്റാണെങ്കിലും ഫിനിഷിങ് പോയൻറ് 25 ആയിരിക്കും. അഞ്ചാം സെറ്റ് ആവശ്യമാണെങ്കില്‍ നിലവിലെ രീതിപോലെ 15 പോയൻറില്‍ കളി അവസാനിക്കും. റൗണ്ട്റോബിന്‍ ലീഗില്‍ ഇരു ടീമുകള്‍ക്കും 14 പോയൻറായാല്‍ ആദ്യം 15 പോയൻറ് നേടുന്ന ടീം സെറ്റ് സ്വന്തമാക്കും. സെമിഫൈനലിലും ഫൈനലിലും 24-24ല്‍ പോയൻറ് തുല്യമായാലും ഇതേ രീതിയില്‍ സെറ്റിലെ വിജയികളെ നിശ്ചയിക്കും.

ഓരോ സെറ്റിലും മൂന്നു തവണ ‘സൂപ്പര്‍ പോയൻറ്’ ഉപയോഗപ്പെടുത്താന്‍ ഒാരോ ടീമിനും അവസരമുണ്ടാകും. എന്നാല്‍, സൂപ്പര്‍ പോയൻറ് വിളിച്ച് അനുകൂലമായ ഫിനിഷിങ് നടത്തിയാല്‍ രണ്ടു പോയൻറ് ലഭിക്കും. എതിര്‍ ടീമിന് അനുകൂലമായ ഫിനിഷാണെങ്കില്‍ അവര്‍ക്കാവും പോയൻറ്. ടെന്നിസിലെ എയ്സ് പോലെ എതിര്‍കോര്‍ട്ടിലെ കളിക്കാരുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ സര്‍വിസ് ഫിനിഷ് ചെയ്താലും രണ്ടു പോയൻറ് ലഭിക്കും.

െഎ.പി.എല്ലിലെ ഓറഞ്ച് - പര്‍പ്പ്ള്‍ ക്യാപ് മാതൃകയിൽ അറ്റാക്കിങ്ങിലും േബ്ലാക്കിങ്ങിലും ടീമിന് ഏറ്റവും കൂടുതല്‍ പോയൻറ് നേടുന്നവര്‍ക്ക് പ്രത്യേക ആംബാന്‍ഡ് ഓരോ മത്സരത്തിലും നല്‍കും. പ്രോവോളി ജേതാക്കള്‍ക്ക് 50 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 20 ലക്ഷം നൽകും. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, ചൈന്നൈ സ്പാര്‍ട്ടന്‍സ്, അഹ്മദാബാദ് ഡിഫന്‍ഡേഴ്സ്, യു മുംബ വോളി, ഹൈദരാബാദ് േബ്ലാക്ക് ഹോക്ക്സ് എന്നീ ടീമുകളാണ് പ്രോവോളിയില്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsvolley ballPro Volley
News Summary - Pro Volley - Sports News
Next Story