പ്രതീക്ഷVSസമ്മർദം
text_fieldsടോേക്യാ: ഒളിമ്പിക്സ് പിറന്ന നാടായ ഗ്രീസിൽനിന്ന് പുറപ്പെട്ട ദീപശിഖ ജപ്പാൻ നഗര മായ ടോക്യോയിൽ വിമാനമിറങ്ങാനിരിക്കെ ശക്തിപ്രാപിച്ച് ആശങ്കയും സമ്മർദവും ഒരുവശ ത്തും ആത്മവിശ്വാസവും പ്രതീക്ഷയും മറുവശത്തും. കോവിഡ് പിടിച്ച കളിലോകത്ത് എണ്ണമറ ്റ താരങ്ങളും രാജ്യാന്തര ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് ഉൾപ്പെടെ ഉദ്യോഗസ്ഥരു ം നിസ്സമ്പർക്കത്തിലായതോടെ യോഗ്യതയും പരിശീലനവും വൈകുന്നുവെന്നും ജൂലൈയിൽ ഒളിമ ്പിക്സ് നടത്തരുതെന്നും നീട്ടിവെക്കണമെന്നും ആവശ്യം ശക്തമാണ്. എന്നാൽ, മനുഷ്യരെ ഇനി യും തോൽപിക്കാൻ ഒരു വൈറസിനുമാകില്ലെന്ന സന്ദേശം നൽകാൻ കണിശമായ ക്രമീകരണങ്ങളോ ടെ നടത്തണമെന്നുമാണ് ജപ്പാൻ ഒളിമ്പിക് കമ്മിറ്റിയുടെ പക്ഷം.
ആധിപിടിച ്ച് താരങ്ങൾ,
അസോസിയേഷനുകൾ
കോവിഡ് ഏറെ നാശംവിതച്ചുകൊണ്ടിരിക്കുന്ന യൂറോപ്പാണ് ഒളിമ്പിക്സിനെതിരെ ശക്തമായി രംഗത്തുള്ളത്. യോഗ്യത നേടിയ താരങ്ങൾക്ക് പരിശീലനം സാധ്യമാകുന്നില്ലെന്നും അതിനാൽ മറ്റു രാജ്യങ്ങളുമായി മത്സരിക്കാനാവില്ലെന്നും സ്പാനിഷ് ഒളിമ്പിക് അസോസിയേഷൻ നയം വ്യക്തമാക്കിക്കഴിഞ്ഞു. വർഷാവസാനത്തേക്ക് മാറ്റിവെക്കുന്നതാണ് ഉചിതമെന്നും എന്നാൽ, അന്തിമ തീരുമാനം വൈകി എടുത്താൽ മതിയെന്നും ലോക അത്ലറ്റിക്സ് അസോസിയേഷൻ മേധാവി സെബാസ്റ്റ്യൻ കോ പറഞ്ഞു. സാഹചര്യം വിലയിരുത്തിയശേഷമാകും നിയന്ത്രിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്. വിശദമായ അഭിപ്രായമറിയാൻ ഐ.ഒ.സി അംഗരാജ്യങ്ങളുടെ അസോസിയേഷൻ പ്രതിനിധികളുമായി പ്രസിഡൻറ് തോമസ് ബാഹ് ചർച്ച നടത്തുന്നതോടെ അടുത്ത ദിവസം ചിത്രം കൂടുതൽ വ്യക്തമാകും.
ഒളിമ്പിക്സിന് താരങ്ങൾ പരിശീലനം തുടരണമെന്ന ഐ.ഒ.സി ആവശ്യത്തിനെതിരെ ഇംഗ്ലീഷ് അത്ലറ്റ് കാതറീന ജോൺസൺ കഴിഞ്ഞ ദിവസം ശക്തമായി രംഗത്തെത്തിയിരുന്നു. അപകടകരവും അപ്രതീക്ഷിതവുമായ പുതിയ സാഹചര്യത്തിൽ നീട്ടിവെക്കുന്നതാണ് ഉചിതമെന്ന നിലപാട് ഇന്ത്യൻ ബാഡ്മിൻറൺ മുഖ്യപരിശീലകൻ പുല്ലേല ഗോപിചന്ദും പറയുന്നു. മത്സരങ്ങൾക്ക് പരിശീലനവും ഒരുക്കവുമാണ് വെല്ലുവിളി. താരങ്ങൾക്ക് സമ്മർദം ഉയർത്താതെ തീരുമാനമെടുക്കണമെന്നും ഗോപിചന്ദ് കൂട്ടിച്ചേർത്തു.
സമയത്ത് നടത്തും -
ഒളിമ്പിക്
അസോസിയേഷൻ
സാഹചര്യം കഠിനമാണെങ്കിലും നാലു മാസം കഴിഞ്ഞ് ആരംഭിക്കുന്ന ഒളിമ്പിക്സ് സമയത്തു നടത്താനാകുമെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പറയുന്നു. ഒളിമ്പിക്സ് സി.ഇ.ഒ തോഷിറോ മൂട്ടോ ആണ്, മാറ്റിവെക്കേണ്ടതില്ലെന്നും സ്ഥിതിഗതികൾ ഭാവിയിൽ വിലയിരുത്തി മാറ്റം ആവശ്യമെങ്കിൽ സ്വീകരിക്കാമെന്നും പ്രഖ്യാപിച്ചത്. ‘‘താരങ്ങൾ പരമാവധി സ്വയംസുരക്ഷ പാലിക്കണം. സഹതാരങ്ങളുടെ പരിരക്ഷയും ഉറപ്പാക്കണം. പരിശീലനത്തിന് അവസരം കണ്ടെത്തണം.’’ അതേസമയം, ഒളിമ്പിക്സ് സമയത്തു നടന്നാൽ, ഇന്ത്യൻതാരങ്ങളും പങ്കെടുക്കേണ്ടിവരുമെന്ന് ദേശീയ ഒളിമ്പിക് കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.
യോഗ്യത പിന്നിടാതെ
43 ശതമാനം താരങ്ങൾ
11,000 താരങ്ങൾ ശരാശരി പങ്കെടുക്കുന്ന ഒളിമ്പിക്സിൽ നിരവധി ഇനങ്ങളിൽ യോഗ്യത ഇനിയും പൂർത്തിയായിട്ടില്ല. 43 ശതമാനത്തോളം പേർ യോഗ്യത കടമ്പ പൂർത്തിയാക്കാനാവാതെ പുറത്താണെന്ന് ഏറ്റവും ഒടുവിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഇവരെ പങ്കെടുപ്പിക്കാതെ ഒളിമ്പിക്സ് എങ്ങനെ നടത്താനാകുമെന്നാണ് വലിയ ആധി. മിക്ക ഇനങ്ങളും ഒറ്റക്ക് പരിശീലിക്കാവുന്നതല്ലെന്നതാണ് അതിലേറെ വലിയ വെല്ലുവിളി. ഗ്രൂപ് ഇനങ്ങളിൽ വിശേഷിച്ചും. നീന്തൽ, ജിംനാസ്റ്റിക്സ് തുടങ്ങിയവ സ്വന്തമായി പരിശീലിക്കാനാവില്ല. പോൾവാൾട്ട് പോലും പ്രായോഗികാർഥത്തിൽ ഒറ്റക്കു സാധ്യമല്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. കായികലോകത്ത് ഒളിമ്പിക്സ് നീട്ടാൻ സമ്മർദമേറുന്നതിനിടെ ജപ്പാനിൽ നടന്ന ഒളിമ്പിക് സർവേയാണ് അതിലേറെ രസകരം. പങ്കെടുത്തവരിൽ 70 ശതമാനം പേരും സമയത്ത് നടക്കില്ലെന്നാണ് അഭിപ്രായപ്പെട്ടത്.
ചെലവിട്ടത് ശതകോടികൾ; എന്നിട്ടും നിർത്തേണ്ടിവന്നാൽ...
ടോക്യോ: വർഷങ്ങളെടുത്ത കഠിനപ്രയത്നവും കണക്കുകൂട്ടിയാൽ കുഴഞ്ഞുപോകുന്ന സാമ്പത്തിക ചെലവുമുപയോഗിച്ച് വേദികെളല്ലാം പൂർത്തിയാക്കിയ ജപ്പാന് ഇത്തവണയും ഒളിമ്പിക്സ് നഷ്ടമാകുന്നത് സങ്കൽപിക്കാൻ പോലുമാകുന്നില്ല. പൂർത്തിയാേകണ്ട യോഗ്യത മത്സരങ്ങളും അനുബന്ധ ഒരുക്കങ്ങളും ഇനിയുമേറെ ബാക്കിക്കിടക്കുേമ്പാഴും ഒളിമ്പിക്സ് സംഘാടക സമിതിയും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും മത്സരങ്ങൾ മുടക്കമില്ലാതെ നടക്കുമെന്ന് വ്യാഴാഴ്ചയും പ്രഖ്യാപിച്ചിട്ടുണ്ട്. അത്രക്കാണ് ഒരു ഒളിമ്പിക്സിനായി അവർ ചെലവിട്ടതെന്നതു തന്നെ കാരണം. ഒരുലക്ഷം കോടി യെൻ (70,000 കോടി രൂപ) ഔദ്യോഗികമായി സർക്കാർ അനുവദിച്ചതു മാത്രമുണ്ട്. ഇതിെൻറ പകുതിയോളം വരുന്ന തുക രാജ്യത്തെ കമ്പനികൾ നൽകിയത് വേറെ. സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട വിവിധ രാജ്യങ്ങളിലെ ടെലിവിഷൻ കമ്പനികൾ ചെലവിട്ട ശതകോടികളും വെള്ളത്തിലാകും. യു.എസ് ടെലിവിഷൻ ശൃംഖലയായ എൻ.ബി.സി മാത്രം 10,450 കോടി രൂപയോളം നൽകിയിട്ടുണ്ട്. ലക്ഷങ്ങൾ ഒഴുകിയെത്തുന്ന ഒളിമ്പിക്സ് എന്ന ചാകര പ്രതീക്ഷിച്ച് ടോക്യോ നഗരം ശരിക്കും അണിഞ്ഞൊരുങ്ങിയതാണ്. അതും പാഴാകുന്നത് രാജ്യത്തിനു തന്നെ താങ്ങാനാകില്ല. 11,000 അത്ലറ്റുകൾ, 5,000 പാരാലിമ്പിക് അത്ലറ്റുകൾ എന്നിവർക്ക് സൗകര്യം രാജ്യം നേരത്തേ ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്.
ദീപശിഖ ഇന്ന് ജപ്പാനിൽ
ടോക്യോ: ഗ്രീസിൽ തിരികൊളുത്തിയ ഒളിമ്പിക് ദീപശിഖ പ്രത്യേകം സജ്ജീകരിച്ച വിമാനത്തിൽ ഇന്ന് ജപ്പാനിൽ. ‘ടോക്യോ ഒളിമ്പിക്സ് 2020 ദീപശിഖ പ്രയാണം’ എന്ന ബാനർ വഹിച്ചുള്ള വെള്ള വിമാനത്തിൽ ദീപശിഖ വടക്കൻ ജപ്പാനിലെ മത്സുഷിമ വിമാനത്താവളത്തിൽ എത്തിക്കും. ആരാധക സാന്നിധ്യം പരമാവധി ഒഴിവാക്കുന്ന ചടങ്ങിൽ പ്രത്യേകം തെരഞ്ഞെടുത്ത പ്രമുഖർ ചേർന്ന് സ്വീകരിക്കും. കാലാവസ്ഥ ചതിച്ചില്ലെങ്കിൽ വിദഗ്ധ വൈമാനിക സംഘമൊരുക്കുന്ന ആകാശക്കാഴ്ചകൾ അകമ്പടിയായുണ്ടാകും. തുടർന്ന്, രാജ്യത്തിെൻറ മൂന്ന് മേഖലകളിൽ ദീപശിഖ പ്രദർശിപ്പിച്ച ശേഷം മാർച്ച് 26ന് ഫുകുഷിമയിൽ പ്രയാണം തുടങ്ങും.
ഒളിമ്പിക്സ് ശപിക്കപ്പെട്ടത് -ജപ്പാൻ ഉപപ്രധാനമന്ത്രി
ടോേക്യാ: വിടാതെ പിന്തുടരുന്ന ഒളിമ്പിക്സ്ശാപം സ്വയം ഏറ്റെടുത്ത് ജപ്പാൻ ഉപപ്രധാനമന്ത്രി. ഒളിമ്പിക്സ് ശപിക്കപ്പെട്ടതാണെന്നും ഓരോ 40 വർഷത്തിനിടെയും ഈ കായിക മാമാങ്കം ലോക സംഭവങ്ങളാൽ കളങ്കപ്പെടുന്നുവെന്നും ഉപപ്രധാനമന്ത്രിയായ താരോ അസോ ജപ്പാൻ പാർലമെൻറിൽ പറഞ്ഞു. 1940ൽ ടോക്യോ നഗരത്തിൽ നടക്കാൻ പദ്ധതിയിട്ട ഒളിമ്പിക്സ് രണ്ടാംലോക യുദ്ധത്തെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. 1980ൽ മോസ്കോയിൽ നടന്ന ഒളിമ്പിക്സാകട്ടെ, റഷ്യയുടെ അഫ്ഗാൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് കൂട്ട ബഹിഷ്കരണത്തിൽ നിറംമങ്ങി. യു.എസ്, ചൈന, ജപ്പാൻ ഉൾപ്പെടെ മുൻനിര രാജ്യങ്ങളൊന്നും അന്ന് പങ്കെടുത്തില്ല. ഓരോ 40 വർഷവും സമാനസംഭവങ്ങൾ ആവർത്തിക്കുമെന്നും ആ ശാപത്തിെൻറ നിഴലിലാണ് ഇത്തവണത്തെ ഒളിമ്പിക്സെന്നും ആസോ പറഞ്ഞു. പൊതുവെ വാക്കുകൾ പിഴച്ച് അബദ്ധത്തിൽ ചാടുക പതിവുള്ളയാളാണ് അസോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.