ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്: ഇന്ന് കൊടിേയറ്റം, നാളെ മുതൽ പോരാട്ടം
text_fieldsകോഴിക്കോട്: രാജ്യത്തെ മുൻനിര താരങ്ങളുടെ സ്മാഷുകൾെകാണ്ട് നിറയാൻ വി.കെ. കൃഷ്ണേമനോൻ ഇൻഡോർ സ്റ്റേഡിയവും സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെൻററും ഒരുങ്ങി. 66ാമത് ദേശീയ സീനിയർ പുരുഷ, വനിത േവാളിബാൾ ചാമ്പ്യൻഷിപ് ചൊവ്വാഴ്ച വൈകീട്ട് ഉദ്ഘാടനം ചെയ്യും. എട്ട് ദിവസം നീളുന്ന വോളിയുത്സവത്തിലെ മത്സരങ്ങൾക്ക് ബുധനാഴ്ചയാണ് തുടക്കമാവുക. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ഇൻഡോർ സ്റ്റേഡിയത്തിൽനിന്ന് സ്വപ്നനഗരിയിലേക്ക് ദീപശിഖ പ്രയാണത്തോടൊപ്പം ഘോഷയാത്രയും നടക്കും.
സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെൻററിൽ താൽക്കാലിക ഗാലറിയുടെ നിർമാണം പൂർത്തിയായി. പുരുഷ വിഭാഗത്തിൽ 28ഉം വനിതകളിൽ 26ഉം ടീമുകളും ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കും. നിലവിലെ ജേതാക്കളായ കേരളത്തിെൻറയും റെയിൽവേ, തമിഴ്നാട്, ഉത്തരാഖണ്ഡ്, പഞ്ചാബ്, കർണാടക, സർവിസസ്, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് തുടങ്ങിയ ടീമുകളുെട മത്സരങ്ങൾക്ക് സ്വപ്നനഗരിയാണ് വേദി. പ്രാഥമിക ഗ്രൂപ് മത്സരങ്ങളിൽ ബുധനാഴ്ച വൈകീട്ട് 4.30ന് േകരളത്തിെൻറ പുരുഷ ടീം രാജസ്ഥാനെയും വൈകീട്ട് ഏഴിന് വനിതകൾ തെലങ്കാനയെയും നേരിടും.
കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ മറ്റ് ടീമുകളുടെ പ്രാഥമിക മത്സരങ്ങൾ നടക്കും. ഉച്ച വരെ ഇവിടെ പ്രവേശനം സൗജന്യമാണ്.
ചാമ്പ്യൻഷിപ്പിനായി ടീമുകൾ എത്തിത്തുടങ്ങി. ആന്ധ്ര, ചണ്ഡീഗഢ് ടീമുകൾ തിങ്കളാഴ്ച പുലർച്ചെ എത്തി. വൈകീെട്ടത്തിയ പുരുഷവിഭാഗം മുൻ ജേതാക്കളായ സർവിസസിന് സംഘാടകർ ഗംഭീര വരവേൽപ് നൽകി. സംഘാടകസമിതി ചെയർമാൻ എം. മെഹബൂബ്, സെക്രട്ടറി സി. സത്യൻ, സ്വീകരണ കമ്മിറ്റി ചെയർമാൻ ടി.വി. ബാലൻ, െക.കെ. മുസ്തഫ, കെ.കെ. മൊയ്തീൻ കോയ തുടങ്ങിയവരുെട നേതൃത്വത്തിലായിരുന്നു സ്വീകരണം.
ആറ് മലയാളി താരങ്ങളടങ്ങിയ സർവിസസിെൻറ ക്യാപ്റ്റൻ മോനു എന്ന േദവേന്ദറാണ്. യൂത്ത് ഇന്ത്യൻ താരം നിയാസ്, ശിവരാജൻ, കിരൺ രാജ്, വിജേഷ് ഗോവിന്ദ്, എം.വി. സാബിത്ത്, മനു കുര്യൻ എന്നിവരാണ് പട്ടാളപ്പടയിലെ മലയാളിക്കൂട്ടം. സഹപരിശീലകൻ വി.എം. ശ്രീജിത്തും ഫിസിയോ സയൻറിസണും മലയാളികളാണ്. വാരാണസിയിൽ നടന്ന ഫെഡറേഷൻ കപ്പിൽ കേരളത്തെ കീഴടക്കി ജേതാക്കളായ സർവിസസിന് കോഴിക്കോട്ടും പ്രതീക്ഷകളേറെയാണ്. ഇന്ത്യൻ താരം പങ്കജ് ശർമയാണ് ടീമിെൻറ നെടുന്തൂൺ.
തീവണ്ടിപ്പട ഇന്നെത്തും
കോഴിക്കോട്: ഇന്ത്യൻ വോളിബാളിലെ കരുത്തുറ്റ സംഘമായ റെയിൽവേ ടീമുകൾ ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിനായി ചൊവ്വാഴ്ച കോഴിക്കോെട്ടത്തും. ‘മലയാളി എൻജിൻ’ കരുത്തുമായെത്തുന്ന തീവണ്ടിപ്പട പുരുഷവിഭാഗത്തിൽ കിരീടം തിരിച്ചുപിടിക്കാനും വനിതകളിൽ ആധിപത്യം നിലനിർത്താനുമാണെത്തുന്നത്.
കണ്ണൂരുകാരൻ മനു ജോസഫ് നയിക്കുന്ന പുരുഷ ടീമിൽ വയനാട് സ്വദേശി മർസബ് സുഹൈലുമുണ്ട്. മനുവും ഇൻറർനാഷനൽ പ്രഭാകരനും (കാക്ക) ലിബറോ പ്രഭാകരനുമാണ് ശ്രദ്ധേയ താരങ്ങൾ. രണ്ട് പതിറ്റാണ്ടോളം റെയിൽവേയുടെ വിജയത്തിൽ നിർണായക ഘടകമായിരുന്ന കെ.ജെ. കപിൽ ദേവിെൻറ അഭാവമാണ് ടീമിന് തിരിച്ചടിയാവുക. യുവതാരങ്ങളിലാണ് പ്രതീക്ഷയെന്ന് മുഖ്യപരിശീലകനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ടി.സി. ജ്യോതിഷ് പറഞ്ഞു.
ബംഗാളുകാരിയായ അനുശ്രീയാണ് വനിതകളുടെ ക്യാപ്റ്റൻ. എം.എസ്. പൂർണിമ, മിനിമോൾ അബ്രഹാം, ഷിൻഷ തുടങ്ങിയ മലയാളി താരങ്ങളും തീവണ്ടിപ്പടയിലുണ്ട്. മുൻ ഇന്ത്യൻ താരം വൈശാലിയാണ് പരിശീലക. ബാലുശ്ശേരി സ്വദേശിയും മുൻ ഇൻറർനാഷനലുമായ മുകേഷ് ലാലാണ് സഹപരിശീലകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.