Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകായികോത്സവം:...

കായികോത്സവം: കിരീട പോരാട്ടത്തിൽ എറണാകുളവും പാലക്കാടും ഇഞ്ചോടിഞ്ച്

text_fields
bookmark_border
കായികോത്സവം: കിരീട പോരാട്ടത്തിൽ എറണാകുളവും പാലക്കാടും ഇഞ്ചോടിഞ്ച്
cancel
camera_alt?????? ??????????? ???????????????? ????????? ???? ?????? (??.???.???????.?????.????? ?????????? ????????????)
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ കിരീട പോരാട്ടം മുറുകുന്നു. 41 ൈഫനലുകള്‍ പൂര്‍ത്തിയായപ്പോള്‍ എറണാകുളം 77.33 പോയൻറുമായി ഒന്നാമതാണ്. ഒരു പോയൻറ് വ്യത്യാസത് തില്‍ പാലക്കാടാണ് തൊട്ടുപിന്നില്‍. 11 സ്വര്‍ണവും ആറു വീതം വെള്ളിയും വെങ്കലവും നേടിയാണ് നിലവിലെ ജേതാക്കളായ എറണാകുളത്തിെൻറ കുതിപ്പ്. ഏഴു സ്വര്‍ണവും 13 വെള്ളിയും നാല് വെങ്കല വുമാണ് പാലക്കാടിെൻറ സമ്പാദ്യം. അഞ്ച് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 46 .33 പോയൻറുള്ള കോഴിക്കോടാണ് മൂന്നാമത്. സീനിയര്‍ പെണ്‍കുട്ടികളുടെ നൂറു മീറ്ററില്‍ റെ ക്കോഡോടെ സ്വര്‍ണം നേടിയ തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ ആന്‍സി റെക്കോഡ ് ഡബിളും നേടി. പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ ആര്‍.കെ. സൂര്യജിത്താണ് ആണ്‍കുട്ടികളിലെ വേഗമേറിയ താരം.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ഉഷ സ്കൂളില്‍ പരിശീലിക്കുന്ന പ്രതിഭ വര്‍ഗീസ് റെക്കോഡിനൊപ്പം ഇരട്ടസ്വര്‍ണ നേട്ടവും കുറിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്പുട്ടില്‍ സ്വര്‍ണമണിഞ്ഞ എറണാകുളം ജിഎച്ച്.എസ്.എസിലെ അലക്സ് ജോസഫും ഇരട്ട സ്വര്‍ണം നേടി. കഴിഞ്ഞ ദിവസം ഡിസ്കസ് ത്രോയിലും അലക്സിന് ഒന്നാം സ്ഥാനമുണ്ടായിരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കഴിഞ്ഞദിവസം സ്വര്‍ണം നേടിയ പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ എ. രോഹിത് ഞായറാഴ്ച 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ റെക്കോഡോടെ ഒന്നാമനായി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ സ്വര്‍ണം സ്വന്തമാക്കിയ എസ്. അക്ഷയും ഡബിളിന് അര്‍ഹനായി. കഴഞ്ഞദിവസം 400 മീറ്ററിലും അക്ഷയ് ഒന്നാം സ്ഥാനം നേടിയിരുന്നു.

അഞ്ച് റെക്കോഡുകളാണ് രണ്ടാം ദിനത്തില്‍ പിറന്നത്. സീനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ എറണാകുളം മാതിരപ്പള്ളി ജി.വി.എച്ച്.എസിലെ ജിബിന്‍ തോമസ്, സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയില്‍ എസ്. സെര്‍വാനും പുതിയദൂരം കുറിച്ചു. മൂന്നാം ദിനമായ തിങ്കളാഴ്ച 34 ഫൈനലുകള്‍ അരങ്ങേറും. സ്‌കൂളുകളില്‍ പാലക്കാട് കല്ലടി സ്‌കൂളാണ് ഒന്നാമത്. 2 സ്വര്‍ണം 6 വെള്ളി, 2 വെങ്കലമടക്കം 28.33 പോയിന്റ്.
രണ്ടാമത് കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്. മൂന്ന് വീതം സ്വര്‍ണവും വെങ്കലവും രണ്ട് വെള്ളിയുമടക്കം 22.33 പോയിന്റ്. നാല് സ്വര്‍ണം നേടിയ എറണാകുളം ജില്ലയിലെ മണീട് സ്‌കൂളാണ് മൂന്നാമത്.
ജൂനിയർ ഗേൾസ് പോൾവാൾട്ടിൽ ഒന്നാം സ്ഥാനം നേടിയ കോതമംഗലം മാർബേസിൽ എച്ച്.എസ്.എസിലെ ആരതി എ. നായർ, രണ്ടാം സ്ഥാനം നേടിയ നേഹ എൽദോ എന്നിവർ പരിശീലകൻ സി.ആർ. മധുവിനൊപ്പം




ഷോട്പുട്ടില്‍ കെസിയയും അതുല്യയും
കണ്ണൂർ: കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ജൂനിയര്‍ ഗേൾസ് ഷോട്പുട്ടിെൻറ തനിയാവര്‍ത്തനമായിരുന്നു ഇന്നലെ സീനിയര്‍ ഗേൾസിൽ നടന്നത്. അന്ന് സ്വര്‍ണം നേടിയ കെസിയ മറിയം ബെന്നിയും പി.എ. അതുല്യയും ഇന്നലെയും സീനിയര്‍ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. എറണാകുളം മാതിരപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ കെസിയ മറിയം ബെന്നി 12.38 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയപ്പോള്‍ തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ പി.എ. അതുല്യ 12.26 മീറ്ററാണ് എറിഞ്ഞത്. കഴിഞ്ഞ ദിവസം ഡിസ്‌കസ് ത്രോയില്‍ പൊന്നണിഞ്ഞ അതുല്യയുടെ രണ്ടാം മെഡലാണിത്. കെസിയക്ക് ഇനി ഹാമര്‍ ത്രോ കൂടി ബാക്കിയുണ്ട്. ജൂനിയര്‍ വിഭാഗത്തില്‍ നിലവിലെ സ്വര്‍ണ ജേത്രി കൂടിയാണ് കെസിയ. കണ്ണൂര്‍ തളിപ്പറമ്പ് മൂത്തേടത്ത് എച്ച്.എസിലെ എ. അശ്വതി 11.13 മീറ്റര്‍ എറിഞ്ഞ് വെങ്കലവും നേടി.


കായിക കേരളത്തിൽ കൈയൊപ്പ് ചാർത്താൻ ഇരിങ്ങാലക്കുട എച്ച്.എസ്.എസ്
കണ്ണൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിന് സമീപമുള്ള നാഷനൽ എച്ച്.എസ്.എസിന് സംസ്ഥാന തലത്തിൽ സമ്മാനങ്ങളേറെയും കലാമത്സരങ്ങൾക്കായിരുന്നു. കൂടിയാട്ടം പോലുള്ള പൈതൃക കലാരൂപങ്ങൾക്ക് വേരോട്ടമുള്ള ഈ സ്കൂളിെൻറ 26 താരങ്ങളാണ് സംസ്ഥാന സ്കൂൾ കായികോത്സവത്തിനെത്തിയത്. കുഞ്ഞു താരങ്ങൾക്കായി അക്കാദമി തുടങ്ങിയ വർഷം തന്നെ വരവറിയിക്കുകയാണ് നാഷനൽ സ്‌കൂൾ. ചെറിയ നേട്ടമാണെങ്കിലും ഭാവിയിൽ മികവു പുലർത്താൻ ഈ വിദ്യാലയത്തിലെ താരങ്ങൾക്കാകുമെന്ന് കായികാധ്യാപകനായ ബാബു ആൻറണി പറയുന്നു. 26 കുട്ടികളാണ് നാഷനലിൽ നിന്ന് കായികോത്സവത്തിനെത്തിയത്.

ക്രൈസ്റ്റ് കോളജ് മൈതാനത്താണ് പരിശീലനം. കോളജിലെ കോച്ചുമാരായ വാൾട്ടർ ജോണിെൻറയും സേവ്യർ പൗലോസിെൻറയും സേവനവും ഇവർക്കുണ്ട്. കോതമംഗലം സെൻറ് ജോർജ് എച്ച്.എസ്.എസിലെ സ്പോർട്സ് ഹോസ്റ്റൽ നിർത്തിയപ്പോൾ മൂന്ന് മണിപ്പൂരി താരങ്ങളെ ഇങ്ങോട്ട് മാറ്റി. ഏഴു പേരെ മണിപ്പൂരിൽ ചെന്ന് സെലക്ട് ചെയ്തു. ജൂനിയർ ആൺകുട്ടികളുടെ ലോങ്ജംപിൽ വെള്ളി നേടിയ തങ്ജം അലേർട്ടൻ സിങ്, സ്പ്രിൻറ് ട്രാക്കിൽ വെള്ളിയണിഞ്ഞ വാങ്മയും മുഖറാം (സബ്ജൂനിയർ), വാരിഷ് ബോഗിമയും (ജൂനിയർ) ഉൾപ്പെടെയുള്ളവരാണ് ടീമിെൻറ ഇതര സംസ്ഥാന കരുത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala State School Sports 2019
News Summary - Kerala State School Sports 2019
Next Story