Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസംസ്ഥാന സ്കൂള്‍...

സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് ഇന്ന് തുടക്കം
cancel
camera_alt??????????????????? ??.???.???????.?????.???????? ??????? ?????????? ?????? ???????????????????? ??????? ??????????????????

കണ്ണൂർ: തിറകളുടെയും തറികളുടെയും നാട്ടില്‍ കൗമാരകായിക പെരുങ്കളിയാട്ടത്തിന് അര ങ്ങൊരുങ്ങി. 63ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ സര ്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ ശനിയാഴ്ച തുടക്കമാവും. നീണ്ട 16 വര്‍ഷത്തെ ഇടവേളക് കുശേഷം കണ്ണൂരിെൻറ മണ്ണില്‍ വെടിമുഴങ്ങാനൊരുങ്ങുന്ന, നാല് ദിവസം നീളുന്ന മേളയില്‍ 1904 കുട്ടികള്‍ പങ്കെടുക്കും. രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തോ ടെ ട്രാക്കുണരും. ആദ്യദിനം 18 ഫൈനലുകള്‍ അരേങ്ങറും. വൈകീട്ട് 3.30ന് കായിക മന്ത്രി ഇ.പി. ജയര ാജന്‍ ഉദ്ഘാടനം ചെയ്യും.

തിരിച്ചുവരാന്‍ പാലക്കാട്; ഹാട്രിക് തേടി എറണാകുളം
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ സര്‍വകലാശ ാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ അരങ്ങുണരുമ്പോള്‍ ഇത്തവണയും കിരീടപോരാട്ടം കന ക്കും. ഹാട്രിക് കിരീടത്തിനായി കച്ചകെട്ടുന്ന എറണാകുളത്തിന് കടുത്ത വെല്ലുവിളിയുമാ യി പാലക്കാട് സര്‍വ സജ്ജരാണ്. 2017ല്‍ എറണാകുളത്തിന് കൈമാറിയ കിരീടം തിരിച്ചുപിടിക്കാന ാകുമെന്ന ഉറച്ച പ്രതീക്ഷയാണ് പാലക്കാടിന്. കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസും പറ ളി എച്ച്.എസ്.എസുമാണ് പാലക്കാടിെൻറ കരുത്ത്. കല്ലടി കുമരംപുത്തൂര്‍ സ്കൂളില്‍ നിന്ന ് 37 താരങ്ങളാണ് കണ്ണൂരിലുള്ളത്. ജില്ല മീറ്റില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഈ സ്കൂളിേൻറത്.

സംസ്ഥാന സ്കൂൾ കായികോത്സവത്തിനെത്തിയ താരങ്ങൾ കണ്ണൂർ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പരിശീലനത്തിൽ


21 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളും ടീമിലുണ്ട്. സബ് ജൂനിയര്‍ വിഭാഗത്തില്‍ രണ്ട് മണിപ്പൂരി കുട്ടികളും മത്സരിക്കുന്നു. ഹൈജംപ്, ഷോട്ട്പുട്ട്, ഡിസ്കസ്ത്രോ ഇനങ്ങളില്‍ ഒയ്നാം ഒജിത്് സിങ്ങും 400, 600 മീറ്ററുകളില്‍ സന ജോബയുമാണ് ഇതരസംസ്ഥാന സാന്നിധ്യങ്ങള്‍. സി. ചാന്ദിനി(സീനിയര്‍ 800, 1500, 3000), പൗര്‍ണമി (ജൂനിയര്‍ 3000, ക്രോസ് കണ്‍ട്രി), അഖില മോഹന്‍ (സബ് ജൂനിയര്‍ ഹൈജംപ്), കെ. അക്ഷയ (മൂന്ന് കിലോ മീറ്റര്‍ നടത്തം) തുടങ്ങി താരനിബിഡമാണ് കല്ലടി. പറളി എച്ച്.എസ്.എസില്‍ മനോജിെൻറ ശിക്ഷണത്തില്‍ 18 കുട്ടികളും പാലക്കാടിെൻറ കിരീടപ്രതീക്ഷക്ക് മാറ്റുകൂട്ടുന്നു. 2012ലും 2016ലും പാലക്കാടിനുപിന്നില്‍ രണ്ടാമതായ എറണാകുളം കഴിഞ്ഞ രണ്ട് വര്‍ഷമായി പാലായിലും തിരുവനന്തപുരത്തും ഒന്നാമതായിരുന്നു.

എതിരാളികളെ ബഹുദൂരം പിന്നിലാക്കി 253 പോയേൻറാടെയാണ് കഴിഞ്ഞ വര്‍ഷം എറണാകുളം ചാമ്പ്യന്മാരായത്. 13ാമത് കിരീട നേട്ടമായിരുന്നു എറണാകുളത്തിേൻറത്. 196 പോയൻറുമായി പാലക്കാടാണ് രണ്ടാമത്. 101 പോയൻറുമായി തിരുവനന്തപുരമാണ് മൂന്നാമത്. കോതമംഗലം സെൻറ് ജോര്‍ജ് എച്ച്.എസ്.എസില്‍നിന്ന് ഇത്തവണ ഒരു താരം പോലുമില്ലാത്തിനാല്‍ മാര്‍ ബേസില്‍ എച്ച്.എസിലെയും മേഴ്സിക്കുട്ടന്‍ അക്കാദമിയിലെയും കുട്ടികളാണ് എറണാകുളത്തിെൻറ കരുത്ത്. സീനിയര്‍ വിഭാഗത്തില്‍ സ്കൂള്‍ മീറ്റിലെ അവസാന മത്സരത്തിനിറങ്ങുന്ന അഭിഷേക് മാത്യു വ്യക്തിഗത ചാമ്പ്യന്‍ഷിപ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

800, 400, 1500 മീറ്ററുകളിലാണ് സ്വന്തം നാട്ടില്‍ അഭിഷേക് ഇറങ്ങുന്നത്. മേഴ്സിക്കുട്ടെൻറ ശിഷ്യകളായ ഗൗരി നന്ദന, അനു മാത്യു എന്നിവരും സുവര്‍ണതാരങ്ങളാകും. പുല്ലൂരാംപാറ സെൻറ് ജോസഫ്സ് എച്ച്.എസ്.എസിലും കട്ടിപ്പാറ ഹോളിഫാമിലി എച്ച്.എസ്.എസിലും സായിയിലും ഉഷ സ്കൂളിലും പരിശീലിക്കുന്ന താരങ്ങളാണ് കോഴിക്കോടിെൻറ കരുത്ത്. 100, ലോങ്ജംപ്, ട്രിപ്പ്ള്‍ ജംപ് ഇനങ്ങളില്‍ വി.എം. അഭിരാമി ജൂനിയര്‍ ഹൈജംപില്‍ റോഷ്ന അഗസ്റ്റിന്‍, സീനിയര്‍ ജാവലിന്‍ത്രോയില്‍ തലീത്ത കുമ്മി സുനില്‍ തുടങ്ങിയ താരങ്ങളാണ് പുല്ലൂരാംപാറയുടെ പ്രതീക്ഷകള്‍.

സംസ്ഥാന സ്കൂൾ കായികമേള നടക്കുന്ന കണ്ണൂർ യൂനിവേഴ്സിറ്റി സ്റ്റേഡിയം


ചെലവ് ചുരുക്കലിെൻറ പേരില്‍ ജില്ലയിലെ മൂന്നാം സ്ഥാനക്കാര്‍ക്ക് അവസരമില്ല
കണ്ണൂര്‍: ജില്ല സ്കൂള്‍ കായികോത്സവത്തില്‍ മൂന്നാം സ്ഥാനം നേടി, സംസ്ഥാനതലത്തില്‍ റെക്കോഡ് ഭേദിച്ച് സ്വര്‍ണം നേടിയ മിടുക്കരുടെയും മിടുക്കികളുടെയും ചരിത്രം ഏറെയുണ്ട്. ജില്ല മേളയില്‍ നേരിയ വ്യത്യാസത്തില്‍ മൂന്നാമതായാലും തിരിച്ചുവരാന്‍ സംസ്ഥാനമേളയില്‍ അവസരമുണ്ടായിരുന്നു. എന്നാല്‍, ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഒരിനത്തില്‍ ജില്ലയെ പ്രതിനിധാനംചെയ്യുന്നത് രണ്ടുപേര്‍ മാത്രം. കഴിഞ്ഞ വര്‍ഷം പ്രളയം കാരണം ചെലവ് ചുരുക്കിയപ്പോള്‍ നടപ്പാക്കിയ പരിഷ്കാരം ഇത്തവണ തുടരുന്നത് കൗമാരതാരങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. ജില്ലകളില്‍ നിന്ന് മൂന്നാം സ്ഥാനക്കാരെ ഒഴിവാക്കിയാല്‍ കാര്യമായ ചെലവ് കുറയില്ലെന്നത് വേറെ കാര്യം.

മികച്ച താരങ്ങള്‍ നിറഞ്ഞ പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകള്‍ക്കാണ് ഈ പരിഷ്കാരം വിനയായത്. മിടുക്കന്മാരും മിടുക്കികളും പുറത്തിരിക്കേണ്ട അവസ്ഥ. മത്സര നിലവാരം കുറഞ്ഞ ജില്ലകളില്‍ നിന്നുള്ള ഒന്നാം സ്ഥാനക്കാരേക്കാള്‍ മുന്തിയ പ്രകടനമാകും താരബാഹുല്യമുള്ള ജില്ലകളിലെ മൂന്നാം സ്ഥാനക്കാരുടേത്. സംസ്ഥാനതലത്തില്‍ ആദ്യ എട്ട് സ്ഥാനക്കാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നുണ്ട്. ഉറപ്പായും ആദ്യ എട്ടില്‍ ഇടം നേടുന്ന കുട്ടികളാണ് പുറത്തിരിക്കേണ്ടി വരുന്നത്. ഇത്തവണ കോഴിക്കോട് ജില്ല മീറ്റില്‍ 400 മീറ്ററില്‍ സാനിയ ട്രീസ ടോമി മൂന്നാമതായിരുന്നു. സംസ്ഥാനതലത്തില്‍ മെഡല്‍ പ്രതീക്ഷയുള്ള താരമാണിത്. ഗുണ്ടൂരില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ നാലാം സ്ഥാനം നേടിയ താരമായിരുന്നു. സാനിയയെപ്പോലെ നിരവധി താരങ്ങളാണ് നേരിയ വ്യത്യാസത്തില്‍ ജില്ലകളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. മുമ്പൊരിക്കല്‍ പറളി എ.എച്ച്.എസ്.എസിലെ അനീഷ് ജില്ലതലത്തിലെ മൂന്നാം സ്ഥാനവുമായി സംസ്ഥാന മത്സരത്തില്‍ റെക്കോഡോടെയാണ് സ്വര്‍ണം നേടിയത്. ഇത്തരം ഉദാഹരണങ്ങള്‍ നിരവധി. ഉപജില്ലകളില്‍നിന്ന് ജില്ലകളിലേക്കും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് മത്സരിക്കാന്‍ അവസരമുള്ളത്.

പ്രളയത്തില്‍ നിന്ന് കരകയറുന്ന സംസ്ഥാനം കുട്ടികളുടെ സന്തോഷം ഇല്ലാതാക്കിയാണോ ചെലവ് ചുരുക്കുന്നതെന്ന് അധ്യാപകരും രക്ഷിതാക്കളും ചോദിക്കുന്നു. നൂറോളം ഇനങ്ങളില്‍ ഒരുകുട്ടി വീതം കുറയുമ്പോള്‍ ലക്ഷക്കണക്കിന് രൂപയൊന്നും ചെലവു ചുരുങ്ങില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാന കായികോത്സവം കഴിഞ്ഞ വര്‍ഷം നാല് ദിവസത്തില്‍ നിന്ന് മൂന്നായി കുറച്ചതിനാലാണ് മത്സരാര്‍ഥികളുടെ എണ്ണവും കുറച്ചത്.

സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്.ജി.എഫ്.ഐ)യുടെ മാനദണ്ഡപ്രകാരമാണ് ആദ്യ രണ്ട് സ്ഥാനക്കാരെ പങ്കെടുപ്പിക്കുന്നെതന്ന് അധികൃതര്‍ പറയുന്നു. വര്‍ഷങ്ങളായി ദേശീയ മത്സരത്തിന് സംസ്ഥാനത്തുനിന്ന് രണ്ടുപേരെയാണ് ഒരോ ഇനത്തിലും മത്സരിപ്പിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷം ചെലവ് ചുരുക്കിയതിനാല്‍ കാഷ് അവാര്‍ഡും ട്രോഫികളും മെഡലുകളും കുട്ടികള്‍ക്ക് അന്യമായിരുന്നു.
ഇത്തവണ ഇവയെല്ലാം പുനഃസ്ഥാപിച്ചിട്ടുണ്ട്. സ്വര്‍ണം നേടുന്നവര്‍ക്ക് 1500 രൂപ, വെള്ളിക്ക് 1250, വെങ്കലത്തിന് 1000 എന്നിങ്ങനെയാണ് കാഷ് അവാര്‍ഡ്. പുത്തന്‍ റെക്കോഡ് സ്ഥാപിക്കുന്നവര്‍ക്ക് 4000 രൂപയും പുനഃസ്ഥാപിച്ചു. എന്നാൽ, മൂന്നുപേരെ മത്സരിപ്പിക്കുന്നതിന് മാത്രം വിലക്കേര്‍പ്പെടുത്തുകയാണെന്നാണ് ആക്ഷേപം.


റിപ്പോർട്ട്: സി.പി ബിനീഷ് ചിത്രങ്ങൾ: ബൈജു കൊടുവള്ളി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala State School Sports 2019
News Summary - Kerala State School Sports 2019
Next Story