Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2019 5:54 PM GMT Updated On
date_range 15 Nov 2019 5:54 PM GMTപുത്തന്‍ സംഘവുമായി തോമസ് മാഷ്
text_fieldsbookmark_border
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ ദ്രോണാചാര്യന് പ്രായത്തിെൻറ ഹർഡിലുക ള്‍ മറികടന്ന് ഇത്തവണയെത്തുന്നത് പുതിയ സ്കൂളുമായി. കേരള കായികരംഗത്തിെൻറ പിതാവെ ന്നറിയപ്പെടുന്ന ജി.വി. രാജയുടെ കോയിക്കല്‍ കുടുംബത്തിെൻറ ഉടമസ്ഥതയിലുള്ള പൂഞ്ഞാര ് എസ്.എം.വി.എച്ച്.എസിലെ 31 താരങ്ങളുമായാണ് തോമസ് മാഷ് കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ സര്‍വകലാശാല സ്റ്റേഡിയത്തിലെത്തിയത്. 16 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളുമാണ് ടീമിലുള്ളത്.
കോട്ടയം കോരുത്തോട് സി.കെ.എം ഹൈസ്കൂളില്‍ നിന്ന് വിരമിച്ച ശേഷം ഇടുക്കി ഏന്തയാര്‍ ജെ.ജെ. മര്‍ഫി, വണ്ണപ്പുറം എസ്.എന്‍.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ പരിശീലകനായിരുന്നു തോമസ് മാഷ്. ഒരിടവേളക്ക് ശേഷമാണ് കോട്ടയം ജില്ലയിലെ സ്കൂളിലേക്ക് തോമസ് മാഷും മകന് രാജസ് തോമസും തിരിച്ചെത്തുന്നത്.
ജില്ല കായികോത്സവത്തില്‍ ഈരാറ്റുപേട്ട ഉപജില്ലയെ ഇതാദ്യമായി ജേതാക്കളാക്കിയത് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100, 200, 400 മീറ്ററുകളില്‍ സാന്ദ്രമോള്‍ സാബു, 800, 1500, 3000 മീറ്ററുകളില്‍ ദേവിക ബെന്നും സുവര്‍ണ പ്രതീക്ഷയാണ്. എം.എസ്. അനന്തുമോന് (800,1500, 3000), സ്നേഹമോള് ജോര്‍ജ്(ലോങ്ജംപ്) എന്നിവരും മെഡല്‍ കാത്തിരിക്കുന്നവരാണ്. സൈന്യത്തില്‍ നിന്ന് വിരമിച്ച മുന്‍ അത്ലറ്റ് പി.ബി. രാജേഷാണ് മറ്റൊരു പരിശീലകന്. വേള്‍ഡ് മലയാളി കൗണ്‍സിലിെൻറ സ്പോണ്‍സര്‍ഷിപ്പാണ് ടീമിെൻറ ശക്തി.
കോട്ടയം കോരുത്തോട് സി.കെ.എം ഹൈസ്കൂളില്‍ നിന്ന് വിരമിച്ച ശേഷം ഇടുക്കി ഏന്തയാര്‍ ജെ.ജെ. മര്‍ഫി, വണ്ണപ്പുറം എസ്.എന്‍.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ പരിശീലകനായിരുന്നു തോമസ് മാഷ്. ഒരിടവേളക്ക് ശേഷമാണ് കോട്ടയം ജില്ലയിലെ സ്കൂളിലേക്ക് തോമസ് മാഷും മകന് രാജസ് തോമസും തിരിച്ചെത്തുന്നത്.
ജില്ല കായികോത്സവത്തില്‍ ഈരാറ്റുപേട്ട ഉപജില്ലയെ ഇതാദ്യമായി ജേതാക്കളാക്കിയത് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100, 200, 400 മീറ്ററുകളില്‍ സാന്ദ്രമോള്‍ സാബു, 800, 1500, 3000 മീറ്ററുകളില്‍ ദേവിക ബെന്നും സുവര്‍ണ പ്രതീക്ഷയാണ്. എം.എസ്. അനന്തുമോന് (800,1500, 3000), സ്നേഹമോള് ജോര്‍ജ്(ലോങ്ജംപ്) എന്നിവരും മെഡല്‍ കാത്തിരിക്കുന്നവരാണ്. സൈന്യത്തില്‍ നിന്ന് വിരമിച്ച മുന്‍ അത്ലറ്റ് പി.ബി. രാജേഷാണ് മറ്റൊരു പരിശീലകന്. വേള്‍ഡ് മലയാളി കൗണ്‍സിലിെൻറ സ്പോണ്‍സര്‍ഷിപ്പാണ് ടീമിെൻറ ശക്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story