Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightജിമ്മിജോര്‍ജ് അവാര്‍ഡ്...

ജിമ്മിജോര്‍ജ് അവാര്‍ഡ് ജിന്‍സണ്‍ ജോണ്‍സന് സമ്മാനിച്ചു

text_fields
bookmark_border
ജിമ്മിജോര്‍ജ് അവാര്‍ഡ് ജിന്‍സണ്‍ ജോണ്‍സന് സമ്മാനിച്ചു
cancel
camera_alt30???? ????????????? ?????????? ???????? ??? ?.?? ???? ????? ????????? ???????? ???????????????
പേരാവൂർ (കണ്ണൂർ): സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള 30ാമത് ജിമ്മിജോര്‍ജ് ഫൗണ്ടേഷന ്‍ അവാര്‍ഡ് ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സന് സമ്മാനിച്ചു. പേരാവൂരില്‍ ഗ്രീൻ പേരാവൂർ മാര ത്തണിെൻറ സമാപനച്ചടങ്ങില്‍ ജിമ്മിയുടെ സഹോദരനും മുൻ ഐ.ജിയുമായ ജോസ് ജോർജ് ജിന്‍സണ ്‍ ജോണ്‍സന് അവാർഡ് സമ്മാനിച്ചു.

25,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ജോസ് ജോര്‍ജ് ചെയര്‍മാനും അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, ദേവപ്രസാദ്, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ജില്ല കലക്ടർ മിർ മുഹമ്മദലി, അഞ്ജു ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ജകാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ മികച്ചപ്രകടനമാണ് ജിന്‍സണെ ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

2016ലെ റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ജിന്‍സൺ, 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും രാജ്യത്തെ പ്രതിനിധാനംചെയ്തു. ഈ വര്‍ഷം അര്‍ജുന അവാര്‍ഡും കരസ്ഥമാക്കി. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ജിന്‍സണ്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനാണ്. കുളച്ചല്‍വീട്ടില്‍ ജോണ്‍സെൻറയും ഷൈലജയുടെയും മകനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballJinson Johnsonjimmy george awardmalayalam newssports news
News Summary - Jinson Johnson Jimmy George Award- Sports news
Next Story