Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅന്തർ...

അന്തർ സർവകലാശാല അത്ലറ്റിക് മീറ്റിന് മംഗളൂരു മൂഡബിദ്രിയിൽ ഇന്ന് തുടക്കം

text_fields
bookmark_border
mg-university-team
cancel
camera_alt??.??? ???????????????? ??? ?????????? ???????????? ??????????????????

മൂഡബിദ്രി: 80ാമത് അഖിലേന്ത്യ അന്തർ സർവകലാശാല അത്ലറ്റിക് മീറ്റിന് വ്യാഴാഴ്ച ദക്ഷി ണ കന്നടയിലെ ജൈനകാശിയായ മൂഡബിദ്രിയിൽ തുടക്കമാകും. നഗരത്തിെൻറ ആരവങ്ങളിൽനിന്നു മാറി തുടർച്ചയായി രണ്ടാം തവണയും സർവകായിക മാമാങ്കം മൂഡബിദ്രി കുന്നുകയറുമ്പോൾ തു ടർച്ചയായി നാലാം തവണയും ചാമ്പ്യൻപട്ടം നിലനിർത്താൻ ആതിഥേയരായ മാംഗ്ലൂർ സർവകലാ ശാല ടീം ഇറങ്ങുന്നു. ജനുവരി ആറുവരെ നീളുന്ന മീറ്റിന് മംഗളൂരുവിെൻറ പവർഹൗസായ ആൽവാ സ് കോളജിലെ സ്വരാജ് മൈതാനമാണ് വേദി. പുരുഷ-വനിത വിഭാഗത്തിൽ ട്രാക്കിലും ഫീൽഡിലും ഉ റച്ച മെഡൽപ്രതീക്ഷയിലാണ് കോട്ടയം എം.ജിയും കാലിക്കറ്റും. 81 പേരുള്ള മാംഗ്ലൂർ സർവകലാശാലയാണ് ഇത്തവണ ഏറ്റവും കൂടുതൽ പേരെ മത്സരത്തിനെത്തിക്കുന്നത്. ഇവരിൽ 75 പേരും ആൽവാസ് കോളജിൽനിന്നുള്ളവരാണ്.

ആദ്യ ദിനം രണ്ടു ഫൈനൽ
രാജ്യത്തെ 400 സർവകലാശാലകളിൽനിന്നായി 2640 പുരുഷന്മാരും 1379 വനിതകളുമടക്കം 4000ത്തിലധികം കായികതാരങ്ങളും ആയിരത്തിലേറെ ഒഫീഷ്യൽസും മീറ്റിനെത്തും. 2018ൽ മൂഡബിദ്രിയിൽ നടന്ന മീറ്റിലാണ് മാംഗ്ലൂർ സർവകലാശാല ഹാട്രിക് കിരീടം തികച്ചത്. പുരുഷ, വനിത വിഭാഗങ്ങളിലും മാംഗ്ലൂർ ഒന്നാമതെത്തി. കോട്ടയം എം.ജി ഒാവറോളിൽ രണ്ടാം സ്ഥാനവും കാലിക്കറ്റ് മൂന്നാം സ്ഥാനവും നേടി. നാലു പോയൻറ് വ്യത്യാസത്തിലാണ് വനിതകളിലെ ഒാവറോൾ എം.ജിക്ക് നഷ്ടമായത്.

വ്യാഴാഴ്ച രാവിലെ 6.30ന് പുരുഷ വിഭാഗം 10,000 മീ. ഫൈനൽ മത്സരത്തോടെ ട്രാക്കുണരും. തൊട്ടുപിന്നാലെ വനിത വിഭാഗം 10,000 മീ. ഫൈനലും നടക്കും. 800 മീ., 400 മീ. ഹർഡ്ൽസ്, 100 മീ., എന്നിവയുടെ പ്രാഥമിക റൗണ്ടും 400 മീ. ഹർഡ്ൽസ്, 100 മീ. എന്നിവയുടെ സെമി ഫൈനലും, വനിതകളുടെ ഡിസ്കസ് ത്രോ, ലോങ്ജംപ്, പുരുഷ വിഭാഗം ഹൈജംപ്, ഹാമർ ത്രോ എന്നിവയുടെ യോഗ്യതാമത്സരവും നടക്കും. വൈകീട്ട് 5.45ന് കേന്ദ്ര കായികമന്ത്രി കിരൺ റിജിജു ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിലൂടെ ലോകം കണ്ട മിക്സഡ് റിലേയും വാഴ്സിറ്റി മീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാരിക്കോരി സമ്മാനം
വെരി വെരി സ്പെഷലാണ് ആൽവാസിെൻറ സംഘാടനം. മികച്ച സൗകര്യവും സാങ്കേതിക സംവിധാനവും ഒരുക്കിയതിനു പുറമെ വിജയികൾക്ക് ആൽവാസ് കാഷ് അവാർഡും പ്രഖ്യാപിച്ചു. സ്വർണം, വെള്ളി, വെങ്കലം മെഡൽ ജേതാക്കൾക്ക് 15,000, 10,000, 5000 വീതം നൽകും. മീറ്റ് റെക്കോഡോടെ സ്വർണം നേടുന്നവർക്ക് 20,000 രൂപ സമ്മാനിക്കും. അതത് ദിവസംതന്നെ അവാർഡ് നൽകുമെന്നാണ് പ്രഖ്യാപനം.

ഹാഫ് മാരത്തൺ ‘ഫുള്ളായി’
ഹാഫ് മാരത്തണിനു പകരം മത്സരയിനമല്ലാത്ത ഫുൾ മാരത്തൺ ഉൾപ്പെടുത്തിയ സംഘാടകർക്കെതിരെ പ്രതിേഷധവുമായി ടീം മാനേജർമാർ. 21 കി.മീ. ഹാഫ് മാരത്തൺ ആണ് ഇതുവരെ മീറ്റിൽ മത്സരയിനമായി നടത്തിയിരുന്നത്. എന്നാൽ, ഇത്തവണ ഒരു മുന്നറിയിപ്പുമില്ലാതെ ഹാഫ് മാരത്തണിന് എൻട്രി വാങ്ങിയശേഷം അവരെ 42.165 കി.മീ. ദൈർഘ്യമുള്ള ഫുൾ മാരത്തണിലേക്ക് മാറ്റുകയാണെന്ന് എം.ജി, കാലിക്കറ്റ് ടീം പരിശീലകർ പറഞ്ഞു.

മെഡൽപ്രതീക്ഷയിൽ കാലിക്കറ്റും എം.ജിയും
അഖിലേന്ത്യ അന്തർ സർവകലാശാല മീറ്റിൽ കേരളത്തിെൻറ മെഡൽപ്രതീക്ഷകളുമായാണ് കാലിക്കറ്റും എം.ജിയും മത്സരത്തിനിറങ്ങുന്നത്. കാലിക്കറ്റ് (66), കോട്ടയം എം.ജി (68), കണ്ണൂർ (32), കേരള (22), കേരള ആരോഗ്യ സർവകലാശാല (15), കാസർകോട് കേന്ദ്ര സർവകലാശാല (11) എന്നിങ്ങനെയാണ് കേരളത്തിൽനിന്നുള്ള സർവകലാശാല ടീമുകളിലെ താരങ്ങളുടെ പ്രാതിനിധ്യം. ഒളിമ്പ്യന്‍ ജിസ്‌ന മാത്യു (400 മീ.‍, 4x400 റിലേ), അബിത മേരി മാനുവല്‍ (800 മീ‍), സി. ബബിത (1500 മീ.‍, 5000 മീ.), ജിയോ ജോസ് (ഹൈജംപ്), സല്‍മാന്‍ ഹാരിസ് (ഡെക്കാത്ലണ്‍), സാഫ് ഗെയിംസ് മെഡല്‍ ജേതാവ് എം. ജിഷ്ണ (ഹൈജംപ്) രൂപിക ശ്രീ (ഹെപ്റ്റാത്ലണ്‍), മനോജ്കുമാര്‍, അബ്ദുൽ ബാസിത് (സ്റ്റീപ്പിള്‍ചേസ്), അഖില്‍ ഷെറിന്‍ (800 മീ.‍), ജെ. വിജയ് (10000 മീ.‍) എന്നിവരാണ് കാലിക്കറ്റിെൻറ പ്രധാന താരങ്ങൾ. നിവ്യ ആൻറണി (പോൾവാട്ട്), സാന്ദ്ര ബാബു, ലിസ്ബത്ത് കരോളിൻ ജോസഫ് (ട്രിപ്ൾ ജംപ്), എസ്.എസ്. സ്നേഹ (100 മീ., ലോങ്ജംപ്), വി.എസ്. അക്ഷിത (100 മീ.‍) ഫെബിന്‍ തോമസ് (ലോങ്ജംപ്) ഓംകാര്‍നാഥ്, അതുല്‍ സേനന്‍ (100 മീ.) എന്നിവരാണ് എം.ജിയുടെ ഉറച്ച പ്രതീക്ഷ.

കാലിക്കറ്റ് സർവകലാശാലാ ടീം പരിശീലനത്തിൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsInter College Athletic Meetmg university athletic team
News Summary - Inter College Athletic Meet mg university athletic team
Next Story