ഹീറോസ് നമ്പർ വൺ
text_fieldsകൊച്ചി: സെമിഫൈനല്‍ സാധ്യതകള്‍ക്ക് നിറംപകര്‍ന്ന് കാലിക്കറ്റ് ഹീറോസിന് പ്രോ വോളി ല ീഗില് തുടര്‍ച്ചയായ രണ്ടാം ജയം. അഞ്ചാം സെറ്റില്‍ വിജയികളെ തീരുമാനിച്ച അങ്കത്തില്‍ യു മുംബ വോളിയെ 15-10, 12-15, 15-13, 14-15, 15-9 എന്ന സ്കോറിനാണ് ചെമ്പട വീഴ്ത്തിയത്. തുടര്‍ച്ചയായ രണ്ടു വിജ യത്തോടെ ലീഗില്‍ കാലിക്കറ്റിന് നാലു പോയൻറായി. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ മുംബൈ ടീമിെൻറ നില പരുങ്ങലിലാണ്. മുംബൈയുടെ കശ്മീരുകാരന് സെറ്റര്‍ സഖ്ലൈൻ താരിഖാണ് കളി യിലെ കേമൻ. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കാലിക്കറ്റ് നിരയില്‍ അജിത് ലാൽ കൂടുതല്‍ പോയൻറ് (16) നേടിയ താരമായി.
ബലാബലം
കഴിഞ്ഞ മത്സരത്തിലെ ആദ്യ സിക്സിനെ നിലനി ര്‍ത്തിയപ്പോള്‍ യു മുംബ നിരയില്‍ സഖ്ലൈൻ താരിഖിന് പകരം സെറ്ററായി പ്രശാന്ത് സരോഹയത്തെി. രണ്ടു പോയൻറ് തുടര്‍ച്ചയായി നേടി യു മുംബ മുന്നേറിയെങ്കിലും കാലിക്കറ്റ് ഹീറോസ് അജിത് ലാലിെൻറ രണ്ടു സ്മാഷുകളില്‍ കളിമാറ്റി. പോള്‍ ലോട്ട്മാെൻറ ‘ഭാരമേറിയ’ സര്‍വുകളും തുണയായി. ടോമിസ്ലാവ് കോസ്കോവിച്ചും പ്രിന്‍സും കിടയറ്റ ബ്ലോക്കിങ്ങുമായി മുംബയെ 6-6ന് ഒപ്പമെത്തിച്ചു. ഇടവേളക്ക് പിരിയുമ്പോള്‍ ഇലൗനി നി എന്ഗംപൗരുവിെൻറ പ്രതിരോധമികവില് കാലിക്കറ്റ് 8-7ന് മുന്നിലായിരുന്നു. ഇടവേളക്കുശേഷം 11 -8ന് ലീഡായപ്പോള് കാലിക്കറ്റ് സൂപ്പര്‍ പോയൻറ് നേടി മുന്നേറി. ക്യാപ്റ്റന്‍ ജെറോം വിനീതിെൻറ ക്രോസ്കോര്‍ട്ട് ഷോട്ടില്‍ ആദ്യ സെറ്റ് 15-10ന് കോഴിക്കോട് കൊണ്ടുപോയി.
രണ്ടാം സെറ്റില്‍ തുടക്കത്തില്‍ ഇരുടീമുകളും സര്വിസിലടക്കം പിഴവുകള്‍ വരുത്തി, പരസ്പരം സ്കോര്‍ സമ്മാനിച്ചു. 4-4 എന്നനിലയില്‍ മുംബൈ പിടിച്ചുനിന്നെങ്കിലും അജിത് ലാലിെൻറ ആക്രമണം കാലിക്കറ്റിന് ലീഡ് നേടിക്കൊടുത്തു. വിട്ടുകൊടുക്കാന്‍ മടിച്ച യു മുംബ സൂപ്പര്‍ പോയൻറും നേടി ഇടവേളയില്‍ 8-6ന് മുന്നിലത്തെി. ഇടവേളക്കുശേഷം കാലിക്കറ്റിന് പിടിവിട്ടു.
പ്രശാന്ത് സരോഹയുടെ സര്‍വും കാലിക്കറ്റിെൻറ പിഴവുകളും മുംബൈയെ 12-6ൽ എത്തിച്ചു. ജെറോമിെൻറ സൂപ്പര്‍ സര്‍വിലൂടെ രണ്ടു പോയൻറ് നേടിയ കാലിക്കറ്റിന് ഒടുവില്‍ 12 പോയൻറുമായി തോല്‍ക്കാനായിരുന്നു വിധി.
മൂന്നാം സെറ്റില്‍ പോള്‍ ലോട്ട്മാെൻറ ഹൈബാള്‍ ഡ്രോപ് കാലിക്കറ്റിന് ആദ്യ പോയൻറ് സമ്മാനിച്ചു. അജിത് ലാലിന് നേരെ സര്വിസടിച്ച് സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രമായിരുന്നു യു മുംബയുടേത്. നെറ്റിനരികില്‍ സഖ്ലൈനും പ്രിൻസും നിക്കളസ് ബിയാങ്കയും ഫോമിലേക്കുയര്‍ന്ന് മുംബയെ 8-6ൽ എത്തിച്ചു. ഇടവേളക്കുശേഷം ലോട്ട്മാന് മറ്റൊരു ഡ്രോപ് വഴി പോയൻറ് നേടി. ഉടൻ സൂപ്പര്‍ പോയൻറ് കൈയിലാക്കി ഹീറോസ് തിരിച്ചെത്തി. ലോട്ട്മാൻ- അജിത്- ജെറോം കൂട്ടിെൻറ പ്രഹരമേറ്റ് എതിരാളികള്‍ക്ക് പൊള്ളി. വിറപ്പിച്ച മുംബൈയെ 15-13ന് പറഞ്ഞയച്ച് കാലിക്കറ്റ് 2-1ന് ലീഡ് നേടുകയായിരുന്നു.
രണ്ടാം സെറ്റിെൻറ ആദ്യ പകുതിയില്‍ അജിതിെൻറ ‘കിണ്ണം കാച്ചിയ’ സ്പൈക്കുകള്‍ മുംബൈയുടെ താളംതെറ്റിച്ചു. ആരാധകരുടെ ആര്‍പ്പുവിളികളും കാലിക്കറ്റിന് ഊര്‍ജമേകി. ഇടവേളക്കുശേഷം യു മുംബ രണ്ടുവട്ടം സൂപ്പര്‍ പോയൻറ് നേടി 15-14ല്‍ സെറ്റ് സ്വന്തമാക്കി.
നിര്‍ണായകമായ അവസാന സെറ്റില്‍ ജെറോം വിനീതിെൻറ സൂപ്പര്‍ സര്‍വ് മുബൈ ലിബറോ വെങ്കിടേഷിനു മുന്നില്‍ പതിച്ചത് കാലിക്കറ്റിന് ശുഭതുടക്കമായി. വാശിയേറിയപ്പോള്‍ നീണ്ട റാലികളും ദൃശ്യമായി. ഓരോ പോയൻറിനും വിയര്‍ത്തുകളിക്കേണ്ട അവസ്ഥ. 7-6ന് മുന്നിലായിരുന്ന കാലിക്കറ്റ് സൂപ്പര്‍ പോയൻറും നേടിയാണ് ഇടവേളക്ക് പിരിഞ്ഞത് (9-6). കളി പുനരാരംഭിച്ചത് കാലിക്കറ്റിെൻറ കാര്‍ത്തികിെൻറ സൂപ്പര്‍ സര്വുമായാണ്.
മെയ്ഡ് ഇൻ ഇന്ത്യ
വിദേശ താരങ്ങളായിരുന്നു പ്രോ വോളി ലീഗിെൻറ മുഖ്യ ആകർഷണമെങ്കിലും കൊച്ചിയിൽ മിന്നിത്തിളങ്ങുന്നത് ഇന്ത്യയുടെ മുത്തുകളാണ്. യു മുംബെക്കെതിരെ കാലിക്കറ്റിെൻറ കോംഗോ സ്വദേശി എലൗനി എൻ ഗംപൗരു നിറം മങ്ങി. എന്നാൽ, കേരളത്തിെൻറ ഇൻറർനാഷനലുകളും ബി.പി.സി.എൽ ടീമിലെ എെൻറ അനിയന്മാരുമായ ജെറോം വിനീതും അജിത് ലാലും പ്രതിഭക്കൊത്ത പ്രകടനം കാഴ്ച്ചവെച്ചു. കാർത്തികും കോഴിക്കോട്ടുകാരൻ ലിബറോ സി.കെ രതീഷും തുടർച്ചയായ രണ്ടാം വിജയത്തിലേക്ക് ടീമിനെ ‘ലിഫ്റ്റ്’ ചെയ്തു. ഇടക്ക് പതറിയെങ്കിലും കൃത്യമായ ഇടവേളകളിൽ പോയൻറ് നേടാൻ കാലിക്കറ്റിനായി. സൂപ്പർ പോയൻറ് വിളിച്ച കാലിക്കറ്റ് പരിശീലകന് മത്സരത്തിലുടനീളം നിരാശപ്പെടേണ്ടി വന്നില്ല. കളത്തിൽ മാത്രമല്ല, പുറത്ത് പരിശീലകരുടെ തന്ത്രങ്ങളും പ്രോ വോളിയിൽ നിർണായകമാണ്. അവസാന സെറ്റിൽ സൂപ്പർ സർവുമായി തുടങ്ങിയ കോഴിക്കോട്ടുകാർ ഇടവേളക്ക് ശേഷം പ്രഫഷനൽ മികവോടെ മുന്നേറി. സൂപ്പർ പോയൻറും സൂപ്പർ സർവും അറ്റാക്കിങ്ങുമെല്ലാമായി ഹീറോസ് കാണികളെ കൈയിലെടുത്തു. കാലിക്കറ്റിെൻറ ആരാധകരും ഈ വിജയത്തിൽ നിർണായകമായി. നന്നായി കളിച്ചാണ് യു മുംബെ കീഴടങ്ങിയത്. നായകൻ ദീപേഷ് സിൻഹയും സെറ്റർ സഖ്ലയ്ൻ താരിഖും അഭിനന്ദനമർഹിക്കുന്നു. ചെറിയൊരു പിഴവ് മതി ടീമുകൾ തോൽക്കാൻ. മൂന്നു പോയൻറിൽ കൂടുതൽ ലീഡ് വഴങ്ങിയാൽ തിരിച്ചുവരവ് അസാധ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.