അത്ലറ്റിക് നഴ്സറിയാവുന്ന ഹരിയാന
text_fieldsറാഞ്ചി: ദേശീയ അത്ലറ്റിക് മീറ്റുകളിൽ കേരളത്തിെൻറ കിരീട കുത്തക അട്ടിമറിച്ച് മുന്നേറുന്നവരാണ് ഹരിയാനക്കാർ. ഏറ്റവും ഒടുവിൽ ഗുണ്ടൂരിൽ നടന്ന 33ാമത് ദേശീയ ജൂനിയർ മീറ്റിലും കേരളത്തെ അട്ടിമറിച്ച് ഹരിയാന കിരീടമണിഞ്ഞു. ഇന്ത്യൻ അത്ലറ്റിക്സിെൻറ നഴ്സറിയെന്ന വിളിപ്പേര് കേരളത്തിൽനിന്ന് ഹരിയാന തട്ടിയെടുക്കുന്ന കാലം വിദൂരമല്ല. ഹരിയാനയുടെ കായികക്കുതിപ്പിെൻറ രഹസ്യങ്ങൾ പങ്കുവെക്കുകയാണ് കോച്ച് അമിത് കഠാരിയ.
ഹരിയാനയുടെ പരിശീലനം
പരിശീലനത്തിന് പ്രത്യേകം ഷെഡ്യൂളുകളുണ്ട്. അവ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും സംവിധാനമുണ്ട്. ഡയറ്റീഷ്യെൻറ സഹായത്തോടെയാണ് ഭക്ഷണം തീരുമാനിക്കുന്നത്. മാനസിക സംഘർഷം, ആരോഗ്യം എന്നിവ നിരീക്ഷിക്കാൻ പ്രത്യേകം ആളുകളുണ്ട്. പരിശീലകൻ കുട്ടികളുടെ കായിക മികവ് മാത്രമാണ് പരിപോഷിപ്പിക്കുന്നത്.
പ്രോത്സാഹനം
ഫണ്ടാണ് മിക്ക സംസ്ഥാനങ്ങളുടെയും കായികവളർച്ചക്കു തടസ്സം. ഹരിയാനയുടെ കായികമേഖലക്ക് പ്രത്യേകം ഫണ്ട് വകയിരുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കാറുണ്ട്. ഫണ്ടിെൻറ അപര്യാപ്തതകൊണ്ടുള്ള പ്രശ്നങ്ങളുണ്ടായിട്ടില്ല. രാജ്യാന്തര തലത്തിലെ മെഡൽ ജേതാക്കൾക്ക് കോടികളും സംസ്ഥാനത്തിനായി മെഡൽ നേടുന്നവർക്ക് ലക്ഷങ്ങളും പാരിതോഷികം നൽകുന്നു. കൂടുതൽ കുട്ടികൾ കടന്നുവരാൻ അത് കാരണമാകുന്നുണ്ട്. സംസ്ഥാനത്തിനോ ഇന്ത്യക്കോ വേണ്ടി മെഡൽ നേടിയവർ ജീവിതാവസാനം ദുരിത ജീവിതം നയിക്കാനുള്ള ഇടയുണ്ടാകരുത്.
കേരളത്തെക്കുറിച്ച്
കേരളത്തോട് നിറഞ്ഞ ബഹുമാനമുണ്ട്. ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമാണ് കേരളം. വിദ്യാഭ്യാസത്തിലും ഏറെ മുന്നിലാണ്. പലരും സ്വയം സാധ്യതകൾ കണ്ടെത്തിയാണ് മത്സരരംഗത്തേക്കു വരുന്നത്. അതിനൊക്കെ മാറ്റമുണ്ടാകണം. പി.ടി. ഉഷയുടെ അക്കാദമി പോലുള്ള അക്കാദമികൾ കൂടുതലായി വരണം. കായികതാരങ്ങൾ ഉൾപ്പെടുന്ന സമിതികൾ വേണം സ്പോർട്സ് സംഘടനകളെ നയിക്കാൻ.
മീറ്റിലെ വെല്ലുവിളികൾ
താരങ്ങളുടെ എണ്ണത്തിൽ ഉത്തർ പ്രദേശാണ് മുന്നിൽ. കഴിഞ്ഞവർഷം അവർ മികച്ച പ്രകടനം നടത്തിയിരുന്നു. കേരളത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. മികച്ച മത്സരം പ്രതീക്ഷിക്കുന്നു. തമിഴ്നാടിനും നല്ല താരങ്ങളുണ്ട്. 168 പേരാണ് ഹരിയാന ടീമിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.