ഇത് ടീച്ചറമ്മയുടെയും വിജയം
text_fieldsകോഴിക്കോട്: വിജയി ടീച്ചർ ഇപ്പോൾ വിജയിയെപ്പോലെ ചിരിക്കുന്നു. അങ്ങ് രാജ്യ തലസ്ഥാനത്ത് ഡൽഹി മാരത്തണിൽ ടി. േഗാപി എന്ന മലയാളി സൈനികൻ സ്വർണമണിയുേമ്പാൾ അത് സ്വന്തം മകെൻറ കഴുത്തിൽ ചെന്നു ചേർന്ന പതക്കം കണക്കെ കെ.പി. വിജയി ടീച്ചർ എന്ന കായികാധ്യാപിക സന്തോഷത്തിലാണ്.
‘‘മത്സരം കഴിഞ്ഞയുടൻ തന്നെ അവൻ വിളിച്ചിരുന്നു. കഴിഞ്ഞ ദിവസം അവെൻറ കാലിന് വേദനയുണ്ടായിരുന്നു. അതവനെ വലയ്ക്കുമോ എന്ന് പേടിച്ചിരുന്നതാണ്. ഒന്നും പറ്റിയില്ല. അവൻ തന്നെ ജയിച്ചു’’ ^ടീച്ചർ മാധ്യമത്തോട് പറഞ്ഞു.
ആദിവാസി കുട്ടികൾക്കിടയിൽനിന്ന് വിജയി ടീച്ചർ കണ്ടെടുത്ത് ഇന്ത്യൻ കായികലോകത്തിനു നൽകിയ മുത്താണ് തോന്നക്കൽ ഗോപിയെന്ന ടി. ഗോപി. പേരിനു പോലും സൗകര്യങ്ങളില്ലാത്ത വയനാട്ടിലെ കാക്കവയൽ സ്കൂളിെൻറ മുറ്റത്തുനിന്ന് റിയോ െഡ ജനീറോയിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തോളം വളർന്നു വലുതാവാൻ ഗോപിക്ക് ചിറകുകൾ നൽകിയത് ടീച്ചറമ്മയായിരുന്നു.
ഞായറാഴ്ചയായിരുന്നു ഡൽഹി മാരത്തണിന് ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ ഫ്ലാഗ്ഒാഫ് ചെയ്തത്. ശനിയാഴ്ച വൈകുന്നേരം ടീച്ചറുടെ ഫോണിൽ ഗോപിയുടെ വിളി വന്നു. കാലിന് നല്ല വേദനയുണ്ട്. മത്സരത്തിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയുേമായെന്ന് ആശങ്കയുണ്ട്. ടീച്ചർ പറഞ്ഞു: ‘‘നീ പേടിക്കേണ്ട. ഒന്നും സംഭവിക്കില്ല.
മത്സരത്തിൽ നീ തന്നെ ജയിക്കും’’. അതു പറഞ്ഞെങ്കിലും ടീച്ചർക്കുമുണ്ടായിരുന്നു ആശങ്ക. പ്രാർഥനകളോടെ വിജയി ടീച്ചർ വിജയ വാർത്തക്കായി കാത്തിരുന്നു. മത്സരത്തിെൻറ തത്സമയ വിവരങ്ങളറിയാൻ ഒരു മാർഗവുമില്ലായിരുന്നു. ടി.വിയിൽ ഒന്നും മത്സരം ൈലവായി കാണിക്കുന്നില്ല. മത്സരം കഴിഞ്ഞയുടൻ ഗോപിയുടെ വിളിയെത്തി. ഡൽഹി മാരത്തണിൽ ഒന്നാമത്. അതും റിയോയിൽ കുറിച്ച മികച്ചസമയത്തിന് അടുത്തുനിൽക്കുന്ന പ്രകടനം. രണ്ട് മണിക്കൂർ 15 മിനിറ്റ് 37 സെക്കൻഡ സമയംകൊണ്ട് 42.195 കി.മീറ്റർ ഒാടിയെത്തി.
റിയോയിൽ 2:15:25 ആയിരുന്നു ഗോപിയുടെ സമയം. റിയോയെക്കാൾ 12 സെക്കൻഡ് മാത്രം അധികം. ആദ്യത്തെ 25 കി.മീറ്റർ ദൂരം മാത്രമേ മത്സരമുണ്ടായിരുന്നുള്ളൂവെന്നാണ് ടീച്ചറോട് ഗോപി പറഞ്ഞത്. കാര്യമായ തയാറെടുപ്പുകളും ഇല്ലായിരുന്നു. ശക്തമായ മത്സരം ഉണ്ടായിരുന്നെങ്കിൽ കരിയറിലെ മികച്ചസമയം കുറിച്ചേനെയെന്ന് ടീച്ചർ.
തോന്നക്കൽ ബാബുവിെൻറയും തങ്കത്തിെൻറയും മകനായ ഗോപിയുടെ തലവര മാറിയത് നൂൽപ്പുഴ സ്കൂളിെല പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കാക്കവയൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠനത്തിനെത്തിയപ്പോഴായിരുന്നു. അവിടെ കായികാധ്യാപികയായ വിജയി ടീച്ചർ, ഗോപിയിലെ കഴിവുകൾ ആദ്യമായി കണ്ടെടുത്തു. ടീച്ചർ വീട്ടിൽ നിർത്തി വളർത്തി, പഠിപ്പിച്ചു. സ്കൂൾ പഠനം കഴിഞ്ഞ് കോതമംഗലം മാർ അത്തനേഷ്യസിൽ ബിരുദത്തിനയച്ചു.
അപ്പോഴേക്കും ഗോപി മികച്ച കായികതാരമായി മാറിക്കഴിഞ്ഞു. പിന്നീട് സൈന്യത്തിൽ ചേർന്നപ്പോൾ കൂടുതൽ മികച്ച പരിശീലനത്തിന് അവസരമായി. റിയോ ഒളിമ്പിക്സിൽ ഗോപി 25ാം സ്ഥാനത്തെത്തി മികച്ചസമയം കുറിച്ചു. ജൂണിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാനുള്ള തയാറെടുപ്പിലാണെന്ന് േഗാപി പറഞ്ഞു. അതുകഴിഞ്ഞാൽ ലണ്ടൻ മാരത്തൺ. ഗോപി ആത്മവിശ്വാസത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.