ഏഷ്യൻ അത്ലറ്റിക്സ്: പി.യു ചിത്രക്ക് സ്വർണം
text_fieldsദോഹ: രണ്ടു വർഷം മുമ്പ് ഭുവനേശ്വറിൽ അട്ടിമറി കുതിപ്പിലൂടെ നേടിയ ഏഷ്യൻ സുവർണം ദോ ഹയിലും നിലനിർത്തി മലയാളി താരം പി.യു. ചിത്ര. 23ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ ്പിെൻറ അവസാന ദിനത്തിൽ ബഹ്റൈൻ കുപ്പായത്തിലോടിയ ആഫ്രിക്കൻ താരങ്ങളെ പിന്തള്ളി ചി ത്ര 1500 മീറ്ററിൽ വൻകരയുടെ ജേതാവായി. നാലു ദിവസമായി നടന്ന ഏഷ്യൻ മീറ്റിൽ സ്വർണം നേടിയ ഏക മലയാളികൂടിയാണ് പാലക്കാട് മുണ്ടൂരിെൻറ പുത്രിയായ പി.യു. ചിത്ര.
വാശിയേറിയ പോരാട്ടത്തിൽ മികച്ച പ്രകടനത്തോടെയാണ് ചിത്രയുടെ സ്വർണനേട്ടം. അവസാന 100 മീറ്റർ വരെ ആഫ്രിക്കൻ കരുത്തിനോട് പോരടിച്ച് മൂന്നാം സ്ഥാനത്ത് ഒതുങ്ങിയ മലയാളി താരം, ഫിനിഷിങ് കുതിപ്പിൽ മിന്നൽവേഗമാർജിച്ചു.
ഒടുവിൽ അവസാന 100 മീറ്ററിൽ എതിരാളികളെ പിന്തള്ളി ഗോൾഡൻ ഫിനിഷിങ്. 4 മിനിറ്റ് 14.56 സെക്കൻഡിലാണ് ചിത്ര ഒന്നാമതെത്തിയത്. ബഹ്റൈെൻറ എത്യോപ്യൻ താരവും ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവുമായ ടിജസ്റ്റ് ഗാഷ്വാ വെള്ളിയും (4:14.81) ബഹ്റൈെൻറ കെനിയൻ താരം യാവി വിൻഫ്രഡ് മുതിലെ (4:16.18) വെങ്കലവും നേടി.
ഏഷ്യൻ മീറ്റിൽ ഇന്ത്യയുടെ മൂന്നാം സ്വർണമാണിത്. നേരേത്ത ഗോമതി മാരിമുത്തു 800 മീറ്ററിലും തേജീന്ദർ പാൽ സിങ് ഷോട്ട്പുട്ടിലും സ്വർണം നേടിയിരുന്നു.
അവസാന ദിനത്തിൽ ദ്യുതി ചന്ദ് 200 മീറ്ററിലും (23.24 സെ), പുരുഷ വിഭാഗം 1500 മീറ്ററിൽ അജയ്കുമാർ സരോജും (3:43.18) െവള്ളി നേടി. 4x400 മീറ്റർ റിലേയിൽ വി.കെ വിസ്മയ, എം.ആർ പൂവമ്മ ഉൾപ്പെടുന്ന ഇന്ത്യൻ ടീം വെള്ളി നേടി.
ഇന്ത്യ മൂന്നാമത്
ഭുവനേശ്വറിൽ 12 സ്വർണവും അഞ്ചു വെള്ളിയും 12 വെങ്കലവുമായി ഒന്നാമതായിരുന്ന ഇന്ത്യക്ക് ഇക്കുറി മൂന്നു സ്വർണം മാത്രമേ നേടാനായുള്ളൂ. 10 സ്വർണം ഉൾപ്പെടെ 27 മെഡലുമായി ചൈനയാണ് ഒന്നാമത്. ഒമ്പതു സ്വർണവുമായി (9-6-4) ബഹ്റൈൻ രണ്ടാമതും. മൂന്നു സ്വർണം, ഏഴ് വെള്ളി, ഏഴു വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യൻനേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.