കോളജ് ഗെയിംസ്; എം.എ കോളജിന് കിരീടം
text_fieldsകോഴിക്കോട്: പത്താമത് സംസ്ഥാന കോളജ് ഗെയിംസിൽ കോതമംഗലം എം.എ കോളജിന് ഒാവറോൾ കിരീടം. അത്ലറ്റിക്സിൽ ഒന്നാം സ്ഥാനവും വനിത വിഭാഗത്തിൽ മൂന്നാം സ്ഥാനവും ഫുട്ബാളിൽ ഒന്നാം സ്ഥാനവും നേടിയാണ് എം.എ കോളജ് ഒാവറോൾ ചാമ്പ്യന്മാർക്കുള്ള രാജീവ് ഗാന്ധി ട്രോഫി കരസ്ഥമാക്കിയത്. പുരുഷ വിഭാഗം ടീം ചാമ്പ്യൻഷിപ്പും എം.എ കോളജിനാണ്. വനിത വിഭാഗം ടീം ചാംമ്പ്യന്‍ഷിപ് ഏഴ് കോളജുകള്‍ ഒന്നാംസ്ഥാനം പങ്കിട്ടെടുത്തു. കോഴിക്കോട് ഗുരുവായൂരപ്പന്, കോഴിക്കോട് പ്രോവിഡന്‍സ്, തിരുവല്ല മാര്‍ത്തോമ, തൃശൂര്‍ സെൻറ് മേരീസ്, തലശേരി ബ്രണ്ണന്‍, പാലക്കാട് മേഴ്സി, പാല അല്‍ഫോന്‍സ കോളജുകളാണ് ചാമ്പ്യന്‍ഷിപ് പങ്കിട്ടത്.
ഇഞ്ചോടിഞ്ഞ് പോരാട്ടം നടന്ന അത്ലറ്റിക്സിൽ 92.5 പോയേൻറാടെയാണ് എം.എ കോളജ് ജേതാക്കളായത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (89.5) രണ്ടാം സ്ഥാനവും ചങ്ങനാശ്ശേരി എസ്.ബി കോളജ് (47) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിത വിഭാഗത്തിൽ പാല അൽഫോൻസ കോളജ് 113 പോയൻറ് നേടി അത്ലറ്റിക്സ് ചാമ്പ്യന്മാരായി. 107 പോയൻറ് നേടിയ അസംപ്ഷൻ കോളജ് രണ്ടാം സ്ഥാനവും എം.എ കോളജ് കോതമംഗലം മൂന്നാം സ്ഥാനവും നേടി.
ബാസ്കറ്റ് ബാളിൽ പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം മാർ ഇവാനിയസും വനിത വിഭാഗത്തിൽ കാലിക്കറ്റ് പ്രൊവിഡൻസും ജേതാക്കളായി. ബാഡ്മിൻറണിൽ പുരുഷ വിഭാഗത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റും വനിത വിഭാഗത്തിൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളജും ചാമ്പ്യന്മാരായി. ഖൊ ഖൊയിൽ പുരുഷ വിഭാഗം തിരൂർ തുഞ്ചൻപറമ്പ് മെമ്മോറിയൽ കോളജും വനിത വിഭാഗത്തിൽ പാലക്കാട് മേഴ്സി കോളജുമാണ് വിജയികൾ. ജൂഡോയിൽ പുരുഷ വിഭാഗത്തിൽ തൃശൂർ ശ്രീ കേരള വർമ കോളജും വനിത വിഭാഗത്തിൽ തൃശൂർ സെൻറ് മേരീസ് കോളജുമാണ് ജേതാക്കൾ. വൈകീട്ട് വി.കെ. കൃഷ്ണ മോനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എ. പ്രദീപ് കുമാർ എം.എൽ.എ വിജയികൾക്കുള്ള േട്രാഫികൾ വിതരണം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ അധ്യക്ഷത വഹിച്ചു.
അവസാന ദിനം ആറ് റെക്കോഡുകൾ
ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന അത്ലറ്റിക്സിൽ അവസാനം ദിനം പിറന്നത് ആറ് റെക്കോഡുകൾ. വനിതകളുടെ 5000 മീറ്റർ ഒാട്ടത്തിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിലെ യു. നീതു റെക്കോഡ് കുറിച്ചു. 17 മിനിറ്റ് 58.19 സെക്കൻഡ്കൊണ്ട് ഗീതു തിരുത്തിക്കുറിച്ചത് 2003ൽ ഒ.പി. ജെയ്ഷ കുറിച്ച (18: 6.70) റെക്കോർഡാണ്. 10,000 മീറ്ററിലും ഇവർ റെക്കോഡ് സ്ഥാപിച്ചിരുന്നു.
200 മീറ്ററിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിലെ യു.വി. ശ്രുതി രാജ് റെക്കോഡോടെ സ്വർണം നേടി (24.99 സെ). 2002ൽ ചിത്ര കെ. സോമെൻറ (25) റെക്കോഡാണ് തിരുത്തിയത്. പുരുഷ വിഭാഗം 20 കിലോ മീറ്റർ നടത്തത്തിൽ കോതമംഗലം എം.എ കോളജിെൻറ തോമസ് എബ്രഹാം (1:40:11.52) പുതിയ അവകാശിയായി. 5000 മീറ്റർ നടത്തത്തിൽ പാലാ അൽഫോൻസ കോളജിലെ ടെസ്ന ജോസഫ് (24: 55.90) മേരി മാർഗരറ്റ് 2015ൽ സ്ഥാപിച്ച റെക്കോഡ് തിരുത്തി. ട്രിപ്ൾ ജംമ്പിൽ കാസർകോട് ഗവ. കോളജിെൻറ പി. അഭിജിത്ത് (15.87 മീറ്റർ) പുതിയ ദൂരം കുറിച്ചു. 4x400 മീറ്റർ റിലേയിൽ പാല അൽഫോൻസ കോളജിനാണ് റെക്കോഡോടെ സ്വർണം (3:53.82). മീറ്റിെൻറ ആദ്യ രണ്ടു ദിനങ്ങളിൽ രണ്ട് വീതം റെക്കോഡുകളാണ് തിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.