ഹോർമോൺ നിയന്ത്രിച്ചില്ലെങ്കിൽ മത്സരിക്കേണ്ടെന്ന് സെമന്യയോട് കോടതി; ലോക ചാമ്പ്യൻഷിപ് നഷ്ടം
text_fieldsപാരിസ്: 800 മീറ്ററിലെ ലോക-ഒളിമ്പിക്സ് ചാമ്പ്യൻ കാസ്റ്റർ സെമന്യക്ക് തിരിച്ചടിയാ യി സ്വിസ് പരമോന്നത കോടതിയുടെ വിധി. ശരീരത്തിലെ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ് റിറോണിെൻറ അളവ് നിയന്ത്രിച്ചു നിർത്തിയാലേ ഇനി ട്രാക്കിലിറങ്ങാൻ അനുവദിക്കൂവെന്ന് രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷെൻറ നിയമത്തെ ചോദ്യം ചെയ്ത കാസ്റ്റർ സെമന്യ ഒരു മാസം മുമ്പ് സ്വിസ് ഫെഡറൽ കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചിരുന്നു. ഇതിനെതിരെ െഎ.എ.എ.എഫ് സമർപ്പിച്ച അപ്പീലിലാണ് സ്വിസ് സുപ്രീംകോടതി സിംഗ്്ൾ ബെഞ്ചിെൻറ വിധി.
മുൻ ഉത്തരവിനെ റദ്ദാക്കിയ കോടതി, ഹോർമോൺ അളവ് നിയന്ത്രിച്ചുനിർത്താതെ സെമന്യക്ക് മത്സരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഇതോടെ, ഇൗ വർഷം ഒക്ടോബറിൽ ദോഹയിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നിലനിർത്താൻ ദക്ഷിണാഫ്രിക്കൻ താരത്തിന് കഴിയില്ലെന്നുറപ്പായി.
സ്വിസ് കോടതി വിധിയെ െഎ.എ.എ.എഫ് സ്വാഗതം ചെയ്തു. ‘‘ലോകചാമ്പ്യൻഷിപ്പിനൊരുങ്ങുന്ന അത്ലറ്റുകൾക്ക് വ്യക്തയും തുല്യതയും ഉറപ്പാക്കുന്നതാണ് വിധി’’ -ഫെഡറേഷൻ വ്യക്തമാക്കി.
അത്ലറ്റിക്സിലെ ലിംഗനിർണയം വിവാദമായ സാഹചര്യത്തിലാണ് െഎ.എ.എ.എഫ് വനിത അത്ലറ്റുകൾ ടെസ്റ്റോ സ്റ്റിറോൺ ഹോർമോൺ നിയന്ത്രിച്ചു നിർത്തിയാലേ മത്സരിക്കാനാവൂ എന്ന നിയമനിർമാണം നടത്തിയത്. സ്പോർട്സ് ആർബിട്രേഷൻ കോടതി നിയമത്തിന് അംഗീകാരം നൽകിയിരുന്നു. എന്നാൽ, രോഗ പ്രതിരോധത്തിനുള്ള മരുന്നുകളിൽ നിന്നാണ് ഹോർമോൺ മാറ്റം സംഭവിക്കുന്നതെന്നായിരുന്നു സെമന്യയുടെ വാദം. അതു പരിധികടന്നാൽ സ്ത്രീകൾക്ക് ഒപ്പം മത്സരിക്കേണ്ട എന്നാണ് പുതിയ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.