കാലിക്കറ്റ് ഹീറോസ് സെമിയിൽ
text_fieldsകൊച്ചി: പ്രോ വോളി ലീഗിലെ പ്രാഥമിക റൗണ്ടിൽ വിജയക്കുതിപ്പ് തുടർന്ന് കാലിക്കറ്റ് ഹീറോ സ്. ബ്ലൂ ഹോക്ക്സ് ഹൈദരാബാദിനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് കെട്ടുകെട്ടിച്ച കാലിക ്കറ്റ് ഒമ്പതു പോയൻറുമായി സെമിഫൈനലിലെത്തി. സ്കോർ: 15-11, 15-11, 15-7, 12-15, 11-15. സി. അജിത്ലാലും ക്യാപ്റ് റൻ ജെറോം വിനീതുമാണ് കാലിക്കറ്റിനായി പോയൻറുകൾ വാരിക്കൂട്ടിയത്. ഹൈദരാബാദിെൻറ ലിബറോ കമലേഷ് കാർത്തികാണ് കളിയിലെ കേമൻ. 19 പോയൻറ് നേടിയ അജിത്ലാലിന് നാലു മത്സരങ്ങളിൽനിന്ന് 61 പോയൻറായി.
ഹൈദരാബാദ് കഴിഞ്ഞ കളിയിലെ ആദ്യ സിക്സിൽനിന്ന് ചില മാറ്റങ്ങളുമായാണിറങ്ങിയത്. കേരള സെറ്റർ മുത്തുസ്വാമിക്ക് പകരം പി. പ്രശാന്ത് എത്തി. വിജയം തുടരുന്ന കോമ്പിനേഷൻ കാലിക്കറ്റ് കോച്ച് സജ്ജാദ് ഹുസൈൻ അഴിച്ചുപണിഞ്ഞില്ല. ആദ്യ സെറ്റിെൻറ ഇടവേളയിൽ കാലിക്കറ്റ് ഹീറോസ് 8-5ന് മുന്നിലായിരുന്നു. ക്യാപ്റ്റൻ ജെറോം വിനീതും സി. അജിത്ലാലുമാണ് തിളങ്ങിയത്. അജിത്ലാൽ ആദ്യ സെറ്റിൽ എട്ടു പോയൻറ് നേടി.
അജിത്ലാലിെൻറ സൂപ്പർ സർവും സൂപ്പർ പോയൻറിലെ ഫിനിഷിങ്ങുമാണ് ഹൈദരാബാദിെൻറ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. രണ്ടാം സെറ്റിൽ സർവുകൾ പാഴാക്കി ഇരു ടീമുകളും തുടക്കത്തിൽ പരസ്പരം പോയൻറുകൾ സമ്മാനിച്ചു. പന്ത് സെറ്റ് ചെയ്യാതെ കാഴ്ചക്കാരനായി നിന്ന പ്രശാന്തിനെ ഹൈദരാബാദ് കോച്ച് ബീർസിങ് യാദവ് ഉടൻ പിൻവലിച്ച് മുത്തുസ്വാമിക്ക് അവസരം നൽകി.
അശ്വൽ റായിയും ക്യാപ്റ്റൻ കാഴ്സൻ ക്ലാർക്കും തളർന്നതോടെ ഹൈദരാബാദ് 11-15ന് രണ്ടാം സെറ്റിൽ തോൽവിയടഞ്ഞു. കളം അടക്കിവാണ കാലിക്കറ്റ് ഹീറോസിന് മൂന്നാം സെറ്റിലും എതിരാളികളോട് ദയാദാക്ഷിണ്യമില്ലായിരുന്നു. അജിത്ലാലും പോൾ ലോട്ട്മാനും ജെറോം വിനീതും ലിബറോ സി.കെ. രതീഷും ഫോം തുടർന്നപ്പോൾ ഹൈദരാബാദിന് ക്ഷീണം കൂടി. പാസ് സ്വീകരിക്കാനാകാതെ ടീം കുഴങ്ങി. ഇന്ത്യൻ പരിശീലകരായ ബീർ സിങ്ങിെൻറയും ഹരിലാലിെൻറയും തന്ത്രങ്ങളും ഏശിയില്ല. 15-7ന് മൂന്നാം സെറ്റും മത്സരവും കോഴിക്കോടിനായി. നാലാം സെറ്റിൽ 8-1ന് ലീഡ് നേടിയിട്ടും കാലിക്കറ്റ് 12-15 എന്ന സ്കോറിൽ തോൽക്കുകയായിരുന്നു. അവസാന സെറ്റിൽ കാർത്തികാണ് കാലിക്കറ്റിെൻറ കഥകഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.