വീണ്ടും െറക്കോഡ് തിരുത്തി അവിനാഷ് സബ്ലെ ഒളിമ്പിക്സിന്
text_fieldsമൂന്നു ദിവസത്തിനുള്ളിൽ ദേശീയ റെക്കോഡ് രണ്ടു തവണ തിരുത്തി ഇന്ത്യയുടെ അവിനാഷ് സബ്ലെ ടോക്യോ ഒളിമ്പിക്സിലേക്ക്. ദോഹ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിെൻറ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിലാണ് അവിനാഷിെൻറ മിന്നുംപ്രകടനം. വെള്ളിയാഴ്ച രാത്രി നടന്ന ഫൈനലിൽ 13ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യൻതാരം എട്ടു മിനിറ്റ് 21.37 സെക്കൻഡിലാണ് സ്വന്തം റെക്കോഡ് തിരുത്തിയത്.
രണ്ടു ദിനം മുമ്പ് ഹീറ്റ്സിലും അവിനാഷ് ദേശീയ റെക്കോഡ് (8:25.23) തിരുത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ നടന്ന ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ സ്ഥാപിച്ച റെക്കോഡാണ് (8:28.94) ദോഹയിൽ ആദ്യം തിരുത്തിയത്. ഒരു വർഷത്തിനിടെ അവിനാഷിെൻറ നാലാം ദേശീയ റെക്കോഡ് നേട്ടമാണിത്. ഫൈനലിലെ പ്രകടനത്തിലൂടെ ടോക്യോ ഒളിമ്പിക്സ് യോഗ്യതയും നേടി. എട്ടു മിനിറ്റ് 22.00 സെക്കൻഡാണ് ഒളിമ്പിക്സ് യോഗ്യതാ മാർക്ക്.
ഇർഫാൻ 27ാമത്
പുരുഷ വിഭാഗം 20 കി.മീ. നടത്തത്തിൽ മലയാളിതാരം കെ.ടി. ഇർഫാൻ 27ാം സ്ഥാനത്തായി. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ച നടന്ന മത്സരത്തിൽ കനത്ത ചൂടും ഹ്യുമിഡിറ്റിയുമാണ് തിരിച്ചടിയായത്. 52 പേർ പങ്കെടുത്ത മത്സരത്തിൽ ഇർഫാന് തെൻറ മികച്ച പ്രകടനത്തിനരികിൽ എത്താനും കഴിഞ്ഞില്ല. ജപ്പാെൻറ തൊഷികാസു യമാനിഷിയാണ് (ഒരു മണിക്കൂർ 26.34 മി) സ്വർണം നേടിയത്. നേരേത്തതന്നെ ഒളിമ്പിക്സ് യോഗ്യത നേടിയ ഇർഫാൻ ഒരു മണിക്കൂർ 35.21 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.