പ്രായം ‘ഹർഡ്ലായി’; വഴിയടഞ്ഞ് റിയ
text_fieldsകോഴിക്കോട്: ട്രാക്കിലിറങ്ങി ചരിത്രമെഴുതാനുള്ള കാത്തിരിപ്പിലായിരുന്നു റിയ ഇഷ. ഇന്ത്യയിലാദ്യമായി സർവകലാശാല മീറ്റിൽ ട്രാക്കിലിറങ്ങുന്ന ആദ്യ ട്രാൻസ്ജെൻഡറാകാനുള്ള അസുലഭനിമിഷത്തിനായായിരുന്നു ആ കാത്തിരിപ്പ്. എന്നാൽ കർശനമായ ചട്ടങ്ങൾക്കു മുന്നിൽ റിയയുെട വഴിയടഞ്ഞു. ഇതോെട കാലിക്കറ്റ് സർവകലാശാല ഇൻർെകാളീജിയറ്റ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനാവാതെ റിയ മടങ്ങി.
മലപ്പുറം ഗവ. കോളജിൽ ഒന്നാം വർഷ ബി.എ ഇക്കണോമിക്സിന് പഠിക്കുന്ന റിയ അവിടെ അത്ലറ്റിക്സിൽ വ്യക്തിഗത ചാമ്പ്യനായിരുന്നു. മൂന്നു കിലോമീറ്റർ നടത്തം, ലോങ് ജംപ്, ഹാമർത്രോ എന്നീ ഇനങ്ങളിലായിരുന്നു ഒന്നാമതായത്. പെൺകുട്ടികൾക്കൊപ്പമായിരുന്നു മത്സരിച്ചത്. പിന്നീട് സർവകലാശാല മീറ്റുകളിലും മത്സരിക്കാൻ റിയ അനുമതി തേടി. സിൻഡിക്കേറ്റിെൻറ ഉപസമിതി യോഗം ചേർന്ന് റിയയുടെ അപേക്ഷക്ക് അനുകൂലമായ തീരുമാനമെടുത്തു. ഇന്ത്യയിലാദ്യമായിരുന്നു ട്രാൻസ്ജെൻഡർ വിഭാഗത്തിന് സർവകലാശാല തലത്തിൽ അത്ലറ്റിക്സ് മീറ്റിൽ പെങ്കടുക്കാൻ അനുമതി കിട്ടിയത്.
എന്നാൽ, കാലിക്കറ്റ് സർവകലാശാല അധികൃതരുെട ചരിത്രപരമായ തീരുമാനത്തിന് അസോസിയേഷൻ ഒാഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസിെൻറ ചട്ടം വിനയാവുകയായിരുന്നു. 25 ആണ് സർവകലാശാല മീറ്റുകളിൽ പെങ്കടുക്കാനുള്ള പ്രായപരിധി.
റിയക്ക് 28 വയസ്സായി. പ്രായപരിധി കഴിഞ്ഞതിനാൽ മത്സരിക്കാനാവില്ലെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ, മറ്റു കുട്ടികളെപ്പോലെ തുടർച്ചയായി പഠിക്കുന്നവരല്ല തങ്ങളെന്ന് റിയ പറയുന്നു. വീട് വിട്ടും മറ്റും പോകേണ്ടിവരുന്നതിനാൽ പഠനം മുടങ്ങുകയും വൈകുകയും െചയ്യുന്നത് പതിവാണ്. പ്രായപരിധിയില്ലാതെ പങ്കെടുക്കാൻ അവസരം വേണെമന്നാണ് റിയയുെട ആവശ്യം.
ഉദ്ഘാടനചടങ്ങിൽ റിയയെ വേദിയിലേക്ക് ക്ഷണിച്ച് കായിക വിഭാഗം ഡയറക്ടർ ഡോ. വി.പി സക്കീർ ഹുസെൻ പിന്തുണ അറിയിക്കുകയും ചെയ്തു. നിയമാവലിയാണ് റിയക്ക് തടസമായതെന്നും വരും വർഷങ്ങളിൽ ട്രാൻസ്ജെൻററുകൾക്ക് മത്സരിക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും കാലിക്കറ്റ് വി.സി ഡോ. കെ.മുഹമ്മദ് ബഷീർ പറഞ്ഞു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ റിയ പെരിന്തൽമണ്ണയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.