ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്: മൂന്നു പേർകൂടി ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചു
text_fieldsദോഹ: ഏഷ്യൻ ചാമ്പ്യൻഷിപ്പിൽനിന്ന് ടോക്യോ ഒളിമ്പിക്സിലേക്ക് ടിക്കറ്റുകൾ വാരി ക്കൂട്ടി ഇന്ത്യൻ ഷൂട്ടർമാർ. 14ാമത് ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഞായറാഴ്ച മൂന്നു പേർകൂടി ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചതോടെ 2020 ടോക്യോയിൽ ഷൂട്ടിങ്ങിൽ ഇന്ത്യയുട േത് റെക്കോഡ് പങ്കാളിത്തമാവും. ഇതുവരെ 15 ഷൂട്ടർമാരാണ് യോഗ്യത നേടിയത്.
പുരുഷവിഭാഗം 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ വെങ്കലം നേടി െഎശ്വരി പ്രതാപ് സിങ് തോമറാണ് ആദ്യ ബർത്ത് നേടിയത്. ടോക്യോയിലേക്കുള്ള 13ാം ടിക്കറ്റായിരുന്നു ഇത്. പിന്നാലെ, സ്കീറ്റിൽ സ്വർണവും വെള്ളിയും നേടി അൻഗഡ് വിർ സിങ് ബജ്വയും മയ്റാജ് അഹമ്മദ് ഖാനും ഒളിമ്പിക്സ് ബർത്തുറപ്പിച്ചു. ഇവർക്കു പിന്നാലെ മിക്സഡ് ടീം ഇനത്തിൽ മനു ഭാകർ- അഭിഷേക് വർമ ടീം സ്വർണവും നേടി.
ഷൂട്ടിങ്ങിൽ അംഗബലംകൊണ്ട് ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ സംഘമായി ടോക്യോ മാറും. 2012 ലണ്ടനിലേക്ക് 11ഉം 2016 റിയോയിലേക്ക് 12ഉം ഷൂട്ടർമാരെ അയച്ചതായിരുന്നു ഇതുവരെയുള്ള മികച്ച നേട്ടം.
ഷൂട്ടിങ് റേഞ്ചിലെ ഭാവിവാഗ്ദാനമായി പേരെടുത്ത 18കാരൻ പ്രതാപ് സിങ് കഴിഞ്ഞ ജൂൈലയിൽ ജൂനിയർ ലോകകപ്പിൽ ലോക റെക്കോഡ് കുറിച്ച് സ്വർണം നേടിയിരുന്നു. ത്രീ പൊസിഷനിൽ സഞ്ജീവ് രജപുതിനു പിന്നാലെ 2020 ഒളിമ്പിക്സിന് യോഗ്യത നേടുന്ന രണ്ടാമനാണ് പ്രതാപ് സിങ്. ഏഷ്യൻ മീറ്റിലൂടെ ഇതുവരെ ആറു പേരാണ് ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.