Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2018 9:33 PM GMT Updated On
date_range 18 Aug 2018 9:34 PM GMTഏഷ്യൻ ഗെയിംസിന് തുടക്കം; ഇനി പൊന്നു വിളയെട്ട
text_fieldsbookmark_border
ജകാർത്ത: 18-8-18െൻറ ഭാഗ്യമുഹൂർത്തത്തിൽ ജകാർത്ത കൺതുറന്നു. ഇന്തോനേഷ്യൻ പൈതൃകവും കലയും പാരമ്പര്യവും വിളിച്ചോതിയ പ്രൗഢഗംഭീരമായ ഉദ്ഘാടനചടങ്ങിൽ 18ാമത് ഏഷ്യൻ ഗെയിംസിന് കൊടി യേറ്റം. ഇന്ത്യൻ സമയം ശനിയാഴ്ച 5.30ന് ആരംഭിച്ച ഉദ്ഘാടന ചടങ്ങുകൾ അഞ്ചുമണിക്കൂറോളം നീണ്ടു. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുരാജ്യം, തങ്ങളുടെ ഭൂപ്രകൃതി ജകാർത്തയിലെ ജെലോറ ബങ് കർണോ സ്റ്റേഡിയത്തിലേക്ക് പറിച്ചുനട്ടപ്പോൾ വൻകരയിലെ 45 രാജ്യങ്ങളിൽനിന്നുള്ള അത്ലറ്റുകളെയും ഏഷ്യയിലെ കായിക പ്രേമികളെയും സാക്ഷിയാക്കി ഗെയിംസിന് തിരിതെളിഞ്ഞു. അത്ലറ്റുകളുടെ മാർച്ച് പാസ്റ്റിൽ ജാവലിൻ ലോകജൂനിയർ-കോമൺവെൽത്ത് ചാമ്പ്യൻ നീരജ് ചോപ്ര ഇന്ത്യൻ പതാകയേന്തി. ഇനിയുള്ള 16 നാളുകൾ വൻകരയിലെ 45 രാജ്യങ്ങളിൽ നിന്ന് 11,753 അത്ലറ്റുകൾ കരുത്തും പോരാട്ടവീര്യവുമായി വർണാഭമാക്കും.
ജകാർത്ത: ഇതുവരെ കണ്ടതെല്ലാം സ്വപ്നങ്ങളായിരുന്നു. ആ സ്വപ്നങ്ങളെ ഗെയിംസിെൻറ കളിപ്പാടത്ത് പൊന്നായി വിളയിച്ചെടുക്കാൻ ഇന്ത്യയുടെ താരങ്ങൾ ഇന്നു മുതൽ കളിക്കളത്തിലേക്ക്. ഏഷ്യൻ ഗെയിംസിലെ ഏറ്റവും മികച്ച പ്രകടനത്തിനായി അരയും തലയും മുറുക്കിയെത്തിയ ഇന്ത്യ ജകാർത്തയിൽ ഇന്നു മുതൽ പോരാട്ടത്തിനിറങ്ങും. ആദ്യ ദിനത്തിൽ ചാമ്പ്യന്മാരെ കാത്തിരിക്കുന്ന 21 സ്വർണങ്ങളിൽ പത്ത് ഇനങ്ങളിലും ഇന്ത്യയുടെ സാന്നിധ്യമുണ്ട്. മലയാളികളിൽ നീന്തൽ ചാമ്പ്യൻ സജൻ പ്രകാശാണ് ആദ്യ ദിനത്തിൽ പോരാട്ടത്തിനിറങ്ങുന്നത്. രാവിലെ 7.30ന് 200 മീറ്റർ ബട്ടർൈഫ്ല ഹീറ്റ്സിൽ സജൻ മത്സരിക്കും. ഏഴു സ്വർണമുള്ള നീന്തലാണ് ഇന്നത്തെ പ്രധാന ഇനം. എന്നാൽ, കുളത്തിൽ മൂന്ന് ഇനങ്ങളിലായി നാല് ഇന്ത്യൻ താരങ്ങൾ മാത്രമേ മത്സരത്തിനുള്ളൂ. ഇന്ന് അഞ്ചു സ്വർണമുള്ള ഗുസ്തിയിൽ നാല് ഇനങ്ങളിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. ഷൂട്ടിങ് മിക്സഡ് ടീം രണ്ട് ഇനങ്ങളിലും ഇന്ത്യയുണ്ട്. ഫെൻസിങ്, തൈക്വാൻഡോ എന്നിവയിൽ ഇന്ത്യക്കായി ആരും രംഗത്തില്ല.
സ്വർണപ്രതീക്ഷയിൽ ഗുസ്തി
ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരം പേറുന്ന ഇനങ്ങളിലൊന്നാണ് ഗുസ്തി. നാലുവർഷം മുമ്പ് ഇഞ്ചിയോണിൽ നേടിയ ഒരു സ്വർണം, ഒരു വെള്ളി, മൂന്നു വെങ്കലം എന്ന ഗുസ്തിയിലെ മികച്ച പ്രകടനത്തെ ജകാർത്തയിൽ തിരുത്തിയെഴുതാനാവും സുശീലും സാക്ഷിമാലികും അടങ്ങുന്ന സംഘം ഗോദയിലെത്തുന്നത്. 2002ൽ 0-0-1, 2006ൽ 0-1-5, 2010ൽ 0-0-3 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ മുൻകാല പ്രകടനങ്ങൾ.
ഒളിമ്പിക്സ് മെഡൽ ജേതാക്കളായ സുശീൽ കുമാർ, സാക്ഷിമാലിക് എന്നിവർ നയിക്കുന്ന ടീമിൽ ഇഞ്ചിയോണിലെ വെള്ളിമെഡൽ ജേതാവ് ബജ്റങ് പൂനിയ, കോമൺവെൽത്ത് ഗെയിംസ് വെങ്കല ജേതാവ് പവൻകുമാർ, വനിതകളിൽ കോമൺവെൽത്തിൽ രണ്ടു സ്വർണം നേടിയ വിനേഷ് ഫോഗട്ട് എന്നിവർ മത്സരിക്കുന്നുണ്ട്. ഇന്ത്യയുടെ ആറിൽ അഞ്ചു ഗുസ്തിക്കാരും ഇന്നിറങ്ങും. സന്ദീപ് തോമർ (57കിലോ), ബജ്റങ് പൂനിയ (65), സുശീൽ കുമാർ (74), പവൻകുമാർ (86), മൗസം ഖത്രി (97) എന്നിവർ മത്സരത്തിനിറങ്ങും. വനിതകൾക്ക് നാളെയും മറ്റന്നാളുമായാണ് മത്സരം.
സീസണിൽ മൂന്നു സ്വർണം ചൂടിയ ബജ്റങ് പൂനിയയാണ് ഹോട് ഫേവറിറ്റ്. കോമൺവെൽത്ത് ഗെയിംസ്, ത്ബിലിസി ഗ്രാൻഡ്പ്രീ, ഇസ്തംബൂൾ ഇൻറർനാഷനൽ ചാമ്പ്യൻഷിപ് എന്നിവയിൽ ഒന്നാമതെത്തിയ ബജ്റങ്ങിന് ഇവിടെ കാര്യമായ എതിരാളികളുണ്ടാവില്ല. രണ്ടുതവണ ഒളിമ്പിക്സ് മെഡൽ നേടിയ സുശീൽകുമാറിെൻറ ലക്ഷ്യം ആദ്യ ഒളിമ്പിക്സ് സ്വർണമാണ്. 2006ലെ വെങ്കലം മാത്രം സമ്പാദ്യമുള്ള സുശീലിന് കരുത്തരായ എതിരാളികൾ തന്നെയാണ് 74 കിലോ വിഭാഗത്തിലുള്ളത്. സുശീലിെൻറ അവസാന ഏഷ്യൻ ഗെയിംസ് കൂടിയാണിത്.
പൊന്നിലേക്ക് കാഞ്ചിവലിക്കാൻ
പത്തു മീറ്റർ എയർ റൈഫ്ൾ-എയർ പിസ്റ്റൾ ടീം ഇനങ്ങളിലാണ് ആദ്യ ദിനത്തിലെ മത്സരങ്ങൾ. രണ്ടിലും ഇന്ത്യൻ ഷൂട്ടർമാർ സ്വർണ പ്രതീക്ഷകളുമായിറങ്ങും. എയർ റൈഫ്ൾ മിക്സഡ് ടീമിൽ രവികുമാർ-അപൂർവി ചന്ദേല ടീമുകളാണ് മത്സരിക്കുന്നത്. എയർ പിസ്റ്റളിൽ രാജ്യത്തിെൻറ കൗമാര വിസ്മയം മനു ഭാകറും അഭിഷേക് വർമയും കാഞ്ചിവലിക്കും.
16കാരിയായ മനു ഭാകർ ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ ഇതേ ഇനം വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. കഴിഞ്ഞ ലോകകപ്പിൽ സ്വർണമണിഞ്ഞ് ഇൗ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ ഷൂട്ടറുമായി.
ടെന്നിസിൽ പുതിയ സഖ്യങ്ങൾ
ജകാർത്ത: ഏഷ്യൻ ഗെയിംസിനുള്ള ടെന്നിസ് ടീമിൽ നിന്നും ലിയാണ്ടർ പേസ് പിന്മാറിയതോടെ ഇന്ത്യയുടെ രണ്ടാം സഖ്യമായി രാം കുമാർ രാമനാഥനും സുമിത് നഗലും മത്സരിക്കും. രോഹൻ ബൊപ്പണ്ണ-ദിവിജ് ശരൺ കൂട്ടാണ് ഒന്നാം സഖ്യം. സിംഗ്ൾസ് സ്പെഷലിസ്റ്റുകളായ ഇരുവരും ഒന്നിക്കുന്നത് തിരിച്ചടിയാവുമെന്നാണ് സൂചന. സിംഗ്ൾസിൽ നേരത്തേ നിശ്ചയിച്ച പ്രകാരം രാം കുമാർ രാമനാഥനും പ്രജ്നേഷ് ഗുേണശ്വരനുമാണ് കോർട്ടിലിറങ്ങുന്നത്. മിക്സഡ് ഡബ്ൾസിൽ അങ്കിത റെയ്ന- രോഹിത് ബൊപ്പണ്ണ, കർമാൻ കൗർ- ദിവിജ് ശരൺ എന്നിവർ കളിക്കും. അഖിലേന്ത്യ ടെന്നിസ് ഫെഡറേഷനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ലിയാണ്ടർ പേസ് ഏഷ്യൻ ഗെയിംസിൽ നിന്നും പിന്മാറിയത്.
ഇന്ത്യ @ ഏഷ്യൻ ഗെയിംസ്
നീന്തൽ
7.30 am -സൗരഭ് സാങ്വേകർ (200 മീ. ഫ്രീസ്റ്റൈൽ ഹീറ്റ്സ്)
-ശ്രീഹരി നട്രാജ് (100 മീ. ബാക്സ്ട്രോക്)
-അരവിന്ദ് മണി (100 മീ. ബാക്സ്േട്രാക്)
-സജൻ പ്രകാശ് (200 മീ. ബട്ടർൈഫ്ല)
തുഴച്ചിൽ
7.30 am ദത്തു ബാബൻ ബൊകനാൽ (സിംഗ്ൾസ്)
8.30 am ഒാംപ്രകാശ് -സുഖ്മീത് സിങ് (ഡബ്ൾ സ്കൾസ്)
ഷൂട്ടിങ്
6.30 am ശ്രേയസി സിങ്, സീമ തോമർ (ട്രാപ്)
7.00 am ലക്ഷ്യ, മാനവ്ജിത് സിങ് സന്ധു (ട്രാപ്)
7.30 am രവികുമാർ, അപൂർവി ചന്ദേല (10 മീ. എയർ റൈഫ്ൾ മിക്സ്)
9.30 am അഭിഷേക് വർമ, മനുഭാകർ (10 മീ. എയർ പിസ്റ്റൾ മിക്സ്)
ടെന്നിസ്
പ്രജ്നേഷ് ഗുണശേഖരൻ, രാംകുമാർ രാമനാഥൻ (പുരുഷ സിംഗ്ൾസ്)
അൻകിത റെയ്ന, കർമൻ കൗൺ
(വനിത സിംഗ്ൾസ്)
വുഷു
സന്തോഷ് കുമാർ (55 കിലോ), സൂര്യ ഭാനു, പ്രതാപ് സിങ് (60), നരേന്ദർ ഗ്രെവാൾ (65), പ്രദീപ് കുമാർ (70).
7.30 am അഞ്ജുൽ നമേദോ (ഫൈനൽ), മായങ്ലാംബം-സുരാജ് സിങ് (ഫൈനൽ).
ഗുസ്തി (ഫൈനൽ)
സന്ദീപ് തോമർ (57 കിലോ), ബജ്റങ് പൂനിയ (65), സുശീൽ കുമാർ (74), പവൻ കുമാർ (84).
ബാസ്കറ്റ്ബാൾ
8.30 am ബാസ്കറ്റ്ബാൾ (വനിത 3x3)
ബാഡ്മിൻറൺ
12.30 pm ബാഡ്മിൻറൺ: ഇന്ത്യ x മാലദ്വീപ് (പുരുഷ ടീം)
വോളിബാൾ
വനിത ടീം
ഹോക്കി
(വനിത) ഇന്ത്യ x ഇന്തോനേഷ്യ
കബഡി
(പുരുഷ-വനിത)
ജകാർത്ത: ഇതുവരെ കണ്ടതെല്ലാം സ്വപ്നങ്ങളായിരുന്നു. ആ സ്വപ്നങ്ങളെ ഗെയിംസിെൻറ കളിപ്പാടത്ത് പൊന്നായി വിളയിച്ചെടുക്കാൻ ഇന്ത്യയുടെ താരങ്ങൾ ഇന്നു മുതൽ കളിക്കളത്തിലേക്ക്. ഏഷ്യൻ ഗെയിംസിലെ ഏറ്റവും മികച്ച പ്രകടനത്തിനായി അരയും തലയും മുറുക്കിയെത്തിയ ഇന്ത്യ ജകാർത്തയിൽ ഇന്നു മുതൽ പോരാട്ടത്തിനിറങ്ങും. ആദ്യ ദിനത്തിൽ ചാമ്പ്യന്മാരെ കാത്തിരിക്കുന്ന 21 സ്വർണങ്ങളിൽ പത്ത് ഇനങ്ങളിലും ഇന്ത്യയുടെ സാന്നിധ്യമുണ്ട്. മലയാളികളിൽ നീന്തൽ ചാമ്പ്യൻ സജൻ പ്രകാശാണ് ആദ്യ ദിനത്തിൽ പോരാട്ടത്തിനിറങ്ങുന്നത്. രാവിലെ 7.30ന് 200 മീറ്റർ ബട്ടർൈഫ്ല ഹീറ്റ്സിൽ സജൻ മത്സരിക്കും. ഏഴു സ്വർണമുള്ള നീന്തലാണ് ഇന്നത്തെ പ്രധാന ഇനം. എന്നാൽ, കുളത്തിൽ മൂന്ന് ഇനങ്ങളിലായി നാല് ഇന്ത്യൻ താരങ്ങൾ മാത്രമേ മത്സരത്തിനുള്ളൂ. ഇന്ന് അഞ്ചു സ്വർണമുള്ള ഗുസ്തിയിൽ നാല് ഇനങ്ങളിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. ഷൂട്ടിങ് മിക്സഡ് ടീം രണ്ട് ഇനങ്ങളിലും ഇന്ത്യയുണ്ട്. ഫെൻസിങ്, തൈക്വാൻഡോ എന്നിവയിൽ ഇന്ത്യക്കായി ആരും രംഗത്തില്ല.
സ്വർണപ്രതീക്ഷയിൽ ഗുസ്തി
ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരം പേറുന്ന ഇനങ്ങളിലൊന്നാണ് ഗുസ്തി. നാലുവർഷം മുമ്പ് ഇഞ്ചിയോണിൽ നേടിയ ഒരു സ്വർണം, ഒരു വെള്ളി, മൂന്നു വെങ്കലം എന്ന ഗുസ്തിയിലെ മികച്ച പ്രകടനത്തെ ജകാർത്തയിൽ തിരുത്തിയെഴുതാനാവും സുശീലും സാക്ഷിമാലികും അടങ്ങുന്ന സംഘം ഗോദയിലെത്തുന്നത്. 2002ൽ 0-0-1, 2006ൽ 0-1-5, 2010ൽ 0-0-3 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ മുൻകാല പ്രകടനങ്ങൾ.
ഒളിമ്പിക്സ് മെഡൽ ജേതാക്കളായ സുശീൽ കുമാർ, സാക്ഷിമാലിക് എന്നിവർ നയിക്കുന്ന ടീമിൽ ഇഞ്ചിയോണിലെ വെള്ളിമെഡൽ ജേതാവ് ബജ്റങ് പൂനിയ, കോമൺവെൽത്ത് ഗെയിംസ് വെങ്കല ജേതാവ് പവൻകുമാർ, വനിതകളിൽ കോമൺവെൽത്തിൽ രണ്ടു സ്വർണം നേടിയ വിനേഷ് ഫോഗട്ട് എന്നിവർ മത്സരിക്കുന്നുണ്ട്. ഇന്ത്യയുടെ ആറിൽ അഞ്ചു ഗുസ്തിക്കാരും ഇന്നിറങ്ങും. സന്ദീപ് തോമർ (57കിലോ), ബജ്റങ് പൂനിയ (65), സുശീൽ കുമാർ (74), പവൻകുമാർ (86), മൗസം ഖത്രി (97) എന്നിവർ മത്സരത്തിനിറങ്ങും. വനിതകൾക്ക് നാളെയും മറ്റന്നാളുമായാണ് മത്സരം.
സീസണിൽ മൂന്നു സ്വർണം ചൂടിയ ബജ്റങ് പൂനിയയാണ് ഹോട് ഫേവറിറ്റ്. കോമൺവെൽത്ത് ഗെയിംസ്, ത്ബിലിസി ഗ്രാൻഡ്പ്രീ, ഇസ്തംബൂൾ ഇൻറർനാഷനൽ ചാമ്പ്യൻഷിപ് എന്നിവയിൽ ഒന്നാമതെത്തിയ ബജ്റങ്ങിന് ഇവിടെ കാര്യമായ എതിരാളികളുണ്ടാവില്ല. രണ്ടുതവണ ഒളിമ്പിക്സ് മെഡൽ നേടിയ സുശീൽകുമാറിെൻറ ലക്ഷ്യം ആദ്യ ഒളിമ്പിക്സ് സ്വർണമാണ്. 2006ലെ വെങ്കലം മാത്രം സമ്പാദ്യമുള്ള സുശീലിന് കരുത്തരായ എതിരാളികൾ തന്നെയാണ് 74 കിലോ വിഭാഗത്തിലുള്ളത്. സുശീലിെൻറ അവസാന ഏഷ്യൻ ഗെയിംസ് കൂടിയാണിത്.
പൊന്നിലേക്ക് കാഞ്ചിവലിക്കാൻ
പത്തു മീറ്റർ എയർ റൈഫ്ൾ-എയർ പിസ്റ്റൾ ടീം ഇനങ്ങളിലാണ് ആദ്യ ദിനത്തിലെ മത്സരങ്ങൾ. രണ്ടിലും ഇന്ത്യൻ ഷൂട്ടർമാർ സ്വർണ പ്രതീക്ഷകളുമായിറങ്ങും. എയർ റൈഫ്ൾ മിക്സഡ് ടീമിൽ രവികുമാർ-അപൂർവി ചന്ദേല ടീമുകളാണ് മത്സരിക്കുന്നത്. എയർ പിസ്റ്റളിൽ രാജ്യത്തിെൻറ കൗമാര വിസ്മയം മനു ഭാകറും അഭിഷേക് വർമയും കാഞ്ചിവലിക്കും.
16കാരിയായ മനു ഭാകർ ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ ഇതേ ഇനം വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. കഴിഞ്ഞ ലോകകപ്പിൽ സ്വർണമണിഞ്ഞ് ഇൗ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ ഷൂട്ടറുമായി.
ടെന്നിസിൽ പുതിയ സഖ്യങ്ങൾ
ജകാർത്ത: ഏഷ്യൻ ഗെയിംസിനുള്ള ടെന്നിസ് ടീമിൽ നിന്നും ലിയാണ്ടർ പേസ് പിന്മാറിയതോടെ ഇന്ത്യയുടെ രണ്ടാം സഖ്യമായി രാം കുമാർ രാമനാഥനും സുമിത് നഗലും മത്സരിക്കും. രോഹൻ ബൊപ്പണ്ണ-ദിവിജ് ശരൺ കൂട്ടാണ് ഒന്നാം സഖ്യം. സിംഗ്ൾസ് സ്പെഷലിസ്റ്റുകളായ ഇരുവരും ഒന്നിക്കുന്നത് തിരിച്ചടിയാവുമെന്നാണ് സൂചന. സിംഗ്ൾസിൽ നേരത്തേ നിശ്ചയിച്ച പ്രകാരം രാം കുമാർ രാമനാഥനും പ്രജ്നേഷ് ഗുേണശ്വരനുമാണ് കോർട്ടിലിറങ്ങുന്നത്. മിക്സഡ് ഡബ്ൾസിൽ അങ്കിത റെയ്ന- രോഹിത് ബൊപ്പണ്ണ, കർമാൻ കൗർ- ദിവിജ് ശരൺ എന്നിവർ കളിക്കും. അഖിലേന്ത്യ ടെന്നിസ് ഫെഡറേഷനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ലിയാണ്ടർ പേസ് ഏഷ്യൻ ഗെയിംസിൽ നിന്നും പിന്മാറിയത്.
ഇന്ത്യ @ ഏഷ്യൻ ഗെയിംസ്
നീന്തൽ
7.30 am -സൗരഭ് സാങ്വേകർ (200 മീ. ഫ്രീസ്റ്റൈൽ ഹീറ്റ്സ്)
-ശ്രീഹരി നട്രാജ് (100 മീ. ബാക്സ്ട്രോക്)
-അരവിന്ദ് മണി (100 മീ. ബാക്സ്േട്രാക്)
-സജൻ പ്രകാശ് (200 മീ. ബട്ടർൈഫ്ല)
തുഴച്ചിൽ
7.30 am ദത്തു ബാബൻ ബൊകനാൽ (സിംഗ്ൾസ്)
8.30 am ഒാംപ്രകാശ് -സുഖ്മീത് സിങ് (ഡബ്ൾ സ്കൾസ്)
ഷൂട്ടിങ്
6.30 am ശ്രേയസി സിങ്, സീമ തോമർ (ട്രാപ്)
7.00 am ലക്ഷ്യ, മാനവ്ജിത് സിങ് സന്ധു (ട്രാപ്)
7.30 am രവികുമാർ, അപൂർവി ചന്ദേല (10 മീ. എയർ റൈഫ്ൾ മിക്സ്)
9.30 am അഭിഷേക് വർമ, മനുഭാകർ (10 മീ. എയർ പിസ്റ്റൾ മിക്സ്)
ടെന്നിസ്
പ്രജ്നേഷ് ഗുണശേഖരൻ, രാംകുമാർ രാമനാഥൻ (പുരുഷ സിംഗ്ൾസ്)
അൻകിത റെയ്ന, കർമൻ കൗൺ
(വനിത സിംഗ്ൾസ്)
വുഷു
സന്തോഷ് കുമാർ (55 കിലോ), സൂര്യ ഭാനു, പ്രതാപ് സിങ് (60), നരേന്ദർ ഗ്രെവാൾ (65), പ്രദീപ് കുമാർ (70).
7.30 am അഞ്ജുൽ നമേദോ (ഫൈനൽ), മായങ്ലാംബം-സുരാജ് സിങ് (ഫൈനൽ).
ഗുസ്തി (ഫൈനൽ)
സന്ദീപ് തോമർ (57 കിലോ), ബജ്റങ് പൂനിയ (65), സുശീൽ കുമാർ (74), പവൻ കുമാർ (84).
ബാസ്കറ്റ്ബാൾ
8.30 am ബാസ്കറ്റ്ബാൾ (വനിത 3x3)
ബാഡ്മിൻറൺ
12.30 pm ബാഡ്മിൻറൺ: ഇന്ത്യ x മാലദ്വീപ് (പുരുഷ ടീം)
വോളിബാൾ
വനിത ടീം
ഹോക്കി
(വനിത) ഇന്ത്യ x ഇന്തോനേഷ്യ
കബഡി
(പുരുഷ-വനിത)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story