Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2018 9:51 PM GMT Updated On
date_range 7 Sep 2018 9:51 PM GMTഏഷ്യാഡ് മെഡൽ ജേതാവ് ചായക്കടയിൽ തിരക്കിലാണ്
text_fieldsbookmark_border
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ റെക്കോഡ് മെഡൽവേട്ടയുടെ തിളക്കത്തിൽ രാജ്യം അഭിമാനിക്കുേമ്പാൾ, ഒരു മെഡൽ ജേതാവ് ഇവിടെ ചായക്കടയിൽ തിരക്കിലാണ്. ‘‘കളി കഴിഞ്ഞു, ഇനി ജീവിക്കണം.
കൂടുതൽ അംഗങ്ങളും തുച്ഛമായ വരുമാനവുമുള്ള കുടുംബമാണ് ഞങ്ങളുടേത്. ഒാരോ ദിവസം കഴിയണമെങ്കിൽ അച്ഛനൊപ്പം ചായക്കടയിൽ ഞാനുമുണ്ടാവണം’’ -പറയുന്നത് ഒരാഴ്ച മുമ്പ് ജകാർത്തയിലെ ഏഷ്യൻ ഗെയിംസ് വേദിയിൽ വെങ്കല മെഡൽ മാറിലണിഞ്ഞ ഒരു താരം. ഗെയിംസ് ചരിത്രത്തിൽ ആദ്യമായി സെപക്താക്രോയിൽ ഇന്ത്യ വെങ്കലം നേടിയപ്പോൾ ടീമംഗമായിരുന്നു ഹരീഷ് കുമാർ എന്ന 24കാരനാണ് കുടുംബം പട്ടിണിയാവാതിരിക്കാൻ നാട്ടിലെത്തി ചായവിൽക്കുന്നത്.
ഡൽഹിയിലെ മജ്നു കാ ടില്ലയിലെ അച്ഛെൻറ സഹായിയായി വീണ്ടും ജോലിക്ക് കയറിയെ ഏഷ്യാഡ് മെഡൽ ജേതാവിനെ ജനങ്ങളും മാധ്യമങ്ങളും തിരിച്ചറിഞ്ഞപ്പോൾ ആൾക്കൂട്ടമായി. ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ ചായക്കടയിലോയെന്ന് അമ്പരക്കുന്നവരോടും ഹരീഷിന് മറുപടിയുണ്ട്. സ്ഥിരവരുമാനവും സുരക്ഷിതത്വവുമുള്ള ജോലിയാണ് ലക്ഷ്യം. കുടുംബത്തെ സംരക്ഷിക്കാൻ അതുവേണം-സെപക്താക്രോ ടീം അംഗം പറയുന്നു.
ജോലിക്കിടയിലും പരിശീലനം മുടക്കാറില്ല. ഉച്ചക്ക് രണ്ട് മുതൽ മുതൽ ആറു മണി വരെ സമയം കണ്ടെത്തും. 2011ൽ കോച്ച് ഹേംരാജ് യാദൃച്ഛികമായാണ് ഹരീഷിനെ കണ്ടെത്തുന്നത്. കായിക പ്രതിഭ മനസ്സിലാക്കിയ അദ്ദേഹം ‘സായ്’ ഹോസ്റ്റലിലേക്കയച്ചു. പരിശീലനം തുടങ്ങി, മികവ് തെളിയിച്ചതോടെ കിറ്റുകളും ഫണ്ടുകളും ലഭിച്ചു.
കൂടുതൽ അംഗങ്ങളും തുച്ഛമായ വരുമാനവുമുള്ള കുടുംബമാണ് ഞങ്ങളുടേത്. ഒാരോ ദിവസം കഴിയണമെങ്കിൽ അച്ഛനൊപ്പം ചായക്കടയിൽ ഞാനുമുണ്ടാവണം’’ -പറയുന്നത് ഒരാഴ്ച മുമ്പ് ജകാർത്തയിലെ ഏഷ്യൻ ഗെയിംസ് വേദിയിൽ വെങ്കല മെഡൽ മാറിലണിഞ്ഞ ഒരു താരം. ഗെയിംസ് ചരിത്രത്തിൽ ആദ്യമായി സെപക്താക്രോയിൽ ഇന്ത്യ വെങ്കലം നേടിയപ്പോൾ ടീമംഗമായിരുന്നു ഹരീഷ് കുമാർ എന്ന 24കാരനാണ് കുടുംബം പട്ടിണിയാവാതിരിക്കാൻ നാട്ടിലെത്തി ചായവിൽക്കുന്നത്.
ഡൽഹിയിലെ മജ്നു കാ ടില്ലയിലെ അച്ഛെൻറ സഹായിയായി വീണ്ടും ജോലിക്ക് കയറിയെ ഏഷ്യാഡ് മെഡൽ ജേതാവിനെ ജനങ്ങളും മാധ്യമങ്ങളും തിരിച്ചറിഞ്ഞപ്പോൾ ആൾക്കൂട്ടമായി. ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ ചായക്കടയിലോയെന്ന് അമ്പരക്കുന്നവരോടും ഹരീഷിന് മറുപടിയുണ്ട്. സ്ഥിരവരുമാനവും സുരക്ഷിതത്വവുമുള്ള ജോലിയാണ് ലക്ഷ്യം. കുടുംബത്തെ സംരക്ഷിക്കാൻ അതുവേണം-സെപക്താക്രോ ടീം അംഗം പറയുന്നു.
ജോലിക്കിടയിലും പരിശീലനം മുടക്കാറില്ല. ഉച്ചക്ക് രണ്ട് മുതൽ മുതൽ ആറു മണി വരെ സമയം കണ്ടെത്തും. 2011ൽ കോച്ച് ഹേംരാജ് യാദൃച്ഛികമായാണ് ഹരീഷിനെ കണ്ടെത്തുന്നത്. കായിക പ്രതിഭ മനസ്സിലാക്കിയ അദ്ദേഹം ‘സായ്’ ഹോസ്റ്റലിലേക്കയച്ചു. പരിശീലനം തുടങ്ങി, മികവ് തെളിയിച്ചതോടെ കിറ്റുകളും ഫണ്ടുകളും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story