പോൾവാൾട്ടിൽ പുതു റെക്കോഡ് കുറിച്ച് അർമൻഡ് ഡുപ്ലാൻറിസ്
text_fieldsടോറൻ: 1984ൽ 5.85മീറ്റർ ചാടി സെർജി ബൂബ്ക പോൾവാൾട്ടിലെ ലോകറെക്കോഡ് വേട്ടക്ക് തുടക് കം കുറിക്കുേമ്പാൾ വയസ്സ് 20. പിന്നെ ഇൻഡോറിലും ഔട്ഡോറിലുമായി 10 വർഷംകൊണ്ട് ബൂബ് ക റെക്കോഡുകൾ തിരുത്തിയത് 35 തവണ. പോൾവാൾട്ടിലെ സൂപ്പർ ബൂബ്കയുടെ പിൻഗാമിയായി ഉ ദിച്ചുയരുന്ന മറ്റൊരു 20കാരനാണ് ഇപ്പോൾ താരം. സ്വീഡെൻറ അർമൻഡ് ഡുപ്ലാൻറിസ് എന്ന 20ക ാരൻ ശനിയാഴ്ച ചാടിയത് 6.17 മീറ്റർ എന്ന ലോകെറക്കോഡ് ഉയരം.
30 വർഷത്തിലേറെ കാലം സ ്വന്തത്തോടുതന്നെ മത്സരിച്ച് ബൂബ്ക സ്ഥാപിച്ച 6.15 മീറ്റർ എന്ന ഉയരത്തെ 2014ലാണ് മറ്റൊരു താരം മറികടക്കുന്നത്. ഫ്രാൻസിെൻറ റെനോഡ് ലാവില്ലെനി 6.16 മീറ്റർ ചാടിയാണ് ഡൊണസ്കിൽ ബൂബ്കയെ ആദ്യമായി തിരുത്തിയത്. ആറു വർഷത്തിനുശേഷം സ്വീഡൻകാരനായ അർമൻഡ് ഡുപ്ലാൻറിസിലൂടെ ആ റെക്കോഡ് വീണ്ടും തിരുത്തപ്പെടുേമ്പാൾ കായികലോകത്ത് മറ്റൊരു പോൾവാൾട്ട് ഇതിഹാസത്തിെൻറ പിറവി പ്രവചിക്കുന്നു.
അമേരിക്കയിൽ ജനിച്ച ഡുപ്ലാൻറിസ് അണ്ടർ 20 ലോകറെക്കോഡുകാരനും കഴിഞ്ഞ ഖത്തർ ലോകചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവുമായിരുന്നു. ഇപ്പോൾ, പോളണ്ടിലെ ടോറനിൽ വേൾഡ് ഇൻഡോർ അത്ലറ്റിക്സിലാണ് തെൻറ രണ്ടാം ശ്രമത്തിൽ 6.17 മീറ്റർ ചാടി പുതിയ ലോകറെക്കോഡിന് അവകാശിയായത്.
‘രണ്ടു വർഷമായി പ്രതീക്ഷിച്ചതാണിത്. എെൻറ റെക്കോഡ് മറികടക്കാനുള്ള മിടുക്ക് ഡുപ്ലാൻറിസിലുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇനിയും പലവട്ടം അദ്ദേഹത്തിന് ഉയരം മെച്ചപ്പെടുത്താനാവും’ -നിലവിലെ റെക്കോഡുകാരനും 2012 ലണ്ടൻ ഒളിമ്പിക്സ് ചാമ്പ്യനുമായ റെനോഡ് ലാവില്ലെനി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. അഭിനന്ദനവുമായി സെർജി ബൂബ്കയും രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.