Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദ്യുതി ചന്ദ്, അനസ്,...

ദ്യുതി ചന്ദ്, അനസ്, അങ്കിത് ശർമ്മ എന്നിവർ യോഗ്യത നേടാനാവാതെ പുറത്ത്

text_fields
bookmark_border
ദ്യുതി ചന്ദ്, അനസ്, അങ്കിത് ശർമ്മ എന്നിവർ യോഗ്യത നേടാനാവാതെ പുറത്ത്
cancel

റിയോ ഡി ജനേറിയോ: ഒളിമ്പിക്സിൽ അത്ലറ്റിക്സ് പോരാട്ടങ്ങൾക്ക് തുടക്കമായ ഒന്നാം ദിനം ട്രാക്കിൽ ഇന്ത്യക്ക് നഷ്ടങ്ങളുടെ ദിനം. 36 വർഷത്തിനു ശേഷം 100 മീറ്റർ പോരാട്ടത്തിന് യോഗ്യത നേടിയ ഇന്ത്യൻ വനിതാ സ്പ്രിൻറർ ദ്യുതി ചന്ദ് ഹീറ്റ്സിൽ യോഗ്യത നേടാനാവാതെ പുറത്തായി. 11.69 സെക്കൻറ് സമയത്തിൽ ഏഴാമതായാണ് ദ്യുതി ദൂരം പൂർത്തിയാക്കാനെടുത്തത്. ദ്യുതിയുടെ ദേശീയ റെക്കോർഡ് സമയമായ 11.24 നേട്ടം  ആവർത്തിക്കാൻ താരത്തിനായില്ല. 

പുരുഷന്മാരുടെ 400 മീറ്റർ ക്വാർട്ടർ ഫൈനലിൽ മലയാളി സ്പ്രിൻറർ മുഹമ്മദ് അനസ് ഹീറ്റ്സിൽ യോഗ്യത നേടാനാകാതെ പുറത്തായി. നന്നായി തുടങ്ങിയെങ്കിലും 45.95 സെക്കൻറിൽ ആറാമതെത്തിയാണ് അനസ് ദൂരം പൂർത്തിയാക്കിയത്. തൻെറ ദേശീയ റെക്കോർഡ് സമയമായ 45.40 സെക്കൻറ് പൂർത്തിയാക്കാൻ താരത്തിന് റിയോയിൽ കഴിഞ്ഞില്ല. ആകെ 50 പേർ മത്സരിച്ച ഹീറ്റ്സിൽ 31 ാം സ്ഥാനത്തായിരുന്നു അനസ്. ഏഴു ഹീറ്റസിൽ നിന്നായി ആദ്യ മൂന്ന് പേരും ഏറ്റവും വേഗതയേറിയ മൂന്നു പേരും സെമിഫൈനലിലേക്ക് യോഗ്യത നേടി.

ലോങ്ജംപ് താരം അങ്കിത് ശർമ തൻെറ മൂന്നാമത്തെ അവസരത്തിൽ 7.67 മീറ്റർ ദൂരം ചാടിയെങ്കിലും 30 പേരിൽ 12 ാമനായി യോഗ്യത നേടാനാകാതെ പുറത്താകുകയായിരുന്നു. ജൂണിൽ കസാക്കിസ്താനിൽ 8.19 മീറ്റർ ചാടി ദേശീയ റെക്കോർഡിട്ടാണ് ശർമ്മ റിയോ യോഗ്യത നേടിയത്. എന്നാൽ ഒളിമ്പിക്സ് മത്സര വേദിയിൽ തിളങ്ങാൻ താരത്തിനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dutee chandmuhammed anasAnkit sharma
Next Story