ഏഷ്യൻ ക്ലബ് വോളി; ചെന്നൈക്ക് ചരിത്ര സെമി
text_fieldsതായ്പേയ്: ഏഷ്യൻ ക്ലബ് വോളിബാളിൽ പുതുചരിത്രം കുറിച്ച് ചെന്നൈ സ്പാർട്ടൻസ്. വൻ കരയുടെ ചാമ്പ്യൻഷിപ്പിെൻറ ക്വാർട്ടർ ഫൈനലിൽ വിയറ്റ്നാം ക്ലബ് ടി.പി ഹോചിമിൻ സിറ്റ ിയെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് അടിയറവ് പറയിച്ച് ചെന്നൈ സ്പാർട്ടൻസ് സെമി യിൽ കടന്നു. ഏഷ്യൻ ക്ലബ് വോളിയുടെ ചരിത്രത്തിൽ സെമിയിൽ കടക്കുന്ന ആദ്യ ഇന്ത്യൻ ടീമെ ന്ന ബഹുമതിയുമായാണ് പ്രോ വോളി ലീഗ് ചാമ്പ്യന്മാരുടെ കുതിപ്പ്.
വാശിയേറിയ പോരാട്ടത്തിൽ 25-21, 25-18, 25-21 സ്കോറിനായിരുന്നു ചെന്നൈ വിയറ്റ്നാമീസിനെ അടിയറവ് പറയിച്ചത്. വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലിൽ ഇറാൻ ക്ലബ് ഷഹർദാരി വറാമിനാണ് എതിരാളി. 2014ലെ ഏഷ്യൻ ക്ലബ് വോളി ചാമ്പ്യന്മാരായ ഷഹർദാരി ആതിഥേയരായ തായ്ചുങ് ബാങ്കിനെയാണ് 3-0ത്തിന് തോൽപിച്ചത്. ആദ്യ സെമിയിൽ ഖത്തറിെൻറ അൽ റയാനും ജപ്പാെൻറ പാനാസോണിക് പാന്തേഴ്സും ഏറ്റുമുട്ടും.
ക്വാർട്ടറിൽ കേരള താരങ്ങളായ ജി.എസ്. അഖിനും ജെറോം വിനീതും നയിച്ച ആക്രമണവുമായാണ് ചെന്നൈ എതിരാളിയെ അമ്പരപ്പിച്ചത്. കനമുള്ള സ്മാഷും ചോരാത്ത േബ്ലാക്കുകളുമായി ഉക്രപാണ്ഡ്യനും ലാത്വിയൻ താരം റസ്ലാൻ സെേറാകിനും ടീമിന് കരുത്തായി. നവീൻ രാജയും അശ്വൽ റായിയും പി. പ്രഭാകരനുമാണ് ആദ്യ സെറ്റിൽ നിറഞ്ഞുകളിച്ചത്. രണ്ടാം സെറ്റിൽ മലയാളിയായ ഹൈഡ്രജൻബോയ് സി. അജിത് ലാൽ വന്നതോടെ േപായൻറ്വേട്ടക്ക് വേഗംകൂടി.
അനായാസമായിരുന്ന രണ്ടാം സെറ്റിലെ ജയം. മൂന്നാം സെറ്റിൽ വിയറ്റ്നാമുകാർ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും 10 പോയൻറ് കടന്നതോടെ ചെന്നൈക്ക് കടിഞ്ഞാണില്ലാത്ത കുതിപ്പായി. കാലിക്കറ്റ് ഹീറോസിെൻറ തുറുപ്പുശീട്ടുകളായിരുന്ന അജിത്തും കാർത്തികും തൊടുക്കുന്ന ഇടിമിന്നൽ സ്മാനിഷ് മറുപടിയില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.