ഒരുങ്ങിക്കഴിഞ്ഞു -ഷട്ടോറി
text_fieldsആറാം സീസണിന് എൽക്കോ ഷട്ടോറി എന്ന ഡച്ചുകാരൻ കോച്ച് ടീമിനെ ഒരുക്കിക്കഴിഞ്ഞു. ഇതുവരെ കൊച്ചി യിലെത്താത്ത ഐ.എസ്.എൽ കിരീടം ഇത്തവണ പിടിച്ചെടുക്കുകയെന്നതാണ് ലക്ഷ്യം. രണ്ടു തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ ്ടമായ ചാമ്പ്യൻപട്ടം, ആറാം വിട്ടുകൊടുക്കാൻ എല്ലാം പഴുതുകളും അടച്ച് ബ്ലാസ്റ്റേഴ്സ് കാത്തിരിപ്പാണ്. കേര ള ബ്ലാസ്റ്റേഴ്സ് കോച്ച് ഒരുക്കങ്ങളെ കുറിച്ച് ‘മാധ്യമം’ ഓൺലൈനുമായി സംസാരിക്കുന്നു.
അങ്കത്ത ിന് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങിക്കഴിഞ്ഞോ? പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് എത്രത്തോളം സാധ്യതയുണ ്ട്?
ആറാം സീസണിൽ ഫേവറേറ്റ് ടീമുകളിൽ ഒന്നാണ് ബ്ലാസ്റ്റേഴ്സ്. മികച്ച കളിക്കാരെ സീസണിനു മുെമ്പ സ് വന്തമാക്കാനായി എന്നതുകൊണ്ടാണത്. ടാലൻറുള്ള താരങ്ങൾ ടീമിലുണ്ടെങ്കിൽ കോച്ചിന് പണി എളുപ്പമാവും. എതിരാളികളെ മനസിലാക്കിയായിരിക്കും ഓരോ കളിയിലും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. ഹോം മത്സരങ്ങളിൽ മുഴുവൻ പോയൻറും നേടാനാണ് ആദ്യ ശ്രമം. 12ാമനായ ആരാധകരുടെ പിന്തുണ വലിയ കാര്യമാണ്.
കഴിഞ്ഞ സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിെൻറത്. പ്രതീക്ഷിച്ച കളി ക്ലബ് പുറത്തെടുക്കാതിരുന്നതോടെ ആരാധകർ സ്റ്റേഡിയം ബഹിഷ്കരിച്ചിരുന്നു. ഇത് വീണ്ടും ആവർത്തിച്ചേക്കാൻ സാധ്യതയുണ്ടോ?
കളിതുടങ്ങിയിട്ടില്ലല്ലോ. ഭാവിയിൽ ഈ ടീമിന് എന്തു സംഭവിക്കുമെന്ന് പറയാൻ എനിക്കാവില്ല. സ്റ്റേഡിയം ബഹിഷ്കരിക്കൽ പോലുള്ള ആരാധകരുടെ പ്രതികരണങ്ങൾ സ്വാഭാവികമാണ്. അത് ഫുട്ബാളിൽ സംഭവിക്കാറുണ്ട്. കളത്തിനു പുറത്തുള്ള സംഭവങ്ങളും ടീമിനെ ബാധിച്ചേക്കും. മാധ്യമങ്ങളുടെ വിലയിരുത്തലുകൾ, ഫാൻസുകളുടെ പെട്ടന്നുള്ള പ്രതികരണങ്ങൾ എന്നിവയെല്ലാം ഘടകങ്ങളാണ്. എന്നാൽ, മികച്ച മത്സരങ്ങൾ ഈ സീസണിൽ ഞാൻ ഉറപ്പുതരുന്നു.
ആദ്യ മത്സരത്തിലെ പ്രകടനം കൊണ്ട് തന്നെ ആരാധകരെ തിരിച്ചുകൊണ്ടുവാരാനാകുമോ
എല്ലാ മത്സരങ്ങളും ജയിക്കാൻ ഉറച്ച് തന്നെയായിരിക്കും കളത്തിലിറങ്ങുന്നത്. ഹോം മത്സരങ്ങളിലാവും കൂടുതൽ ശ്രദ്ധ. കരുത്തർക്കു മുന്നിൽ തോൽക്കാതിരിക്കുന്നതും കളിയാണ്. എല്ലാ മത്സരത്തിനു മുമ്പും എതിർ ടീമുകളെ കുറിച്ച് നന്നായി പഠിക്കാറുണ്ട്. ബംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവരെല്ലാം കരുത്തരാണെന്നാണ് എെൻറ പ്രാഥമിക വിലയിരുത്തൽ.
വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും തമ്മിലുള്ള ഒത്തിണക്കമില്ലായ്മ കഴിഞ്ഞ സീസണിലെല്ലാം ബ്ലാസ്റ്റേഴ്സിന് വിനയായിട്ടുണ്ട്. ഇത്തവണ അതിന് പരിഹാരം കണ്ടെത്താനാവുമോ?
കൊൽക്കത്തക്കെതിരായ മത്സരത്തിനു മുന്നെ ബ്ലാസ്റ്റേഴ്സ് നന്നായി ഒരുങ്ങിയിട്ടുണ്ട്. വിദേശ ഇന്ത്യൻ താരങ്ങളുടെ ടെക്നിക്കൽ മികവിൽ ധാരാളം വ്യത്യാസമുണ്ടാവും. പക്ഷേ, ഫുട്ബാളിന് ലോകത്ത് എല്ലായിടത്തും ഒരേ പാറ്റേണാണ്. ഇൗ സീസണിൽ ഇന്ത്യൻ ഫുട്ബാളുമായി ഇണക്കമുള്ള വിദേശ കളിക്കാരാണ് നമുക്കുള്ളത്. ഒഗ്ബച്ചെ, സെർജിയോ സിഡോഞ്ച, മാരിയോ അർക്വസ് എന്നിവരെല്ലാം സൂപ്പർ ലീഗിൽ തിളങ്ങിയ കളിക്കാരാണ്.
മലയാളി താരങ്ങളെ കുറിച്ച്? സഹലിനെ പോലുള്ള താരങ്ങൾ ടീമിെൻറ പ്രതീക്ഷയല്ലേ.
തീർച്ചയായും. മികച്ച ഭാവിയുള്ള താരമാണ് സഹൽ അബ്ദുസ്സമദ്. ഒപ്പം അണ്ടർ 17 ലോകകപ്പ് കളിച്ച രാഹുൽ കെ.പി, മിഡ്ഫീൽഡർ പ്രശാന്ത്, കൂടുതൽ എക്സ്പീരിയൻസുള്ള മുഹമ്മദ് റാഫി, ഡിഫൻറർ അബ്ദുൽ ഹക്കു, ഗോൾ കീപ്പർ ടി.പി രഹ്നേഷ് എന്നിവരെല്ലാം സന്ദർഭത്തിനനുസരിച്ച് ഉപയോഗപ്പെടുത്തും.
ഇന്ത്യൻ സൂപ്പർ ലീഗിെൻറ വളർച്ച
ഭാവിയുള്ള ലീഗാണിത്. എന്നാൽ, ഘടനയിൽ ഇനിയും മാറ്റം വരേണ്ടതുണ്ട്. സീസണിൽ 24 മത്സരങ്ങൾ പോലുമില്ല എന്നത് പോരായ്മയാണ്. ടീമുകളുടെ എണ്ണം ഇനിയും കൂടണം. മികച്ച വിദേശ താരങ്ങൾ ഐ.എസ്.എല്ലിലേക്ക് കളിക്കാൻ എത്തുേമ്പാൾ ഇന്ത്യൻ ഫുട്ബാളിലും ആ മാറ്റം പ്രതിഫലിക്കും. കൂടുതൽ ടീമുകളെ ഉൾക്കൊള്ളിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വേണം. ഫുട്ബാൾ ഫെഡറേഷന് മാത്രം അതു സാധ്യമല്ല. സർക്കാർ സഹായത്തോടെയായിരിക്കണം. അണ്ടർ 17 ലോകകപ്പ് ഇന്ത്യയിൽ നടന്നത് ഫുട്ബാളിന് വലിയൊരു സ്പെയ്സ് ജനങ്ങളുെട മനസിലുണ്ടായി. അതു നിലനിർത്തണം. കൂടുതൽ അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങൾ ഇന്ത്യയിൽ നടത്തണം. മികച്ച ഫുട്ബാൾ സ്കൂളുകൾ സൃഷ്ടിക്കാനാവണം. പുതിയ തലമുറക്ക് പിന്തുണ കൊടുത്താൽ ഭാവിയിൽ ഇന്ത്യക്ക് യൂറോപ്പ്യൻ രാജ്യങ്ങളോട് കിടപിടിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.