ടീമാണ് പ്രധാനം, കളി മെനയുന്നതിൽ സന്തുഷ്ടൻ -ബെർബറ്റോവ്
text_fieldsകൊച്ചി: മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ സൂപ്പർതാരം, ബൾഗേറിയയുടെ ഗോളടിയന്ത്രം... ആരാധകർ ദിമിദർ ബെർബറ്റോവിെൻറ ഗോൾ കാത്തിരിക്കാൻ ഈ വിശേഷണങ്ങൾ ധാരാളമായിരുന്നു. പക്ഷേ മാഞ്ചസ്റ്റർ നിരയെ ദീർഘകാലം പരിശീലിപ്പിച്ച റെനെ മ്യൂലെൻസ്റ്റീൻ കേരള ബ്ലാസ്റ്റേഴ്സിൽ ബെർബക്ക് വെച്ചുനീട്ടിയത് ഗോളടിപ്പിക്കാനുള്ള ചുമതല. ഗോൾ കാണാനെത്തിയവർക്കുമുന്നിൽ കളി മെനഞ്ഞ് ബെർബ കളംനിറഞ്ഞു. ഗോവക്കെതിരായ മത്സരത്തിൽ കാൽവണ്ണക്ക് പരിക്കേറ്റതിനെത്തുടർന്ന് 20 ദിവസം വിശ്രമത്തിലാണ് താരം. പുതിയ ചുമതല, കേരളം, ബ്ലാസ്റ്റേഴ്സ്, കളിക്കാർ എന്നിവയെക്കുറിച്ച് ബെർബ സംസാരിക്കുന്നു.
മധ്യനിരയിൽ സന്തുഷ്ടൻ
ക്ലബുകളിലും ദേശീയ ടീമിലും സ്ട്രൈക്കർ സ്ഥാനത്താണ് കളിച്ചിരുന്നത്. പൊസിഷൻ മാറി കളിക്കുന്നതിൽ പ്രശ്നമില്ല. മധ്യനിരയിൽ കളി മെനയുന്നതിൽ സന്തുഷ്ടനാണ്. മൈതാനത്ത് വളരെ ഓടിക്കളിക്കുന്നതിനേക്കാൾ പ്ലേമേക്കറുടെ റോൾ ഏറെ ആസ്വദിക്കുന്നു. യുവതാരങ്ങൾ കളിച്ചുമുന്നേറട്ടെ. അതിന് അവസരം നൽകുന്നതിൽ സന്തോഷം. പൊസിഷൻ മാറി കളിക്കുന്നത് അത്ര കഠിനമായ കാര്യമല്ല. പരിശീലന സമയത്ത് വിവിധ പൊസിഷനിൽ കളിക്കാറുണ്ട്. വ്യക്തിപരമായ നേട്ടത്തിനും ലക്ഷ്യത്തിനുമപ്പുറം ടീമിെൻറ വിജയമാണ് പ്രധാനം. അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തി ഗോളടിക്കുന്ന പ്രകൃതമില്ല. ലീഗ് പുരോഗമിക്കുന്നതിനിടെ പരിക്കില്ലാതെ ഇരിക്കണമെന്നു മാത്രമാണ് ആഗ്രഹം. പരിക്കില്ലാതിരിക്കുന്നിടത്തോളം കാര്യങ്ങളെല്ലാം ശുഭമായിരിക്കും.
പ്രായമൊരു പ്രശ്നമല്ല, പരിശീലകനുമാകാം
പ്രായത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഫുട്ബാൾ കളിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് പ്രധാനം. കളിക്കാരനെന്ന നിലയില്‍ ഇനിയൊന്നും തെളിയിക്കാനില്ല. മികച്ച രീതിയിൽ കളിക്കാൻ പറ്റുന്നിടത്തോളം അത് തുടരാനാണ് ആഗ്രഹം. വിരമിച്ചശേഷം, പരിശീലക കുപ്പായത്തില്‍ തുടരാൻ ഇഷ്ടപ്പെടുന്നു. അത് ശ്രമകരമായൊരു ജോലിയാണ്. മികച്ച താരങ്ങളായിരുന്നവര്ക്ക് ഒരുപക്ഷേ പരിശീലകനാകുമ്പോള്‍ അതേ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചെന്നു വരില്ല. പരിശീലക സ്ഥാനത്തെത്തിയാൽ നാം വീണ്ടും കഴിവ് തെളിയിക്കേണ്ടിവരും.
മറ്റു ടീമുകളില്ല, സ്വന്തം ടീമിലാണ് കാര്യം
കളിക്കാർ, മാനേജ്മെൻറ് എല്ലാവരും നല്ലവരാണ്, വിനയമുള്ളവർ. ഇവിടെ യാതൊരു പ്രശ്നവും തോന്നിയിട്ടില്ല. എനിക്ക് പരിക്കേറ്റു എന്നതുമാത്രമാണ് പ്രശ്നം. വേഗം അതിൽനിന്ന് തിരിച്ചുവരാനാകും. എപ്പോൾ അത് സാധ്യമാകുമെന്ന് പറയേണ്ടത് ഡോക്ടറാണ്. 31ന് ബംഗളൂരിനെതിരെ കളിക്കാനാകുമെന്നാണ് പ്രതീക്ഷ. മറ്റു ടീമുകളെ നോക്കി വിലയിരുത്തേണ്ട കാര്യമില്ല. സ്വന്തം ടീമിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പ്രതിഭയുള്ള നിരവധി യുവതാരങ്ങള്‍ ടീമിലുണ്ട്. അവർക്ക് മികച്ച പരിശീലനം ലഭിക്കണം. റെനെയുടെ നേതൃത്വം ഗുണം ചെയ്യും. ഇന്ത്യൻ താരങ്ങളിൽ ചിലർക്ക് യൂറോപ്യൻ ലീഗിൽവരെ കളിക്കാൻതക്ക പ്രതിഭയുണ്ട്. വലിയ ലക്ഷ്യങ്ങളിലേക്കാകണം അവർ കഠിനാധ്വാനം ചെയ്യേണ്ടത്.
വിമർശനത്തിൽ കാര്യമില്ല
ടീം ഗോളടിക്കുന്നില്ലെന്ന വിമര്‍ശനത്തില്‍ ഇപ്പോള്‍ കാര്യമില്ല. പ്ലേഓഫും ചാമ്പ്യന്‍ഷിപ്പും ലക്ഷ്യമാക്കിയാണു മുന്നോട്ടു പോകുന്നത്. ഏറ്റവും കുറച്ചു തെറ്റുകള്‍ വരുത്തുന്ന ടീം വിജയിക്കും. അതിനു വേണ്ടിയുള്ള ശ്രമങ്ങളാണു നടക്കുന്നത്. കളികൾ ഏറെയുണ്ട്. പരിക്കില്ലാതിരിക്കുക എന്നതാണ് താരങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനം. എതിര് ടീമിനെ തകര്‍ത്തു കളയാന്‍ സാധിക്കുന്ന താരമാണ് വെസ് ബ്രൗണ്‍. അദ്ദേഹത്തിെൻറ വരവ് ടീമിൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വളരെ മികച്ച രീതിയിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ യാണ് മാർക്ക് സിഫ്നിയോസ് കളിക്കുന്നത്. അതെല്ലാം നേട്ടമാണ്.
കേരളം, ആരാധകർ
കേരളത്തിലെത്തിയതു മുതല്‍ വേറിട്ട അനുഭവമാണ് ലഭിക്കുന്നത്. പ്രതീക്ഷിച്ചതിനപ്പുറമാണ് ആരാധകരുടെ പിന്തുണ. ജയമോ തോൽവിയോ അവർക്കൊരു പ്രശ്നമല്ല. മികച്ച പിന്തുണയുമായി അവരൊപ്പമുണ്ട്. എന്നാൽ, തനിക്കുവേണ്ടി ഗാലറിയിൽ പാടുന്നതിനോട് യോജിപ്പില്ല. ഏതെങ്കിലുമൊരു കളിക്കാരനുവേണ്ടിയല്ല. ടീമിനെയൊന്നാകെ പ്രോത്സാഹിപ്പിക്കണം.
പ്രിയം ഇനിയേസ്റ്റയോട്
ലയണല്‍ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ അല്ല, സ്പാനിഷ് താരം ആന്ദ്രേ ഇനിയേസ്റ്റക്കൊപ്പം കളിക്കാനാണ് ആഗ്രഹിച്ചിരുന്നത്. വളരെ സുന്ദരമായി കളി മെനഞ്ഞെടുത്തു ഗോള്‍ നേടാന്‍ അവസരമുണ്ടാക്കി തരുന്ന സ്വാര്‍ഥതയില്ലാത്ത താരമാണ് ഇനിയേസ്റ്റ. മറ്റുള്ളവരെ അനുകരിക്കാതെ സ്വന്തം ശൈലിയുണ്ടാക്കാനാണ് പുതിയ താരങ്ങള്‍ ശ്രമിക്കേണ്ടത്. മാഞ്ചസ്റ്റര്‍ അന്നത്തെയും ഇന്നത്തെയും ടീമുകളെ താരതമ്യം ചെയ്യേണ്ട. പുതിയ പരിശീലകര്‍, ശൈലികൾ, രീതികള്‍... ഫുട്ബാള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും.
--
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.