Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightകോമൺ വെൽത്ത്...

കോമൺ വെൽത്ത് ഗെയിംസ് ഇന്ത്യ-പാക് വനിത ക്രിക്കറ്റ് കാണാൻ 'വൻതിരക്ക്'

text_fields
bookmark_border
കോമൺ വെൽത്ത് ഗെയിംസ് ഇന്ത്യ-പാക് വനിത ക്രിക്കറ്റ് കാണാൻ വൻതിരക്ക്
cancel
Listen to this Article

ന്യൂഡൽഹി: ബിർമിങ് ഹാം കോമൺ വെൽത്ത് ഗെയിംസിൽ ഇതാദ്യമായി ഉൾപ്പെടുത്തിയ വനിത ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ കാണികളൊഴുകും. മത്സരത്തിന്റെ ടിക്കറ്റിന് ആവശ്യക്കാരേറെയാണെന്ന് ഗെയിംസ് സി.ഇ.ഒ ഇയാൻ റെയ്ഡ് പി.ടി.ഐയോട് പറഞ്ഞു.

ജൂലൈ 31ന് എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യ-പാക് ഗ്രൂപ് മത്സരം. ഇരു രാജ്യത്തെയും വംശജർ തിങ്ങിപ്പാർക്കുന്ന നഗരം കൂടിയാണ് ബിർമിങ്ഹാം. ഇയ്യിടെ ഇന്ത്യ-ഇംഗ്ലണ്ട് പുരുഷ ടീമുകളുടെ ടെസ്റ്റ് മത്സരവും എഡ്ജ്ബാസ്റ്റണിൽ നടന്നതും കാണികളെ ആകർഷിക്കാൻ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും കളിക്കുമെന്ന പ്രതീക്ഷയിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റ് ഇതിനകം വിറ്റ് തീർന്നു. ഗെയിംസിന്റെ ആകെ 12 ലക്ഷം ടിക്കറ്റുകളാണ് വിറ്റതെന്നും റെയ്ഡ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:commonwealth
News Summary - rush to watch india pak women cricket in commonwealth
Next Story