സ്നൈഡർ ഒാറഞ്ച് കുപ്പായമഴിച്ചു; 15 വർഷം നീണ്ട കരിയറിന് അന്ത്യം,
text_fieldsഹേഗ്: ഒാറഞ്ച് കുപ്പായത്തിലെ വിശ്വസ്തൻ വെസ്ലി സ്നൈഡർ കളമൊഴിഞ്ഞു. 15 വർഷം നെതർലൻഡ്സിെൻറ മധ്യനിരയിൽ കളിമെനഞ്ഞ ‘ദ സ്നിപ്പർ’ ഒാറഞ്ച് ജഴ്സി അഴിക്കുന്നതായി പ്രഖ്യാപിച്ചു.
ദേശീയ ടീമിെൻറ കോച്ചായി സ്ഥാനമേറ്റ റോളണ്ട് കോമാൻ ഖത്തറിലെത്തി സ്നൈഡറെ സന്ദർശിച്ചതിനു പിന്നാലെയാണ് വിരമിക്കൽ തീരുമാനം.
യുവതാരങ്ങളുമായി പുതു ഡച്ചുനിരയെ കെട്ടിപ്പടുക്കാനുള്ള കോമാെൻറ ശ്രമത്തിന് പിന്തുണ നൽകിയാണ് 33കാരൻ വഴിമാറുന്നത്. മധ്യനിരയിൽ ഒഴുക്കുള്ള നീക്കങ്ങളും കൂട്ടുകാരെക്കൊണ്ട് ഗോളടിപ്പിക്കുന്ന കളിമിടുക്കുമായി ആരാധകരുടെ ‘സ്നിപ്പർ’ ആയിമാറിയ സ്നൈഡർ ഡച്ച് സംഘത്തിെൻറ മികച്ച ക്രിയേറ്റിവ് മിഡ്ഫീൽഡർമാരിൽ ഒരാൾകൂടിയായിരുന്നു.
133 മത്സരങ്ങളിൽനിന്ന് 31 ഗോളുകൾ നേടി. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നെതർലൻഡ്സ് ഫൈനലിലെത്തിയപ്പോൾ അഞ്ച് ഗോളടിച്ച സ്നൈഡറിെൻറ പ്രകടനം നിർണായകമായിരുന്നു. അയാക്സ്, റയൽ മഡ്രിഡ്, ഇൻറർമിലാൻ തുടങ്ങി ലോകോത്തര ക്ലബുകളിൽ നല്ലകാലം കളിച്ച സ്നൈഡർ നിലവിൽ ഖത്തറിലെ അൽ ഖറഫ ക്ലബിനുവേണ്ടിയാണ് കളിക്കുന്നത്. റോബിൻ വാൻപേഴ്സി, ആർയൻ റോബൻ എന്നിവർക്കു പിന്നാലെ സ്നൈഡർ കൂടി ഒാറഞ്ച് കുപ്പായമഴിച്ചതോടെ ഡച്ച് ഫുട്ബാളിെൻറ ഒരുതലമുറ കളംവിടുകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.