വടക്കു കിഴക്കൊരു ‘വൈശാഖ’സന്ധ്യ
text_fieldsകോഴിക്കോട്: വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നിട്ടും അടങ്ങാത്ത ഫുട്ബാൾ പ്രേമവുമ ായി കളംവാഴുന്ന വൈശാഖിന് അങ്ങകലെ ഗുവാഹതിയിൽ വലിയൊരു അംഗീകാരം. ഇന്ത്യൻ സൂപ്പർ ലീ ഗിൽ (െഎ.എസ്.എൽ) നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് ഗുവാഹതി ഇന്ദിരഗാന്ധി സ്റ്റേഡിയത്ത ിൽ ചെന്നൈയിൻ എഫ്.സിയെ നേരിടുേമ്പാൾ മുഖ്യാതിഥികളിലൊരാളായി വൈശാഖുമുണ്ടായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ നോർത്ത് ഇൗസ്റ്റ് ടീം 1-0ന് ജയിച്ചു കയറുകയും ചെയ്തു. വൈശാഖിനെ ‘ഫാൻ ഒാഫ് ദ മാച്ച്’ ആയും തെരഞ്ഞെടുത്തു. നോർത്ത് ഇൗസ്റ്റ് ക്യാപ്റ്റൻ കൂടിയായ ബെർത്തലോമിയോ ഒഗ്ബെച്ചക്ക് സമ്മാനം നൽകിയതും ഇൗ 24കാരനായിരുന്നു. പകരം മത്സരത്തിലെ പന്ത് വൈശാഖിന് െഎ.എസ്.എൽ അധികൃതർ സമ്മാനിച്ചു.
ഇൗ മാസം 20ന് കല്ലാനോട് നടന്ന ടൂർണമെൻറിൽ ശാരീരികമായി ബുദ്ധിമുട്ടുകളില്ലാത്തവർക്കൊപ്പം ക്രച്ചസിലൂന്നി പന്ത് തട്ടുന്ന വൈശാഖിെൻറ വിഡിയോ ട്വിറ്ററിൽ കണ്ട നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് േകാച്ച് എൽകോ ഷേട്ടാറി അതിഥിയായി ഗുവാഹത്തിയിേലക്ക് ക്ഷണിച്ചു. കൂട്ടുകാരനൊപ്പം ബംഗളൂരുവിലെത്തിയ െവെശാഖ് ഒറ്റക്കാണ് ഗുവാഹതിയിേലക്ക് പറന്നത്. കളിക്കുശേഷം, ഞായറാഴ്ച നോർത്ത് ഇൗസ്റ്റ് താരങ്ങൾക്കൊപ്പം പന്തു തട്ടാനും അവസരം ലഭിച്ചു. ‘ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു ഇത്. കളിക്കാരും കോച്ചും അഭിനന്ദിച്ചു’ -വൈശാഖ് മാധ്യമത്തോട് പറഞ്ഞു.
ക്രച്ചസിെൻറ സഹായത്താൽ നന്നായി കളിക്കുന്ന വൈശാഖ്, വോളിബാൾ താരം കൂടിയാണ്. സിറ്റിങ് േവാളിബാളിൽ കേരള ക്യാപ്റ്റനും ഇന്ത്യൻ താരവുമാണ്. എട്ടാം ക്ലാസിൽ പഠിക്കുേമ്പാൾ ജില്ല ജൂനിയർ ടീം സെലക്ഷനായി ബന്ധുവിനൊപ്പം ബൈക്കിൽ പോകുേമ്പാൾ കെ.എസ്.ആർ.ടി.സി ബസ് തട്ടിയുണ്ടായ അപകടമാണ് വലതുകാൽ നഷ്ടപ്പെടുത്തിയത്. പേരാമ്പ്ര എരവട്ടൂർ തിരുമംഗലത്ത് റിട്ട. അധ്യാപകനായ ശശിധരെൻറയും രജനിയുടെയും മകൻ ഇടുക്കി വണ്ടൻമേട് െകാച്ചിറയിൽ സർക്കാർ ഹോമിയോ ഡിസ്െപൻസറിയിൽ താൽക്കാലിക ജീവനക്കാരനാണ്. നന്ദകിഷോറാണ് സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.