സ്ലൊയേൻ സ്റ്റീവൻസ്
text_fields
24 വയസ്സ്
ഗ്രാൻഡ്സ്ലാം: യു.എസ് ഒാപൺ കിരീടം (2017)
മികച്ച റാങ്കിങ്: 11 (2013 ഒക്ടോബർ)
അമേരിക്കൻ ഫുട്ബാൾ ലീഗ് (എൻ.എഫ്.എൽ) താരം ജോൺ സ്റ്റീവൻസിെൻറയും നീന്തൽ താരം സിബിൽ സ്മിത്തിെൻറയും മകളായി ജനനം. കുഞ്ഞുനാളിൽ മാതാപിതാക്കൾ വേർപിരിഞ്ഞതോടെ അമ്മത്തണലിലായിരുന്നു െസ്ലായേൻ വളർന്നത്. പക്ഷേ, മകളുടെ കരിയറിനായി അച്ഛനും അമ്മയും ഒന്നായി നിന്നു. 14ാം വയസ്സിലാണ് െസ്ലായേൻ പ്രഫഷനൽ ടെന്നിസിൽ റാക്കറ്റേന്തുന്നത്. രണ്ടു വർഷത്തിനകം അച്ഛൻ കാറപകടത്തിൽ കൊല്ലപ്പെട്ടു. കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം പോരാട്ടത്തിന് മകൾ ഒരുങ്ങുന്നതിന് ഏതാനും ദിവസം മുമ്പായിരുന്നു ദുരന്തം.
അച്ഛെൻറ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് സ്ലൊയേൻ നേരെ പോയത് ആദ്യ യു.എസ് ഒാപൺ പോരാട്ടത്തിന്. ഡബ്ൾസിൽ ആദ്യ റൗണ്ടിൽ മടങ്ങി. എങ്കിലും പ്രതീക്ഷയും കഠിനാധ്വാനവും അവസാനിപ്പിച്ചില്ല. വിമർശനങ്ങളെ വിജയവഴികളാക്കി അവൾ പൊരുതി. ഒടുവിൽ എട്ടുവർഷം മുമ്പ് മൊട്ടിട്ട സ്വപ്നം അതേ കോർട്ടിൽ അമ്മയെ സാക്ഷിയാക്കി പൂവണിഞ്ഞു. യു.എസ് ഒാപണിൽ സ്ലൊയേെൻറ കന്നി ഗ്രാൻഡ്സ്ലാം. ഇത് സമർപ്പിക്കുന്നതാവെട്ട ജീവിതം തനിക്കായി മാറ്റിവെച്ച അമ്മക്കും. അമേരിക്കയുടെ പ്രമുഖ ഫുട്ബാൾ താരം ജോസി ആൾട്ടിഡോറാണ് െസ്ലായേെൻറ ജീവിത പങ്കാളി.
3.66 കോടി സമ്മാനം
യു.എസ് ഒാപൺ ജേതാവിനുള്ള സമ്മാനത്തുകയറിഞ്ഞ് െസ്ലായേനും ഞെട്ടി. സമ്മാനദാനത്തിനിടെ കൈമാറിയ ചെക്ക് നോക്കി അമ്പരന്ന െസ്ലായേെൻറ ചിത്രം സമൂഹമാധ്യമങ്ങളിലും ഹിറ്റായി. 23.66 കോടി രൂപയാണ് ജേതാവിനുള്ള പാരിതോഷികം. റണ്ണർ അപ്പിന് 11.67 കോടിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.