രാജു പോൾ വിരമിക്കുമ്പോൾ.......
text_fieldsസംസ്ഥാന സ്കൂൾ കായികോത്സവം എന്ന് വിളിപ്പേരുള്ള കായിക മേളയുടെ 2018 പതിപ്പിന് സമാപനമായി. പ്രളയ ദുരന്തത്തിെൻറ പേരിൽ മെഡലും ട്രോഫികളുമില്ലാതെ ചെലവ് ചുരുക്കിയ കായികോത്സവത്തിലെ വെടിക്കെട്ടായി കരുതുന്ന റെക്കോഡുകളും കുറവാണെന്നാണ് തിരുവനന്തപുരത്ത് നിന്നുള്ള വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. മൂന്ന് ദിവസം കൊണ്ട് ‘ഓടിച്ച്’ തീർക്കാനുള്ള ശ്രമം കൗമാര കായിക താരങ്ങളെ എങ്ങനെ ബാധിച്ചുവെന്നതും ചർച്ച ചെയ്യേണ്ടതാണ്. നൂറു രൂപയുടെ മെഡൽ പോലും നൽകാത്ത ഈ മേളയെ കായികോത്സവം എന്ന് വിളിക്കാനാവില്ല.
ഗെയിംസും അത്ലറ്റിക്സുമായി എട്ട് ദിവസത്തിലേറെ നീണ്ട യഥാർഥ ഉത്സവനാളുകളാണ് സ്കൂൾ കായികമേളയുടെ തകർപ്പൻ സ്മരണകൾ. മലപ്പുറത്തെയും തിരുവനന്തപുരം കടപ്പുറം ഭാഗങ്ങളിലെയും മിടുക്കരുടെ ഫുട്ബാൾ പാടവം. തൃശൂരിൽ നിന്നും കോഴിക്കോട് നിന്നും വിജയത്തിെൻറ സ്മാഷുതിർക്കുന്ന വോളി താരങ്ങൾ. ഖൊ ഖൊ യിലെ പാലക്കാടൻ മെയ് വഴക്കം. എറണാകുളത്ത് നിന്നുള്ള ബാസ്ക്കറ്റ്ബാൾ പ്രതിഭകൾ...... സംസ്ഥാന സ്കൂൾ ഗെയിംസിലെ കാഴ്ച്ചകൾ എന്നും പ്രതീക്ഷയേകുന്നതായിരുന്നു. പിന്നീട് മേഖലാ മത്സരങ്ങളും മറ്റുമായി പത്രങ്ങളുടെ ലോക്കൽ പേജുകളിൽ സ്കൂൾ ഗെയിംസ് ഒതുങ്ങി. ഗെയിംസിനൊപ്പവും അല്ലാതെയും നടത്തിയപ്പോൾ അത്ലറ്റിക്സിന് പ്രാധാന്യം കുറഞ്ഞിരുന്നില്ല.
െക.പി. തോമസ് മാഷിെൻറ കീഴിൽ കോരുത്തോട് സി.കെ.എം.സ്കൂളും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയും സംസ്ഥാന സ്കൂൾ കായികമേളയിൽ ഒന്നര പതിറ്റാണ്ടോളം അപരാജിത രാജാക്കന്മാരായി വിലസുന്ന കാലത്താണ് എറണാകുളം കോതമംഗലം സെൻറ് ജോർജ് സ്കൂളും മാർ ബേസിൽ സ്കൂളും നേട്ടങ്ങൾ തേടി ട്രാക്കിലേക്കെത്തുന്നത്. മാർ ബേസിലിനായി ജിമ്മി ജോസഫും സെൻറ് ജോർജിനായി രാജു പോളും പരിശീലകരായി സ്കുൾ മാറിയെത്തി. കോഴിക്കോട് ഫിസിക്കൽ എജുക്കേഷൻ കോളജിൽ നിന്ന് കായികാധ്യാപനം പഠിച്ച ഇരുവരും മികച്ച താരങ്ങളെ വളർത്തിയെടുത്തു. ജിമ്മി ജോസഫ് പിന്നീട് പതുക്കെ പിൻവലിഞ്ഞു.
2002ൽ പാലക്കാട്ട് നടന്ന മേളയിൽ കോരുത്തോടിന് പിന്നിൽ 37 പോയൻറുമായി സെൻറ് ജോർജിെൻറ ‘മൊട്ടക്കൂട്ടം’ വരവറിയിക്കുകയായിരുന്നു. അടുത്ത വർഷം കണ്ണൂരിലും കോരുത്തോടിന് പിന്നിലായി. പിന്നീട് ഇൗ വർഷം വരെ പത്തു വട്ടമാണ് സെൻറ് ജോർജ് ചാമ്പ്യൻ സ്കൂളായത്. എട്ടു തവണ ദേശീയ സ്കൂൾ മീറ്റിലും ഏറ്റവും കൂടുതൽ പോയൻറിനുടമകളായി. മാർബേസിലും സെൻറ് ജോർജും തമ്മിൽ ട്രാക്കിനകത്തും പുറത്തുമുള്ള പോരായിരുന്നു സംസ്ഥാന സ്കൂൾ കായികമേളകളിലെ ചൂടുള വാർത്ത. സ്കൂളിന് പോയൻറ് നേടാനായി സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും താരങ്ങളെ എത്തിച്ച് ഇരുകൂട്ടരും രംഗം കൊഴുപ്പിച്ചു.
ഇത്തവണയും മണിപ്പൂരിൽ നിന്നുള്ള താരങ്ങൾ സെൻറ് ജോർജ് നിരയിലുണ്ടായിരുന്നു. അര പോയൻറ് വ്യത്യാസത്തിൽ സെൻറ് ജോർജ്
2011ൽ മാർ ബേസിലിനെ മറികടന്നതാണ് ഇൗ വാശിക്കളിയുടെ പാരമ്യം. റോമൻ കത്തോലിക്ക വിഭാഗത്തിെൻറ സെൻറ് ജോർജും യാക്കോബായക്കാരുടെ മാർ ബേസിലും ഏറ്റുമുട്ടുേമ്പാൾ കോതമംഗലത്തുകാരും രണ്ട് ചേരിയിലായിരുന്നു. തിരുവനന്തപുരത്തും കോട്ടയത്തും പാലക്കാട്ടും ചാലക്കുടിയിലും
തിരുവല്ലയിലുമെല്ലാം സംസ്ഥാന സ്കൂൾ കായികമേള നടക്കുേമ്പാൾ ഇരുചേരിയിലെയും ഉത്സാഹക്കമ്മറ്റിക്കാർ ട്രാക്കിനരികെയുണ്ടായിരുന്നു. വിജയങ്ങളിൽ ആഹ്ലാദിച്ച അക്കൂട്ടർ തോൽവികളിൽ പ്രകോപിതരാകുന്നതും കണ്ടിട്ടുണ്ട്. ‘കോതമംഗലം ഒളിമ്പിക്സ് ’ എന്ന് മറ്റ് പരിശീലകർ സംസ്ഥാന സ്കൂൾ കായികമേളയെ കളിയാക്കിയതിനും കാരണം മറ്റൊന്നല്ല. സ്കൂളുകളുടെ സൽപ്പേരിനായി മാത്രം പ്രയത്നിക്കുകയും അത്ലറ്റിക്സ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ദേശീയ ജൂനിയർ മീറ്റടക്കമുള്ളവയിൽ പെങ്കടുക്കാതിരിക്കുകയും ചെയ്യുന്ന ‘കോതമംഗലം ടാറ്റിക്സും’ ഏറെ വിമർശന വിധേയമായിരുന്നു.
സെൻറ് ജോർജിെൻറ നേട്ടങ്ങളിലെ പ്രധാനപങ്കാളിയായ രാജുപോളിന് തിരുവനന്തപുരത്തെ കായികോത്സവം കരിയറിലെ അവസാനത്തേതായിരുന്നു. അടുത്ത മെയ് 31ന് ഇദ്ദേഹം വിരമിക്കും. തല്ലും തലോടലുമേറ്റ ഇൗ കായികാധ്യാപകന് തികഞ്ഞ സംതൃപ്തി മാത്രമാണുള്ളത്. െക.എം ബീനമോളും സിനി ജോസും അനിൽഡ തോമസും വി.ബി ബിനീഷും അടക്കമുള്ള മികച്ച താരങ്ങളെ തുടക്കത്തിൽ പരിശീലിപ്പിച്ചത് രാജുപോളായിരുന്നു. ദേശീയ സ്കൂൾമീറ്റുകളിൽ അത്യുജ്വല മികവ് പുറത്തെടുത്ത പി.ബി ഗിരീഷും ഇ.എം ഇന്ദുലേഖയുമുൾപ്പെടെ എങ്ങുമെത്താതെ പോയ ശിഷ്യരും ശിഷ്യകളുമുണ്ട്. സെൻറ് ജോർജിനായി ഇനി തന്ത്രങ്ങൾ മെനയാനുണ്ടാവില്ലെന്നാണ് രാജുപോൾ പറയുന്നത്. കഴിഞ്ഞ വർഷത്തെ ആറാം സ്ഥാനത്തിൽ നിന്ന് സ്കൂളിനെ ജേതാക്കളാക്കി അഭിമാനത്തോടെയാണ് മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.