കടമ്പകൾ കടന്ന് മറിയം ഫരീദയുടെ ഓട്ടം
text_fieldsദോഹ: ഇബ്തിഹാജ് മുഹമ്മദിനെ ഒാർമയില്ലേ, അമേരിക്കയുടെ ചരിത്രത്തിൽ ഹിജാബ് അണിഞ്ഞ് മത്സരിച്ച് ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ മുസ്ലിം വനിത. 2016ലെ റിയോ ഒളിമ്പിക്സിലായിരുന്നു ആ നേട്ടം. യു.എസിലെ ന്യൂ ജഴ്സിയിൽ ജനിച്ച് ഡ്യൂക് യൂനിേവഴ്സിറ്റിയിൽനിന്ന് ഇൻറർനാഷനൽ റിലേഷൻസിൽ ബിരുദംനേടിയ ഇബ്തിഹാജ് 13ാം വയസ്സിൽ സ്കൂൾ ഫെൻസിങ് ടീമിൽ ചേർന്നതോടെയാണ് ചരിത്രം മാറുന്നത്. 2010ൽ അമേരിക്കൻ ദേശീയ ടീമിൽ ഇടം. അങ്ങിനെ ഫെൻസിങ് ടീമിൽ ഹിജാബണിഞ്ഞ് മത്സരിച്ച് ഒളിമ്പിക്സ് മെഡൽ നേടി. ഇതിനെത്തുടർന്നാണ് അമേരിക്കൻ സ്പോർട്സ് വസ്ത്രനിർമാണ കമ്പനി ആദ്യമായി അത്ലറ്റുകൾക്ക് അണിയാനുള്ള ഹിജാബ് വിപണിയിലിറക്കുന്നത്. ഇൗ വിജയകഥ ഇവിടെ പറയാൻ കാരണമുണ്ട്.
17ാമത് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ഖത്തറിനുവേണ്ടി കഴിഞ്ഞ ദിവസം വനിതകളുടെ 400 മീറ്റർ ഹർഡ്ൽസ് ഹീറ്റ്സിൽ ഹിജാബണിഞ്ഞ് മറിയം ഫരീദ് എന്ന 21കാരി ഓടുന്നത് ലോകം കണ്ടു. സെമിഫൈനൽ യോഗ്യത നേടാനായില്ലെങ്കിലും ഖലീഫ സ്റ്റേഡിയത്തിലെ കാണികളൊന്നടങ്കം കൈയടിച്ചാണ് വരവേറ്റത്. ഒന്നാം ഹീറ്റ്സിൽ 1:09.49 സമയത്തിൽ ആറാമതായാണ് മറിയം ഫിനിഷ് ചെയ്തത്. ‘ഹിജാബണിഞ്ഞ് മത്സരിക്കുേമ്പാൾ പലയിടത്തും തുറിച്ചുനോട്ടമാണ് ഫലം. ഇറക്കമുള്ള പാൻറ്സും ഹിജാബും അണിഞ്ഞ് ട്രാക്കിലിറങ്ങിയാൽ എന്താണ് കുഴപ്പം. ഇതിനെ എതിർക്കുന്നവർക്കുള്ള മറുപടികൂടിയാണ് തെൻറ മത്സരമെന്ന് മറിയം പറയുന്നു.
ദോഹ ചാമ്പ്യൻഷിപ്പിെൻറ അംബാസഡർ കൂടിയാണിവർ. ഒരു വ്യക്തിയായി മാത്രമല്ല താൻ മത്സരിക്കുന്നത്. ഇസ്ലാമിക സംസ്കാരം, പാരമ്പര്യം, ഖത്തരി സ്ത്രീകൾ, മുസ്ലിം വനിതകൾ, ഹിജാബണിയുന്നവർ എന്നിവരെയൊക്കെയാണ് താൻ പ്രതിനിധാനംചെയ്യുന്നതെന്ന് മറിയം പ്രഖ്യാപിക്കുന്നു. ദോഹയിലാണ് മറിയം സ്കൂൾ പഠനം നടത്തിയത്. അന്നുമുതലേ അത്ലറ്റിക്സിൽ സജീവമായിരുന്നു. 2013ൽ അവൾ ഖത്തർ ദേശീയ ടീമിൽ അംഗമായി. പിന്നീട് ടീമിലെ മികച്ച വനിതാ താരങ്ങളിലൊരാളായി. ചൊവ്വാഴ്ച സ്വന്തംമണ്ണിൽ ലോകചാമ്പ്യൻഷിപ്പിലും ട്രാക്കിലിറങ്ങി. ദോഹ നോർത്ത് വെസ്റ്റേൺ യൂനിവേഴ്സിറ്റിയിലെ കമ്യൂണിക്കേഷൻ വിഭാഗത്തിൽ പഠിക്കുകയാണ് മറിയം. സ്പോർട്സ് മാനേജ്മെൻറിൽ ബിരുദാനന്തരബിരുദം നേടുകയാണ് ലക്ഷ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.