Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right16ാം വയസ്സിൽ...

16ാം വയസ്സിൽ ഷൂട്ടിങ് റേഞ്ചിൽ  താരമായി മനുഭാകർ

text_fields
bookmark_border
16ാം വയസ്സിൽ ഷൂട്ടിങ് റേഞ്ചിൽ  താരമായി മനുഭാകർ
cancel
camera_alt?????? ???????? 10 ??. ?????? ??????????????? ???????? ??????? ???? ?????????? ????????????????????? ??????? ????????? ???? ???????
ഗോൾഡ്കോസ്റ്റ്: ഷൂട്ടിങ് റേഞ്ചിലെ അദ്ഭുതബാലികയായി ഇന്ത്യയുടെ മനു ഭാകർ. ഇന്ത്യൻ ഷൂട്ടിങ് ടീമിലെത്തി ഒരുവർഷം കൊണ്ട് ലോകകപ്പിലും ഇപ്പോൾ കോമൺവെൽത്ത് ഗെയിംസിലും സ്വർണമണിഞ്ഞ് 16കാരി രാജ്യത്തിെൻറ അഭിമാനമായി. കായികതരാമാവാൻ ഇഷ്ടപ്പെടുന്ന ഹരിയാനക്കാരിയെ പോലെ ബോക്സിങ്ങും ടെന്നിസും സ്കേറ്റിങ്ങുമായിരുന്നു മനുവിെൻറ കൗമാരനാളിലെ ഇഷ്ടം.

രണ്ടുവർഷം മുമ്പ് മാത്രമായിരുന്നു തോക്കെടുക്കാൻ തീരുമാനിച്ചത്. നാവികസേനയിൽ ചീഫ് എഞ്ചിനീയറായ അച്ഛൻ രാം കിഷൻ ഭാകർ സമ്മാനിച്ച 1.5 ലക്ഷം രൂപയുമായി ഉന്നം പഠിക്കാൻ പോയ മനുവിന്തെരഞ്ഞെടുപ്പ് തെറ്റിയില്ല. ഒരു വർഷംകൊണ്ട് ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗം. വെള്ളി മെഡൽ നേടി വരവറിയിച്ചു. തിരുവനന്തപുരത്തെ വട്ടിയൂർകാവ് ഷൂട്ടിങ് റേഞ്ചായിരുന്നു ഇൗ കൗമാരക്കാരിയെ ദേശീയ താരമാക്കിമാറ്റിയത്.

ദേശീയ ചാമ്പ്യൻഷിപ്പിൽ ലോകകപ്പിൽ നിരവധി തവണ സ്വർണമണിഞ്ഞ ഹീനസിദ്ധുവിനെ അട്ടിമറിച്ച് റെക്കോഡ് കുറിച്ച 16 കാരിയെ രാജ്യം ശ്രദ്ധിച്ചു. രണ്ടു ദിനം കൊണ്ട് പിസ്റ്റൾ ഇനങ്ങളിൽനേടിയത് ഒമ്പത് സ്വർണങ്ങൾ. തൊട്ടുപിന്നാലെ മെക്സികോയിൽ നടന്ന ലോകകപ്പിൽ സ്വർണമണിഞ്ഞ് ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ ചാമ്പ്യനായി മാറി. ഇൗ നേട്ടങ്ങളുടെ നെറുകയിൽ നിൽക്കെയാണ് ഇപ്പോൾ കോമൺവെൽത്തിലും സ്വർണം തേടിയെത്തുന്നത്. 

യോഗ്യതാ റൗണ്ടിൽ 388പോയൻറ് സ്കോർ ചെയ്ത് ഒന്നാമതായപ്പോൾ എതിരാളികളെല്ലാം ഞെട്ടി. ഫൈനലിൽ 240.9 പോയൻറും നേടി. ‘ഇതെല്ലാം സംഭവിക്കുന്നുവെന്നേയുള്ളൂ. ഞാൻ എെൻറ ടെക്നിക്കിൽ ഭംഗിയാക്കി ഷൂട്ട്ചെയ്യുന്നു എന്നുമാത്രം. ഷൂട്ടിങ് സങ്കീർണതയില്ലാത്ത ഗെയിമാണ്. ഉന്നം പിടിക്കുക, ഷൂട്ട് ചെയ്യുക. കൂടുതൽ ചിന്തിക്കാതിരിക്കുക’ -സ്വർണമണിഞ്ഞശേഷം മനുവിെൻറ വാക്കുകൾ. 
 
 
അദ്ഭുതകരമായിരുന്നു മനു ഭാകറിെൻറ വരവ്. കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഒമ്പത് സ്വർണം ഉൾപ്പെടെ 15 മെഡൽ നേടിയപ്പോൾ തന്നെ ശ്രദ്ധിച്ചിരുന്നു. പിന്നീട് ലോകകപ്പിലും ഇൗ നേട്ടം ആവർത്തിച്ചു. ഏറെ പ്രതീക്ഷ നൽകാവുന്ന ഷൂട്ടറാണ് അവൾ. എന്നാൽ, ചെറു പ്രായത്തിൽ അമിത സമ്മർദം നൽകരുത്.    ജൂനിയർ താരമെന്ന നിലയിൽ ഇപ്പോൾ സമ്മർദമില്ലാതെ ഷൂട്ട് ചെയ്യാം. എന്നാൽ, മാധ്യമങ്ങളും ആരാധകരും വലിയ സമ്മർദം നൽകുന്നതിനെ ഭയക്കുന്നു. ഇതേ ഫോം നിലനിർത്തണം. യൂത്ത് ഒളിമ്പിക്സ്, ലോകചാമ്പ്യൻഷിപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് തുടങ്ങിയ വരാനിരിക്കുന്ന ടൂർണമെൻറുകളിൽ മികച്ച ഫോമിലേക്കുയരണം. ഒളിമ്പിക്സും ലോകചാമ്പ്യൻഷിപ്പും ഉൾപ്പെടെയുള്ള പോരാട്ടങ്ങളിൽ മനു ഭാകറിലൂടെ ഇന്ത്യക്ക് മെഡൽ സ്വപ്നം കാണാം. ഇന്ത്യൻ ഷൂട്ടിങ് ടീം കൂടുതൽ ചെറുപ്പമാവുന്നത് കാണുേമ്പാൾ ഏറെ സന്തോഷം’. 

പ്രഫ. സണ്ണി തോമസ് (മുൻ ഇന്ത്യൻ ഷൂട്ടിങ് കോച്ച്)

 

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports news2018 Commonwealth Gamesmanu bhaker
News Summary - manu bhaker- Sports news
Next Story