ദേവദത്തിന് ബംഗളൂരു കളിവീട്; ക്രിക്കറ്റ് കുടുംബകാര്യം
text_fieldsബംഗളൂരു: ഇന്ത്യൻ കൗമാരക്രിക്കറ്റിലെ പുതു വാഗ്ദാനമായ ദേവദത്ത് പടിക്കൽ എന്ന മലയാളി താരത്തിന് ബംഗളൂരു കളിവീടാണ്. കളിക്കാനായി മാത്രം ബംഗളൂരുവിലേക്ക് ജീവിതം പറിച്ചുനട്ട ദേവദത്തും മാതാപിതാക്കളും ഇപ്പോൾ ഹാപ്പിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ധാക്കയിൽ ഏഷ്യാകപ്പ് അണ്ടർ -19 ടൂർണമെൻറിൽ തെൻറ കരിയറിൽ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയും കിരീടവും ചേർത്തുവെച്ച് ദേവദത്ത് തിങ്കളാഴ്ച രാത്രി ബംഗളൂരുവിലെ വീട്ടിൽ മടങ്ങിയെത്തിയേ ഉള്ളൂ. വിനു മങ്കാദ് ട്രോഫി ക്രിക്കറ്റിൽ കർണാടകയെ പ്രതിനിധാനം ചെയ്യാൻ ബുധനാഴ്ച രാവിലെ ഗുജറാത്തിലേക്ക്. മത്സരങ്ങളുടെ തിരക്കാണ് ഇൗ സീസണിൽ ദേവദത്തിനെ കാത്തിരിക്കുന്നത്.
പാലക്കാട് ചിറ്റൂർ സ്വദേശി ബാബുനുവിെൻറയും മലപ്പുറം എടപ്പാൾ സ്വദേശി അമ്പിളിയുടെയും രണ്ടു മക്കളിൽ ഇളയവനായ ദേവദത്തിേൻറത് ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബമാണ്. മമ്പാട് എം.ഇ.എസ് കോളജ് ക്രിക്കറ്റ് ടീമംഗമായിരുന്നു അച്ഛൻ. കാലിക്കറ്റ് സർവകലാശാല മുൻ ക്യാപ്റ്റനും കേരള അണ്ടർ 19 താരവുമായിരുന്നു അമ്മാവൻ മുരളി പടിക്കൽ. ഹൈദരാബാദിലായിരുന്ന കുടുംബം തെൻറ ക്രിക്കറ്റ് കരിയറിനായി ബംഗളൂരുവിലേക്ക് മാറിയത് വഴിത്തിരിവായെന്ന് ദേവദത്ത് ചൂണ്ടിക്കാട്ടുന്നു. നല്ലൊരു പരിശീലന സ്ഥലമാണ് ആദ്യം നോക്കിയത്. പിന്നെ സ്കൂളും വീടും. കെ.െഎ.ഒ.സിയിലെ പരിശീലനം കർണാടക ജൂനിയർ ടീമിലേക്കും കർണാടക പ്രീമിയർ ലീഗിലേക്കും ഇന്ത്യ അണ്ടർ 19 ടീമിലേക്കും വഴിതുറക്കുകയായിരുന്നു.
കോപ്പി ബുക്ക് ശൈലിയിൽ കളിക്കുന്ന ഇൗ ഇടംകൈയൻ ബാറ്റ്സ്മാന് ടെസ്റ്റിനോടാണ് കൂടുതൽ താൽപര്യം. എന്നാൽ, വെടിക്കെട്ടിലും ഒട്ടും മോശമല്ല. കർണാടക പ്രീമിയർ ലീഗിൽ ബെള്ളാരി ബ്രദേഴ്സിെൻറ ഒാപണറായ താരം അത് തെളിയിച്ചതാണ്.
അണ്ടർ 19 ടീം കോച്ചായ രാഹുൽ ദ്രാവിഡ് കളിപഠിച്ചുവളർന്ന സെൻറ് ജോസഫ് ബോയ്സ് ൈഹസ്കൂളിലായിരുന്നു ദേവദത്തിെൻറയും പഠനം. സെൻറ് ജോസഫ് കോളജിൽ ബിബി.എ വിദ്യാർഥിയാണിപ്പോൾ ഇൗ കൗമാരതാരം.
േദവിെൻറ ഇഷ്ടങ്ങൾ
ക്രിക്കറ്റും ഫുട്ബാളും
ബാറ്റ്സ്മാൻ: ഗൗതം ഗംഭീർ
ബൗളർ: ജെയിംസ് ആൻഡേഴ്സൻ
ഫുട്ബാൾ താരം: ക്രിസ്റ്റ്യാനോ റൊണാൾഡോ
ക്ലബ്: മാഞ്ചസ്റ്റർ യുനൈറ്റഡ്
െഎ.എസ്.എൽ ക്ലബ്: കേരള ബ്ലാസ്റ്റേഴ്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.