സഹൽ എന്ന താരോദയം
text_fieldsഅനസ് എടത്തൊടിക, സി.കെ. വിനീത്, മുഹമ്മദ് റാഫി, ആഷിഖ് കുരുണിയൻ, ടി.പി. രഹ്നേഷ്, എം.പി. സക്കീർ എന്നിവർക്കു പിന്നാലെ ഇന്ത്യൻ സൂപ്പർലീഗിലൂടെ ദേശീയ ഫുട്ബാളിലെ താരപദവിയിലേക്ക് ഉയരുകയാണ് സഹൽ അബ്ദുൽ സമദ് എന്ന മറ്റൊരു മലയാളി. െഎ.എസ്.എൽ അഞ്ചാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ രണ്ട് മത്സരംകൊണ്ടുമാത്രം കോച്ച് ഡേവിഡ് ജെയിംസിെൻറ അരുമയായിമാറി ഇൗ കണ്ണൂരുകാരനായ 21കാരൻ. എ.ടി.കെക്കെതിരെ കൊൽക്കത്തയിൽ നടന്ന സീസൺ ഉദ്ഘാടന മത്സരത്തിൽ െപ്ലയിങ് ഇലവനിൽ ഇടംനേടിയാണ് സഹൽ ആദ്യം ഞെട്ടിക്കുന്നത്.
അനസും സി.കെ. വിനീതും എം.പി. സക്കീറും ഉൾപ്പെടെയുള്ള പരിചയസമ്പന്നരായ മലയാളിസംഘങ്ങൾ ടീമിലുള്ളപ്പോൾ കോച്ചിെൻറ ഇഷ്ടം പിടിച്ച് െപ്ലയിങ് ഇലവനിലേക്ക് വിളിയെത്തിയപ്പോൾ ആദ്യം അത്ഭുതപ്പെട്ടത് സഹൽ തന്നെയാണ്. രണ്ടുതവണ ചാമ്പ്യന്മാരായ എ.ടി.കെ എന്ന എതിരാളി, സീസണിെൻറ ഉദ്ഘാടന മത്സരം, കൊൽക്കത്ത സാൾട്ട്ലേക്ക് എന്ന വിശ്വവേദി. പക്ഷേ, കിക്കോഫ് വിസിൽ മുഴങ്ങിയപ്പോൾ ആശങ്കകളെല്ലാം കുമ്മായവരക്ക് പുറത്തായി. പ്രതിരോധത്തിനും മുേന്നറ്റത്തിനുമിടയിലെ ‘സെേപ്ല റൂട്ട്’ ആയി മാറിയ സഹൽ സാൾട്ട്ലേക്കിൽ നിറഞ്ഞുകളിച്ചു. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിെൻറ നീക്കങ്ങളിൽ അവൻ ഇലക്ട്രിക് പവറായി മാറി. രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ കോച്ച് പിൻവലിച്ചെങ്കിലും കൈയടികളോടെയാണ് അവനെ യാത്രയാക്കിയത്.
കൊൽക്കത്തയിലെ മികവിനുള്ള അംഗീകാരമായിരുന്നു കൊച്ചിയിൽ കണ്ടത്. മുംബൈ സിറ്റിക്കെതിരായ മത്സരത്തലേന്ന് കോച്ചിനൊപ്പം വാർത്താസമ്മേളനത്തിനെത്തി. ടീമിനെ പ്രഖ്യാപിച്ചപ്പോൾ രണ്ടാം മത്സരത്തിലും െപ്ലയിങ് ഇലവനിൽ ഇടം. ഗലാറി നിറച്ച സ്വന്തം കാണികൾക്കുമുന്നിൽ പന്തുതട്ടുന്നതിെൻറ ടെൻഷനുണ്ടായെങ്കിലും കിക്കോഫ് വിസിലിനു പിന്നാലെ സഹൽ മാറി. ക്രമാരെവിചിനൊപ്പം മധ്യനിരയിൽ കളിച്ച താരം നർസാറിക്കും െപാപ്ലാറ്റ്നികിനും പന്തെത്തിക്കുന്നതിൽ നിർണായക സാന്നിധ്യമായി. മധ്യനിരയിൽനിന്ന് മനോഹരനീക്കങ്ങൾക്ക് തുടക്കംകുറിക്കുന്നതിലും എതിരാളികളുടെ മുന്നേറ്റത്തിെൻറ മുനയൊടിക്കുന്നതിലും പങ്കാളിയായി. 70 മിനിറ്റ് കളിച്ചശേഷം പിൻവാങ്ങിയ താരം 87 ശതമാനം പാസിങ് കൃത്യതയും ഒരു ടാർജറ്റ് ഷോട്ടുമായി ഇക്കുറിയും കാണികളുടെ കൈയടിയോടെ കളംവിട്ടു. മത്സരശേഷം കോച്ച് ഡേവിഡ് ജെയിംസിെൻറ വാക്കുകൾതന്നെ മികവിനുള്ള അംഗീകാരം.
‘‘സഹൽ പ്രതിഭയുള്ള താരമാണ്. എ.ടി.കെക്കെതിരെ അദ്ദേഹം അതു തെളിയിച്ചു. കളത്തിൽ എന്തുചെയ്യണമെന്ന് അവന് പറഞ്ഞുകൊടുക്കേണ്ട. പന്തിൽ മികച്ച നിയന്ത്രണവും സാേങ്കതിക തികവുമുണ്ട്. എന്നാൽ, മുംബൈക്കെതിരെ കടുത്ത മത്സരമായിരുന്നു. അതിനാൽ ചിലപ്പോൾ ബുദ്ധിമുട്ടിയതായി അനുഭവപ്പെട്ടു’’ -ജെയിംസ് പറഞ്ഞു.
അബൂദബി ടു കൊച്ചി
കളിയുടെ ബാലപാഠങ്ങൾ അബൂദബിയിൽനിന്ന് പഠിച്ചാണ് സഹലിെൻറ വരവ്. ഫുട്ബാളിനെ സ്നേഹിക്കുന്ന കുടുംബ പാരമ്പര്യം കുഞ്ഞു സഹലിനെയും കളിയിലേക്ക് നയിച്ചു. അങ്ങനെ മൂന്നാം വയസ്സിൽതന്നെ പന്തായി അവെൻറ കൂട്ട്. അബൂദബിയിലെ അൽ എത്തിഹാദ് ഫുട്ബാൾ അക്കാദമിയിൽ ചേർന്നതോടെ കളിമിടുക്ക് തേച്ചുമിനിക്കി. പ്ലസ്ടു പഠനത്തിനുശേഷം കേരളത്തിലെത്തിയതും ഫുട്ബാൾ താരമാവാൻ ലക്ഷ്യമിട്ടുതന്നെ.
കണ്ണൂർ എസ്.എൻ കോളജിലെ ബിരുദപഠനകാലത്ത് സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. അണ്ടർ 21 ജില്ല ടീമിനായി നടത്തിയ പ്രകടനം സംസ്ഥാന ടീമിൽ എത്തിച്ചു. ഗോവയിൽ നടന്ന സന്തോഷ്ട്രോഫിയിൽ കേരളത്തിനായി മികവ് കാണിച്ചു. കണ്ണൂർ പയ്യന്നൂരിനടുത്ത് കവ്വായി സ്വദേശിയാണ്. അബ്ദുൾ സമദാണ് പിതാവ്. ഉമ്മ സുഹറ. നാലു സഹോദരങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.