Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightബാഴ്സയുടെ...

ബാഴ്സയുടെ തലച്ചോർ

text_fields
bookmark_border
messi-andres iniesta
cancel

ബാഴ്സലോണ: മുടികൊഴിഞ്ഞു തീർന്ന കഷണ്ടിത്തല, അത്യാവശ്യത്തിന് മാത്രം സംസാരം. ചിന്തകനെന്നോ മറ്റോ തോന്നിപ്പിക്കുന്ന മട്ടും ഭാവവും. ആദ്യ കാഴ്ചയിൽ ആന്ദ്രെ  ഇനിയെസ്റ്റയെ ആരും ഫുട്ബാളർ എന്ന് വിളിക്കാൻ മടിക്കും. പക്ഷേ, കാലിൽ പന്ത് കുരുങ്ങിയാൽ അയാൾ ഫുട്ബാളിെൻറ ബുദ്ധിരാക്ഷസനായി മാറും. ബാഴ്സലോണയുടെ കളി മെനഞ്ഞ് ഇനിയെസ്റ്റയുടെ മുടികൊഴിഞ്ഞുപോയെന്ന ആരാധക തമാശയിലുമുണ്ട് അൽപം കാര്യം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ ബാഴ്സയുടെ തലച്ചോർ ഇൗ കാലുകളിലായിരുന്നുവെന്ന് പറഞ്ഞാൽ െതറ്റില്ല. 

ബുദ്ധികേന്ദ്രം വിടപറയുന്നതിെൻറ സങ്കടക്കടലിലാണ് ബാഴ്സലോണ. കിങ്സ് കപ്പിൽ ബാഴ്സയും സെവിയ്യയും ഏറ്റുമുട്ടിയ ഫൈനൽ പോരാട്ടത്തിൽ അത് ഏറെ വ്യക്തവുമായിരുന്നു. ഒൗദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇൗ സീസൺ കഴിഞ്ഞാൽ നൂകാംപിൽ ഇനിയെസ്റ്റയുണ്ടാവില്ലെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ ചങ്ക് പറിച്ചെടുക്കുന്ന വേദനയിലാണ് ഒാരോ കാറ്റലോണിയ ആരാധകനും കളി കണ്ടത്.

18 വർഷം സീനിയർ ടീമിെൻറ മധ്യനിരയെ നിയന്ത്രിച്ചവന് യൂറോപ്പ കിരീടം സമ്മാനിച്ച് യാത്രയയപ്പ് ഒരുക്കാനായിരുന്നു ബാഴ്സയുടെ ആഗ്രഹം. പക്ഷേ, ക്വാർട്ടർ ഫൈനലിലെ തോൽവിയോടെ ആ സ്വപ്നം അടഞ്ഞു. പിന്നെ ശേഷിച്ചത് കിങ്സ് കപ്പായിരുന്നു. സ്പെയിനിെൻറ രാജപോരാട്ടത്തിൽ സഹതാരങ്ങൾ ഇനിയെസ്റ്റക്കായി പോരാടി. അഞ്ചുഗോളിന് ജയിക്കുകയും ഇനിയെസ്റ്റ കളിയിലെ താരമാവുകയും ചെയ്തപ്പോൾ ആ സ്വപ്നം പാതി സാക്ഷാത്കരിക്കപ്പെട്ടു.

ലാ ലിഗയിൽ ഏതാനും മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും കിങ്സ് കപ്പ് ഫൈനൽ ഇനിയെസ്റ്റയുടെ വീരോചിത വിടവാങ്ങലിനുള്ള വേദിയാക്കി മാറ്റുകയായിരുന്നു മെസ്സിയും കൂട്ടുകാരും. 88ാം മിനിറ്റിൽ കളംവിടുേമ്പാൾ സെവിയ്യൻ ആരാധകരടക്കം ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ്  കൈയടിച്ചാണ് ഇനിെയസ്റ്റയെ യാത്രയാക്കിയത്. പ്രഫഷനല്‍ കരിയര്‍ മുഴുവന്‍ ബാഴ്സയിൽ ചെലവിട്ട താരം ഇൗറനണിഞ്ഞാണ് ബാക്കിസമയം ബെഞ്ചിലിരുന്നത്. 

1996ല്‍ 12ാം വയസ്സില്‍ അല്‍ബാകറ്റെയില്‍നിന്നാണ് ഇനിയെസ്റ്റ ബാഴ്സലോണ യൂത്ത് അക്കാദമിയില്‍ ചേരുന്നത്. അണ്ടര്‍-15 ടീമിെൻറ നായകനായി. 2002ൽ സീനിയര്‍ ടീമില്‍ അരങ്ങേറ്റംകുറിച്ചു. ലോകകപ്പും രണ്ടുതവണ യൂറോകപ്പും നേടിയ സ്‌പെയിന്‍ ടീമിലെ പ്രധാനിയായിരുന്നു ഇൗ കഷണ്ടിത്തലയൻ. ബാഴ്സക്കൊപ്പം എട്ട് ലാ ലിഗ, ആറ് കിങ്‌സ് കപ്പ്, നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടി. കാറ്റലന്‍ ക്ലബിനുവേണ്ടി 668 മത്സരങ്ങള്‍ കളിച്ച താരം ഹാവി ഹെര്‍ണാണ്ടസിെൻറ (767) പിറകിൽ രണ്ടാമനാണ്. ബാഴ്സലോണ വിടുന്ന ഇനിയെസ്റ്റ ചൈനീസ് സൂപ്പർ ലീഗിലേക്ക് കൂടുമാറുമെന്നാണ് റിപ്പോർട്ട്. തെൻറ തീരുമാനം ഇൗയാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsandres iniestaFC Barcelona
News Summary - andres iniesta brain of barca-sports news
Next Story