Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_right'പ്രകടനം പോര';...

'പ്രകടനം പോര'; ഒളിമ്പിക്സ് സ്വർണം നേടിയ നീരജ് ചോപ്രയുടെ കോച്ചിനെ പുറത്താക്കി ഇന്ത്യ

text_fields
bookmark_border
neeraj chopra with coach
cancel
camera_alt

നീരജ് ചോപ്ര കോച്ച് യുവേ ഹോണിനൊപ്പം

ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ നീരജ് ചോപ്രയുടെ പരിശീലക സംഘത്തിലുള്ള യുവേ ഹോണിനെ പുറത്താക്കി അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ. 2017ലാണ് ജർമൻകാരനായ ഹോണിനെ ജാവലിൻ പരിശീലകനായി നിയമിക്കുന്നത്. 2018ൽ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ സ്വർണ മെഡലുകൾ നേടിയപ്പോഴും ചോപ്രയുടെ പരിശീലകനായിരുന്നു ഹോൺ.

കഴിഞ്ഞദിവസങ്ങളിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ അത്ലറ്റുകളുടെയും പരിശീലകരുടെയും പ്രകടനം അവലോകനം ചെയ്തിരുന്നു. അതിനുശേഷമാണ് ഹോണിനെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് എ.എഫ്.ഐ പ്രസിഡന്‍റ് ആദില്ലെ സുമരിവല്ല പറഞ്ഞു. അതേസമയം, ഒളിമ്പിക് സ്വർണം നേടിയപ്പോൾ ചോപ്രയെ പരിശീലിപ്പിച്ച ബയോമെക്കാനിക്കൽ വിദഗ്ധനായ ക്ലോസ് ബാർട്ടോണിയറ്റ്സ് തൽസ്ഥാനത്ത് തുടരും. 'ഞങ്ങൾ യുവേ ഹോണിനെ മാറ്റുകയാണ്. അദ്ദേഹത്തിന്‍റെ പ്രകടനം മികച്ചതല്ല. പകരം രണ്ട് പുതിയ കോച്ചുമാരെ കൊണ്ടുവരും' -ആദില്ലെ സുമരിവല്ല വ്യക്തമാക്കി.

നീരജ് ചോപ്ര, ശിവ്പാൽ സിംഗ്, അനു റാണി എന്നിവരുൾപ്പെടെ ജാവലിൻ ത്രോവർമാർക്ക് ഹോണിനൊപ്പം പരിശീലിക്കാൻ താൽപ്പര്യമില്ലെന്ന് എ.എഫ്.ഐ ആസൂത്രണ കമീഷൻ മേധാവി ലളിത കെ. ഭാനോട്ട് കൂട്ടിച്ചേർത്തു. എന്നാൽ, മാസങ്ങൾക്ക് മുമ്പ് ഹോൺ ഫെഡറേഷനെ കുറ്റപ്പെടുത്തി രംഗത്തുവന്നിരുന്നു. ഇതിന്‍റെ പ്രതികാരമായിട്ടാണ് ഇപ്പോൾ അദ്ദേഹത്തെ മാറ്റിയതെന്ന് വിമർശനമുണ്ട്. മാത്രമല്ല, ഒളിമ്പിക് സ്വർണം നേടിയശേഷം നീരജ് ചോപ്ര ഹോണിനെ പുകഴ്ത്തുകയും ചെയ്തിരുന്നു.

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായ്) അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയും (എ.എഫ്.ഐ) ഒളിമ്പിക്സിനായി ഒരുങ്ങാൻ വേണ്ടത് നൽകിയിട്ടില്ലെന്നാണ് ജൂൺ 16ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഹോൺ പറഞ്ഞത്.

'നീരജിന് യൂറോപ്പിൽ പരിശീലിക്കാൻ അവസരമൊരുക്കിയത് സ്വകാര്യ കമ്പനിയായ ജെ.എസ്.ഡബ്ല്യൂ സ്പോർട്സ് ആണ്. പാട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലെ സൗകര്യങ്ങൾ അപര്യാപ്തമാണ്. കടുത്ത ചൂടുകാരണം വൈകീട്ട് ആറിനുശേഷം മാത്രമേ അവിടെ പരിശീലിക്കാൻ പറ്റൂ.

നീരജ് യൂറോപ്പിലേക്ക് പരിശീലിക്കാൻ പോയതിൽ സായിക്കും എ.എഫ്.ഐക്കും ഒരു പങ്കുമില്ല. താരങ്ങളെ ക്യാമ്പിനും മത്സരങ്ങൾക്കും ഒരുക്കാൻ വേണ്ടത് അവർ ചെയ്യുന്നില്ല. താരങ്ങൾക്ക് വേണ്ട ന്യൂട്രീഷ്യൻ ലഭ്യമാകില്ല. താനടക്കമുള്ളവരെ ബാക്കി ശമ്പളം നൽകില്ലെന്ന് ബ്ലാക്മെയിൽ ചെയ്താണ് കരാർ പുതുക്കിയത്. ശമ്പളം വർധിപ്പിക്കാമെന്നത് വാഗ്ദാനം മാത്രമായി. ഇന്ത്യൻ അത്ലറ്റുകളെ സഹായിക്കണമെന്ന് കരുതുന്ന കോച്ചുമാരോട് ചെയ്യേണ്ടത് ഇങ്ങനെയല്ല' -ഹോൺ നിലപാട് തുറന്നടിച്ചിരുന്നു.

ലോകത്ത് 100 മീറ്റര്‍ ദൂരം കണ്ടെത്തിയ ഏക ജാവലിന്‍ ത്രോ താരം എന്ന റെക്കോർഡിനുടമായാണ് ഹോൺ. 1984 ജൂലൈ 20ന് ബെർലിനിൽ വെച്ചായിരുന്നു ഹോണ്‍ ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. എന്നാല്‍, രണ്ട് വര്‍ഷം മാത്രമേ ആ റെക്കോഡ് നിലനിന്നുള്ളൂ. 1986ല്‍ ജാവലിന്‍റെ രൂപഘടനയിലും ഭാരത്തിലുമെല്ലാം മാറ്റം വരുത്തിയതോടെ ജാവലിൻ ത്രോയിലെ അതുവരെയുള്ള റെക്കോഡുകളെല്ലാം തിരുത്തി മത്സരം പുതുതായി തന്നെ ആരംഭിച്ചതോടെ ഹോണിന്‍റെ നേട്ടം റെക്കോഡ് പുസ്തകത്തിൽനിന്ന് പുറത്തായി. 1986ന് ശേഷമുള്ള റെക്കോഡുകൾ മാത്രമാണ് നിലവിൽ ഔദ്യോഗികമായി പരിഗണിക്കുന്നത്. 1992 മുതൽ തുടർച്ചയായ മൂന്ന് ഒളിമ്പിക്സുകളിൽ ജാവലിനിൽ സ്വർണ മെഡൽ നേടിയിട്ടുള്ള ചെക്ക് താരം ജാൻ സെലെസ്നി 1996ൽ സ്ഥാപിച്ച 98.48 മീറ്ററിന്‍റെ റെക്കോഡാണ് ഇന്നും ഈ ഇനത്തിൽ നിലനിൽക്കുന്നത്.

1986നുശേഷം നടന്ന ഐ.എ.എഫ് ലോകകപ്പിലും യൂറോപ്യന്‍ കപ്പിലും സ്വര്‍ണം നേടിയ ശേഷമാണ് ഹോൺ തന്‍റെ കരിയർ അവസാനിപ്പിക്കുന്നത്. 1999ൽ അദ്ദേഹം പരിശീലകനായി. ചൈനീസ് ദേശീയ ചാമ്പ്യന്‍ ഷാവോ ക്വിന്‍ഗാങിന്‍റെ കോച്ചായിരുന്നു അദ്ദേഹം. പിന്നീടാണ് നീരജ് ചോപ്രയുടെ പരിശീലന ചുമതല ഏറ്റെടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj ChopraUwe Hohn
News Summary - ‘Not performing well’; India fires Olympic gold medalist Neeraj Chopra's coach
Next Story