Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഫോർമുല വൺ സൗദി...

ഫോർമുല വൺ സൗദി ഗ്രാൻറ് പ്രീ: മാക്സ് വെർസ്റ്റാപന് കിരീടം

text_fields
bookmark_border
formula one
cancel
camera_alt

സൗദി കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ ഫോർമുല വൺ സൗദി ഗ്രാൻറ് പ്രീ ജേതാവ് മാക്സ് വെർസ്റ്റാപന് കിരീടം സമ്മാനിച്ചപ്പോൾ

Listen to this Article

ജിദ്ദ: ഫോർമുല വൺ സൗദി ഗ്രാൻറ് പ്രീയിൽ ഹോളണ്ട് താരം മാക്സ് വെർസ്റ്റാപന് കിരീടം. ഞായറാഴ്ച രാത്രി നടന്ന അവസാന റൗണ്ട് മത്സരത്തിൽ ഫെരാരി ഡ്രൈവർ ചാൾസ് ലെക്ലർക്കുമായുള്ള ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ഹോളണ്ടിന്റെ റെഡ് ബുൾ താരം മാക്സ് വെർസ്റ്റാപൻ കിരീടം ചൂടിയത്.

റെഡ് ബുള്ളിന്റെ സെർജിയോ പെരസിനെ പിന്തള്ളി ഫെരാരിയുടെ കാർലോസ് സൈൻസിനാണ് മൂന്നാം സ്ഥാനം. വെർസ്റ്റാപനും ഫെരാരി ഡ്രൈവറായ ചാൾസ് ലെക്ലർക്കും തമ്മിലുള്ള കടുത്ത മത്സരത്തിനാണ് ജിദ്ദ കോർണിഷിലെ ഫോർമുല വൺ ട്രാക് സാക്ഷ്യം വഹിച്ചത്. മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ അവസാനഘട്ട മത്സരം കാണാൻ എത്തിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കാറോട്ട മത്സരത്തിന്റെ ആദ്യ പരീക്ഷണ ഓട്ടം ആരംഭിച്ചത്. 10 ടീമുകളെ പ്രതിനിധാനംചെയ്ത് 20 ഡ്രൈവർമാരാണ് മത്സരത്തിൽ പങ്കെടുത്തത്. ഞായറാഴ്ച രാത്രി 8.30ന് ആരംഭിച്ച ഫൈനൽ റൗണ്ട് മത്സരം കാണാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സ്വദേശികളും വിദേശികളുമടക്കം നിരവധിയാളുകൾ ജിദ്ദ കോർണിഷിലെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Formula One
News Summary - Formula One Saudi Grand Prix: Max Verstappen wins
Next Story