ഫോർമുല വൺ സൗദി ഗ്രാൻഡ് പിക്സ്: ആദ്യ രണ്ട് പരീക്ഷണ റൗണ്ടുകളിൽ ഹാമിൽട്ടൺ മുന്നിൽ
text_fieldsജിദ്ദ: ഫോർമുല വൺ സൗദി ഗ്രാൻഡ് കാറോട്ട മത്സരത്തിെൻറ ആദ്യ ദിവസമായ വെള്ളിയാഴ്ച നടന്ന ഒന്നും രണ്ടും പരിശീലന റൗണ്ടുകളിൽ മെഴ്‌സിഡസ് ടീം ഡ്രൈവറായ ബ്രിട്ടെൻറ ലൂയിസ് ഹാമിൽട്ടൺ ലീഡ് നേടി. മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഏറ്റവും വേഗതയേറിയ സമയം ഹാമിൽട്ടൺ രേഖപ്പെടുത്തിയത്.
ഫോർമുല വൺ എസ്.ടി.സി സൗദി ഗ്രാൻഡ് പ്രിക്സിെൻറ അവസാന റൗണ്ടിന് മുന്നോടിയായാണ് പരീക്ഷണ റൗണ്ടുകൾ നടന്നത്. രണ്ട് ടെസ്റ്റുകളിലും റെഡ് ബുൾ ഡ്രൈവറായ ഹോളണ്ട് താരം മാക്സ് വെർസ്റ്റാപ്പനെയാണ് ഹാമിൽട്ടൺ മറികടന്നത്. ഒന്നാം ടെസ്റ്റിെൻറ ഫലം പുറത്തുവന്നപ്പോൾ റെഡ് ബുൾ ടീമിെൻറ മാക്സ് വെർസ്റ്റാപ്പനാണ് രണ്ടാം സ്ഥാനം.
മെഴ്‌സിഡസ് ടീമിെൻറ ഫിന്നിഷ് വാൾട്ടേരി ബോട്ടാസ് മൂന്നാം സ്ഥാനത്തും പിയറി ഗാസ്ലി (ആൽഫ) ടൗറി ടീം നാലാം സ്ഥാനത്തുമായി. രണ്ടാം പരിശീലന സെഷനിലും ഹാമിൽട്ടൺ ഒന്നാം സ്ഥാനം നിലനിർത്തി.
6.174 കിലോമീറ്റർ ട്രാക്കിൽ ഏറ്റവും വേഗതയേറിയ സമയം 1:29.018 മിനിറ്റ് രേഖപ്പെടുത്തിയാണ് മെഴ്‌സിഡസ് സഹതാരം വാൾട്ടേരി ബോട്ടാസിനെക്കാൾ 0.061 സെക്കൻഡ് വ്യത്യാസത്തിൽ ഹാമിൽട്ടൺ ഒന്നാം സ്ഥാനം നേടിയത്. ഇതോടെ ആദ്യ സെഷനിൽ മൂന്നാം സ്ഥാനത്തെത്തിയ മെഴ്‌സിഡസ് സഹതാരം വാൾട്ടേരി ബോട്ടാസ് രണ്ടാം സെഷനിൽ രണ്ടാം സ്ഥാനത്തെത്തി.
ആൽഫ ടൗറി ടീമിെൻറ ഡ്രൈവറായ ഫ്രഞ്ച് പിയറി ഗാസ്ലിക്കാണ് മൂന്നാം സ്ഥാനം. ഹാമിൽട്ടണേക്കാൾ എട്ട് പോയിൻറിന് ഡ്രൈവർമാരുടെ പട്ടികയിൽ മുന്നിലുള്ള വെർസ്റ്റപ്പൻ, ഹാമിൽട്ടണേക്കാൾ 0.2 സെക്കൻഡ് പിന്നിലായി രണ്ടാം പരീക്ഷണ റൗണ്ടിൽ നാലാം സ്ഥാനത്തായി.
ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മൂന്നാം പരീക്ഷണ സെഷൻ ആരംഭിക്കും. ഒരു മണിക്കൂർ നീളുന്ന പരീക്ഷണ സെഷന് ശേഷം രാത്രി എട്ടിന് അന്തിമ യോഗ്യതാ ടെസ്റ്റുകൾ നടക്കും. ഇതിൽ ഡ്രൈവർമാരെ ഏറ്റവും വേഗതയേറിയ സമയം അനുസരിച്ച് തരം തിരിക്കും. ഞായറാഴ്ച വൈകുന്നേരം ഏഴിനാണ് ഫോർമുല വൺ കിരീടം ആർക്കായിരിക്കുമെന്ന് നിർണയിക്കുന്ന അവസാന റൗണ്ട് മത്സരം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.