Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇംഗ്ലണ്ട് പത്തു ഗോളുകൾ അടിച്ചുകൂട്ടിയത് ഇന്ത്യയേക്കാൾ നൂറു റാങ്ക് പിറകിലുള്ള ടീമിനെതിരെ !
cancel
Homechevron_rightSportschevron_rightFootballchevron_rightഇംഗ്ലണ്ട് പത്തു...

ഇംഗ്ലണ്ട് പത്തു ഗോളുകൾ അടിച്ചുകൂട്ടിയത് ഇന്ത്യയേക്കാൾ നൂറു റാങ്ക് പിറകിലുള്ള ടീമിനെതിരെ !

text_fields
bookmark_border

ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ പത്തു ഗോളുകൾ അടിച്ചുകൂട്ടിയാണ് ഇംഗ്ലണ്ട് ഖത്തറിലേക്കുള്ള ടിക്കറ്റ് എടുത്തത്. ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മത്സരത്തില്‍ പത്ത് ഗോളുകള്‍ നേടുന്നത്. യൂറോപ്പിലെ ഒരു ടീമിനെതിരെ ഇംഗ്ലണ്ട് ഇത്രയും ഗോളടിച്ചതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല.

സാൻ മറിനോ ഫുട്ബാൾ ടീം

കാരണം, എതിരാളികളായ സാൻമറിയോ ഫുട്ബാളിന് ഒരു പ്രാധാന്യവും നൽകാത്ത നാടാണ്. ഇന്ത്യയേക്കാൾ റാങ്കിങ്ങിൽ നൂറിലധികം പോയന്‍റ് പിന്നിൽ ! ഹാരികെയ്നും ഫിൽ ഫോഡനും ബുകായോ സാക്കയുമെല്ലാം അടങ്ങിയ, ക്ലബ് ഫുട്ബാളിലെ രാജക്കന്മാർ ബൂട്ടണിയുന്ന ഇംഗ്ലീഷ് ടീം ഇത്രയും ഗോളടിച്ചില്ലങ്കിലല്ലേ അത്ഭുതമുള്ളൂ.

ഫിഫ റാങ്കിങ്ങിൽ 210ാമതാണ് സാൻ മറിനോ. അതിനപ്പുറത്തേക്ക് ടീമുകളില്ല. കൃത്യമായി പറഞ്ഞാൽ ഫിഫ റാങ്കിങ്ങിലെ അവസാന സ്ഥാനക്കാർ. അവർക്കെതിരെയാണ് ഇംഗ്ലീഷുകാർ ഇത്രയും ഗോളുകൾ അടിച്ചുകൂട്ടിയത്. 1993ൽ 118ാം സ്ഥാനത്തേക്ക് കയറിയതാണ് ഈ ടീമിന്‍റെ ഏറ്റവും വലിയ റാങ്ക്. പത്തുഗോളുകൾ വാങ്ങിയത് ഈ ടീമിന് പുത്തരിയല്ല.

മുമ്പ് ജർമനിയോട് 13-0ത്തിന് തോറ്റ ചരിത്രമുണ്ട്. കോംമ്പിറ്റേറ്റീവ് മാച്ചുകളിൽ ഒന്നിൽ പോലും ഇതുവരെ സാൻ മരിനോ ജയിച്ചിട്ടുമില്ല. 2004ൽ ലിക്റ്റൻസ്റ്റൈനിനോട് 1-0ത്തിന് സൗഹൃദ മത്സരത്തിൽ ജയിച്ചതാണ് ഇവരുടെ ചരിത്രത്തിൽ തന്നെയുള്ള ഏക ജയം. മുൻ ഇറ്റാലിയൻ താരം ഫ്രാൻകോ വറേലയാണ് നിലവിൽ ടീമിന്‍റെ കോച്ച്.


Also Read

'ദയ കാണിക്കാതെ' ഇംഗ്ലണ്ട് ഖത്തറിലേക്ക്


ലണ്ടൻ: ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ യൂറോ കപ്പിെല ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിന് കിട്ടിയത് സാൻ മറീനോയെയാണ്. ഫിഫ റാങ്കിങ്ങിൽ തങ്ങളേക്കൊൾ 200ലധികം സ്ഥാനം പിന്നിലായ ആ ഇത്തിരിക്കുഞ്ഞന്മാരോട് ഇംഗ്ലണ്ട് ഒരു ദയയും കാണിച്ചില്ല. പത്തു ഗോളുകൾ അടിച്ചുകൂട്ടി ഇംഗ്ലീഷ് പട ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റ് എടുത്തു. ഒരു ഗോൾ പോലും തിരിച്ചടിക്കാനാവാതെ സാൻ മറിനോ തോൽവി സമ്മതിക്കുകയും ചെയ്തു.

ഗ്രൂപ്പ് ഐയില്‍ നിന്നാണ് ഇംഗ്ലണ്ട് ഖത്തിറിലേക്ക് നേരിട്ട് യോഗ്യത നേടിയത്. 27, 31, 39, 42 എതിർ വലകുലുക്കി നാലു ഗോളുകളുമായി ഹാരി കെയ്നിന്‍റെ തകർപ്പൻ പ്രകടനത്തിലാണ് ഇംഗ്ലണ്ടിന്‍റെ വമ്പൻ ജയം. ഇവയില്‍ രണ്ടെണ്ണം പെനാല്‍റ്റിയില്‍ നിന്നായിരുന്നു. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഗോൾ നേടി ഹാരി മഗ്വെയറാണ് 'ഗോൾ പടക്കത്തിന്' തിരിെകാളുത്തിയത്. പിന്നാലെ, ഹാരികെയ്നും മറ്റുള്ളവരും അത് ഏറ്റെടുത്തു. എമിൽ സ്മിത്ത് റോവ്(58), ടിറോൺ മിങ്സ്(69), ടാമി അബ്രഹാം(78), ബുകായോ സാക(79) എന്നിവരാണ് മറ്റുഗോളുകൾ നേടിയത്. ഒന്ന് സെൽഫ് ഗോളായിരുന്നു.

ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മത്സരത്തില്‍ പത്ത് ഗോളുകള്‍ നേടുന്നത്. 68-ാം മിനിറ്റില്‍ സാന്‍ മറീനോ താരം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതും വൻ തോൽവിക്ക് കാരണമായി. പത്തു മത്സരങ്ങളില്‍ ഒരു തോല്‍വി പോലുമില്ലാതെ 26 പോയന്‍റുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യത നേടിയത്.

Also read


ലോകകപ്പ് യോഗ്യത റൗണ്ട്: അർജൻറീന x ബ്രസീൽ പോരാട്ടം പുലർച്ചെ

സാൻ യുവാൻ (അർജൻറീന): ലോക ഫുട്ബാളിലെ കണ്ണഞ്ചും പോരാട്ടങ്ങളിലൊന്നായ അർജൻറീന x ബ്രസീൽ പോരാട്ടം വീണ്ടും. ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ച അഞ്ചു മണിക്കാണ് ലോകകപ്പ് യോഗ്യത റൗണ്ടിെൻറ ദക്ഷിണ അമേരിക്കൻ റൗണ്ടിൽ വമ്പൻ ടീമുകൾ ഏറ്റുമുട്ടുക. അർജൻറീനയുടെ മൈതാനത്താണ് അങ്കം.

നേരത്തേ, ബ്രസീലിെൻറ മൈതാനത്ത് നടന്ന ഇരുടീമുകളും തമ്മിലെ പോരാട്ടം കോവിഡ് പ്രോട്ടോകോൾ ലംഘനം മൂലം തടസ്സപ്പെട്ടിരുന്നു. ഈ കളി എന്ന് നടക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ബ്രസീൽ ഖത്തർ ലോകകപ്പിലേക്ക് യോഗ്യതയുറപ്പിച്ചുകഴിഞ്ഞു. രണ്ടാമതുള്ള അർജൻറീനയും യോഗ്യതയുടെ അടുത്താണ്.

ബുധനാഴ്ച മറ്റു കളികളിൽ ബൊളീവിയ ഉറുഗ്വായിയെയും വെനിസ്വേല പെറുവിനെയും കൊളംബിയ പരഗ്വേയെയും ചിലി എക്വഡോറിനെയും നേരിടും. നാലു ടീമുകളാണ് ദക്ഷിണ അമേരിക്കയിൽനിന്ന് നേരിട്ട് യോഗ്യത നേടുക. അഞ്ചാം ടീമിന് പ്ലേഓഫ് കളിക്കണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - world cup qualifier San Marino - England
Next Story