Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സി ഇനി...

മെസ്സി ഇനി അർജന്റീനയ്ക്കായി കളിക്കുമോ? വിരമിക്കൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എ.എഫ്.എ

text_fields
bookmark_border
മെസ്സി ഇനി അർജന്റീനയ്ക്കായി കളിക്കുമോ? വിരമിക്കൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എ.എഫ്.എ
cancel

ബ്യൂണസ് ഐറിസ്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനോട് പൊരുതി വീണതിന് പിന്നാലെ ഏവരും ഉറ്റുനോക്കുന്ന ചോദ്യമാണ് ലയണൽ മെസ്സിയുടെ വിരമിക്കൽ. മുപ്പത്തൊൻപതുകാരനായ അർജന്റീനിയൻ നായകൻ 2028-ലെ കോപ്പ അമേരിക്ക ടൂർണമെന്റിൽ കളിക്കുമോ എന്ന ചോദ്യത്തിന് ഒടുവിൽ വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് അർജന്റീനിയൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയ.

മെസ്സിയുടെ മേൽ അസോസിയേഷൻ യാതൊരുവിധ സമ്മർദ്ദവും ചെലുത്തില്ലെന്നും, വിരമിക്കൽ സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് താരം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. "ദേശീയ ടീമിനൊപ്പം തുടരണമോ എന്നത് മെസ്സിയുടെ മാത്രം വ്യക്തിപരമായ തീരുമാനമാണ്. മറ്റ് ടൂർണമെന്റുകളിലേത് പോലെ ഈ ലോകകപ്പിലും അർജന്റീനയുടെ പതാകവാഹകൻ അദ്ദേഹം തന്നെയായിരുന്നു.

മൈതാനത്ത് മെസ്സിയുടെ കളി കാണാൻ ഞങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു. 2022-ൽ, അദ്ദേഹം 2026 ലോകകപ്പ് കളിക്കുമോ എന്ന് നമുക്കറിയില്ലായിരുന്നു. 'ഓരോ മത്സരമായി മുന്നോട്ട് പോകുന്നു' എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ലോകകപ്പിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് നമ്മൾ ഇപ്പോൾ കണ്ടത്. അദ്ദേഹത്തെ സ്വസ്ഥമായി തീരുമാനമെടുക്കാൻ നാം അനുവദിക്കണം," അർജന്റീനിയൻ മാധ്യമമായ ടി.വൈ.സി സ്പോർട്സിനോട് സംസാരിക്കവെ ടാപിയ പറഞ്ഞു.

പ്രായം 39 പിന്നിട്ടെങ്കിലും മൈതാനത്ത് മെസ്സിയുടെ മാന്ത്രികതയ്ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ലെന്ന് ഈ ലോകകപ്പും തെളിയിച്ചു. എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി അർജന്റീനയെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഈ സൂപ്പർ താരമായിരുന്നു. എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളിൽ സ്പെയിനോട് പരാജയപ്പെട്ടെങ്കിലും, ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് മെസ്സി പുറത്തെടുത്തത്.

21 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ അർജന്റീനയ്ക്കായി 207 മത്സരങ്ങൾ കളിച്ച മെസ്സി 125 ഗോളുകൾ നേടിയിട്ടുണ്ട്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റെക്കോർഡാണ്. 2021, 2024 വർഷങ്ങളിലെ കോപ്പ അമേരിക്ക കിരീടങ്ങളും 2022-ലെ ലോകകപ്പും രാജ്യത്തിന് നേടിക്കൊടുക്കുന്നതിൽ താരം വഹിച്ച പങ്ക് ചരിത്രത്തിന്റെ സുവർണ ലിപികളിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, മെസ്സിയുടെ സാന്നിധ്യം ടീമിലുണ്ടാകുന്നത് എക്കാലത്തും വലിയൊരു ഊർജ്ജമാണെന്ന് എ.എഫ്.എ വിശ്വസരിക്കുന്നു.

മെസ്സിയുടെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം തന്നെ, പരിശീലകൻ ലയണൽ സ്കലോണിയുടെ കരാർ പുതുക്കുന്ന കാര്യത്തിലും ടാപിയ നിലപാട് വ്യക്തമാക്കി. എ.എഫ്.എയുടെ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ചോയ്സ് സ്കലോണി തന്നെയാണെന്നും, അദ്ദേഹം ടീമിനൊപ്പം തുടരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും ടാപിയ കൂട്ടിച്ചേർത്തു. ഫുട്ബോൾ ലോകം മെസ്സിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുമ്പോൾ, ബാക്കിയുള്ള കരിയർ അദ്ദേഹം ആസ്വദിച്ച് കളിക്കട്ടെ എന്ന നിലപാടിലാണ് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Argentinacopa americaLionel MessiClaudio TapiaWorld Cup 2026
News Summary - Will Messi Retire? AFA Chief Breaks Silence
Next Story