Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
super cup
cancel
camera_alt

ഇന്ന് ആരംഭിക്കുന്ന സൂപ്പർ കപ്പ് ഫുട്ബാൾ മത്സരത്തിന് വേണ്ടി സജ്ജീകരിച്ച ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകൾ തെളിഞ്ഞപ്പോൾ                 –കെ. വിശ്വജിത്ത്

കോഴിക്കോട്: അനേക കാലത്തെ ഇരുട്ടിനെ വകഞ്ഞുമാറ്റി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകൾ ശനിയാഴ്ച കൺതുറക്കും. ആ വെള്ളിവെളിച്ചത്തിനു കീഴിൽ ഇന്ത്യൻ ഫുട്ബാളിലെ അതികായന്മാർ ഏറ്റുമുട്ടും. കോഴിക്കോട്ടും മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിലുമായാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുക.

ഐ.എസ്.എല്ലിലെ 11 ടീമുകളും ഐ ലീഗിലെ അഞ്ച് ടീമുകളും നാല് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുന്ന മത്സരത്തിലെ എ, സി ഗ്രൂപ് മത്സരങ്ങൾക്കും ഒരു സെമിഫൈനൽ മത്സരത്തിനും ഫൈനലിനും കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം വേദിയാകും. ബി, ഡി ഗ്രൂപ് മത്സരങ്ങൾക്കും ഒരു സെമിഫൈനലിനും മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയവും വേദിയാകും. ദിവസവും രണ്ട് മത്സരങ്ങളാണ് നടക്കുക. വൈകീട്ട് അഞ്ച് മണിക്കാണ് ആദ്യ മത്സരം. രണ്ടാം മത്സരം രാത്രി എട്ടരക്കും.

ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്.സിയും ശ്രീനിധി എഫ്.സിയും ഏറ്റുമുട്ടും. രാത്രി എട്ടരക്ക് കായികമന്ത്രി വി. അബ്ദുറഹ്മാൻ സൂപ്പർ കപ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. 8.30ന് മലയാളികളുടെ കേരള ബ്ലാസ്റ്റേഴ്സ് ഐ ലീഗ് ചാമ്പ്യനായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ നേരിടും.

ഏറെ കാലത്തിനു ശേഷമാണ് കോഴിക്കോട്ട് ഇത്രയും വലിയൊരു ഫുട്ബാൾ ടൂർണമെന്റ് വിരുന്നുവരുന്നത്. ഒട്ടുമിക്ക ബൾബുകളും തകരാറിലായ ഫ്ലഡ് ലൈറ്റുകൾ വൻതുക മുടക്കി അറ്റകുറ്റപ്പണി നടത്തിയാണ് കേരള ഫുട്ബാൾ അസോസിയേഷനും കോഴിക്കോട് കോർപറേഷനും സജ്ജമാക്കിയിരിക്കുന്നത്. അതോടൊപ്പം കഠിനാധ്വാനം നടത്തിയാണ് സ്റ്റേഡിയത്തിലെ പുൽമൈതാനം ദേശീയ നിലവാരത്തിലാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Super Cupkozhikode News
News Summary - super cup
Next Story